Video Stories
രാഹുല്‍ ഗാന്ധിയല്ലെങ്കില്‍, പിന്നാരാണ് രാഷ്ട്രീയം പറയുന്നത്?

നസീല്‍ വോയ്സി
രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളും രാഷ്ട്രീയ ഇടപെടലുകളും കഴിഞ്ഞ അഞ്ചു കൊല്ലത്തിലേറെയായി ശ്രദ്ധിക്കാന്‍ ശ്രമിക്കാറുണ്ട്. 2015 – 2016 സമയത്തും മറ്റുമായി കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമെല്ലാം രാഹുലിന്റെ പ്രസംഗങ്ങളില്‍ നിരന്തരം കേട്ടപ്പോള്‍ സംശയം തോന്നിയിരുന്നു – ഇത് രാജ്യം ഏറ്റെടുക്കാന്‍ പാകത്തില്‍ പ്രധാന്യമുള്ള വിഷയമാണോ എന്ന്. 2015 ഏപ്രിലിലോ മറ്റോ പാര്‍ലിമെന്റില്‍ അദ്ദേഹം ഈ വിഷയത്തില്‍ വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു. കിസാന്‍ മാര്‍ച്ചും കര്‍ഷക രോഷങ്ങളുടെ ആളിക്കത്തലിനും മുന്നെയാണ് അതൊക്കെ.
തൊഴിലില്ലായ്മയും നിരന്തരം അയാളുടെ സംസാരങ്ങളില്‍ കടന്നുവന്നിരുന്നു.
ഇപ്പോള്‍, 2019ല്‍ ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ കര്‍ഷകരുടെ പ്രശ്നങ്ങളും വര്‍ദ്ധിച്ച് തൊഴിലില്ലായ്മ നിരക്കും ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ്. കിസാന്‍ സഭയുടെയും കര്‍ഷക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളുടെ ചൂട് നിറഞ്ഞു നില്ക്കുന്നു. തൊഴിലില്ലായ്മ നിരക്കിന്റെ അപകടാവസ്ഥ രാജ്യത്തെ യുവതലമുറ ചര്‍ച്ച ചെയ്യുന്നു.
റഫേല്‍ അഴിമതി, തകര്‍ന്ന സമ്പദ് വ്യവസ്ഥയും അതിനെ റിപ്പയര്‍ ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന കടന്നുകയറ്റങ്ങള്‍, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഇന്ത്യയെന്ന വൈവിധ്യം അതേപടി നിലനില്‍ക്കേണ്ടതിന്റെ ആവശ്യം, വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിരിടുന്ന സ്നേഹത്തിന്റെ രാഷ്ട്രീയം…ഇങ്ങനെ രാജ്യമൊട്ടാകെ സഞ്ചരിച്ച്, ജനങ്ങളെയും മാധ്യമങ്ങളെയും അവരുടെ ചോദ്യങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് രാഹുല്‍, അല്ലെങ്കില്‍ രാഹുലിലൂടെ അവതരിപ്പിച്ച വിഷയങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിരിടുന്ന ആശയങ്ങളും വാദങ്ങളും. അതാണ് ഉയര്‍ന്നു കേള്‍ക്കുന്നതും.
എല്ലാം രാഹുല്‍ എന്ന ഒറ്റയാളുടെ മിടുക്കാണ് എന്നല്ല പറഞ്ഞുവരുന്നത്, പക്ഷേ അയാള്‍ നിരന്തരമുയര്‍ത്തിയ രാഷ്ട്രീയവിഷയങ്ങള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം എന്നാണ്. ന്യൂനപക്ഷ വിരുദ്ധതയും ദേശീയതയും ഉജ്വലിപ്പിക്കാന്‍ ഭരണകൂടവും അതിന്റെ മെഷീനറികളും നിരന്തരം ശ്രമിച്ചപ്പോഴും, മറുവശത്ത് അടിസ്ഥാന വിഷയങ്ങള്‍ അക്കമിട്ട് ആവര്‍ത്തിച്ച് ചര്‍ച്ചയാക്കാന്‍ രാഹുലിന്റെ നേതൃത്വത്തിന് ആയിട്ടുണ്ട്; അത് സമരങ്ങളുടെ അടിയാധാരം തീറെഴുതി വാങ്ങിവച്ചവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും.
“രാഹുല്‍ ഗാന്ധി രാഷ്ട്രീയം പറയുന്നില്ലേ”, “പക്വതയില്ലേ” എന്നൊക്കെ പറയുന്ന ഇടതുപക്ഷ അണിയാളുകളുടെ പാട്ട് കേട്ടപ്പോള്‍ പറയണമെന്ന് തോന്നിയതാണ്. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍, ഇയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതു തന്നെയാണ് കേള്‍ക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയം.
അതിനു തെളിവ് മെയ് മാസം ഇരുപത്തിമൂന്നാം തീയതിയുണ്ടാവുമെന്ന വിശ്വാസത്തോടെ, ലാല്‍ സലാം.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
More2 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
kerala3 days ago
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷ വീഴ്ച്ച; അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി
-
kerala2 days ago
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
-
kerala2 days ago
കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന
-
crime2 days ago
പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ
-
kerala2 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; മുന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കുട്ടനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി