Connect with us

Video Stories

ജനങ്ങളുടെ കീശയില്‍ കയ്യിടും മുമ്പ്

Published

on

സിദ്ദീഖ് നദ്‌വി ചേരൂര്‍

പ്രളയക്കെടുതിക്ക് ശേഷം കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഓരോ കേരളീയനും ഒരു മാസത്തെ ശമ്പളം ഈ ആവശ്യത്തിലേക്ക് നീക്കിവെക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനക്കു പിന്നിലെ ഉദ്ദേശ്യശുദ്ധി അംഗീകരിക്കുന്നു. കേരളത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമ്പോള്‍ അതിന്റെ പിന്നിലെ ആത്മാര്‍ത്ഥത നോക്കി എല്ലാവരും സഹകരിക്കുമെന്നുറപ്പാണ്. പ്രളയം നമ്മുടെ മണ്ണിലും മനസിലും വരുത്തിയ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാവട്ടെ പുനര്‍നിര്‍മാണ പ്രക്രിയകള്‍ എന്നുകൂടി ആശിക്കുന്നു. ഒപ്പം മുഖ്യമന്ത്രിയുടെ സഹായാഭ്യര്‍ത്ഥന ആത്മാര്‍ത്ഥമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ചില നടപടികള്‍കൂടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്.
പ്രഥമമായി, പാഴ് ചെലവുകളുടേയും കെടുകാര്യസ്ഥതയുടേയും ഉദാഹരണങ്ങളായാണ് പല സര്‍ക്കാര്‍ കാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന സത്യം ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. ചില വകുപ്പുകളില്‍ ആവശ്യത്തിന് ജോലിക്കാരുണ്ടാവില്ല. എന്നാല്‍ പലയിടത്തും ജീവനക്കാരുടെ പെരുപ്പം കാരണം നിന്നു തിരിയാന്‍ ഇടമുണ്ടാവില്ല. രാഷട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തട്ടിക്കൂട്ടുന്ന ബോര്‍ഡുകളും ബോഡികളും പലപ്പോഴും വെറും നോക്കുകുത്തികളായി മാറുകയാണ്. അവയിലെ നിയമനങ്ങള്‍ പലതും അതത് രാഷ്ട്രീയ പാര്‍ട്ടികളിലെ ശല്യക്കാരെ ഒതുക്കാനും രാഷ്ട്രീയ ഭിക്ഷാംദേഹികളെ കുടിയിരുത്താനും ഉള്ളതാണ്. പലരും ചൂണ്ടിക്കാട്ടിയ ഭരണ പരിഷ്‌കാര കമ്മീഷന്‍ മാത്രമല്ല, ഇവിടെ സൂചന. മന്ത്രിമാരുടെ എണ്ണപ്പെരുപ്പവുമല്ല. സി.പി.എം പോലുള്ള പാര്‍ട്ടികള്‍ നേതൃത്വം നല്‍കുമ്പോള്‍ പോലും മന്ത്രിമാരുടെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യത്ത് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ എത്രത്തോളം കീഴ്‌പ്പെടുത്തിയിരിക്കുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഒപ്പം ഓരോ മന്ത്രിമാരുടേയും സ്റ്റാഫ് അംഗങ്ങളുടെ കണക്കൊന്നു പരസ്യപ്പെടുത്തുക. കുറച്ചു വര്‍ഷം മുമ്പ് ഓരോ മന്ത്രിമാരുടെയും കീഴില്‍ 30 വരെ ജീവനക്കാരുണ്ടെന്നാണ് പ്രമുഖ പത്രം നടത്തിയ സര്‍വേ വെളിപ്പെടുത്തിയത്. ജനങ്ങളുമായി നേരില്‍ ഇടപെടേണ്ട പ്രത്യേക ജോലികള്‍ ഇല്ലാത്ത ചീഫ് വിപ്പിന് വരെ ഇത്രയും ജീവനക്കാര്‍ ഉള്ളതായി മുമ്പ് പി.സി ജോര്‍ജ് ആ പദവി വഹിച്ചപ്പോള്‍ പത്രങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇവരില്‍ പലര്‍ക്കും നിശ്ചിത ഡ്യൂട്ടിയൊന്നുമില്ല. ചില പാര്‍ട്ടി അംഗങ്ങളെയും സ്വന്തക്കാരെയും ഇത്തരം തസ്തികകളില്‍ നിയമിച്ചു നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കി ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹരാക്കുന്ന വിദ്യയെ കുറിച്ചും പത്രങ്ങള്‍ എഴുതിയിരുന്നു.
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ആശ്രിതരും ദുരുപയോഗിക്കുന്ന സംഭവങ്ങളും വ്യാപകമായി നടക്കുന്നു. ചില പ്രമുഖ ഉദ്യോഗസ്ഥര്‍ വീട്ടിലെ ജോലിക്കടക്കം തങ്ങള്‍ക്ക് കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തുന്ന കാര്യവും പരസ്യമായിരുന്നു. ചികിത്സയുടെ പേരിലും മറ്റും ഔദ്യോഗിക പദവികള്‍ വഹിക്കുന്ന ജനപ്രതിനിധികളും മറ്റു പ്രമുഖരും നടത്തുന്ന കൊള്ളയും ധൂര്‍ത്തും ഈയിടെ വലിയ വിവാദം സൃഷ്ടിച്ചതാണ്. അറുപതിനായിരത്തോളം രൂപക്ക് കണ്ണട വാങ്ങിയവരും വനിതാ മന്ത്രിയുടെ ഭര്‍ത്താവ്, റിട്ടയര്‍ഡ് ഉേദ്യാഗസ്ഥനും വിവിധ ഔദ്യോഗിക പദവികള്‍ വഹിച്ചതിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനും ആയിട്ടും ഭാര്യയുടെ കെയറോഫില്‍ ലക്ഷക്കണക്കിനു രൂപയുടെ ചികില്‍സാചെലവുകള്‍ എഴുതി വാങ്ങിയ സംഭവങ്ങള്‍ ഈ അടുത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സര്‍ക്കാര്‍ പദവികളും സംവിധാനങ്ങളും കയ്യണഞ്ഞാല്‍ ‘കാട്ടിലെ മരം, തേവരുടെ ആന വലിയെടാ വലി….’ എന്ന മനോഭാവത്തോടെ കൈകാര്യം ചെയ്യുന്നവരുടെ ലോകത്ത് അതിനു ഒരു മാറ്റവും വരുത്താന്‍ ശ്രമിക്കാതെ ജനങ്ങളുടെ കീശയിലേക്ക് എത്തിനോക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടാതെ വയ്യ. ഓരോരുത്തരും തങ്ങള്‍ക്ക് പരമാവധി വെട്ടിച്ചുരുക്കാന്‍ കഴിയുന്ന ചെലവുകളുടെ കണക്ക് നല്‍കട്ടെ. അല്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ പരിധി നിശ്ചയിക്കട്ടെ. മുമ്പൊക്കെ സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ ഔദ്യോഗിക മേഖലയില്‍ നിന്ന് തന്നെ ചെലവ് വെട്ടിച്ചുരുക്കുന്ന നീക്കങ്ങള്‍ കാണാറുണ്ട്. എന്നാല്‍ ഈ ദുരന്തങ്ങളുടെ ഭീകരാനുഭവങ്ങള്‍ക്ക് ശേഷവും ഭരണ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിനെ പറ്റി ചര്‍ച്ച പോലും കേള്‍ക്കുന്നില്ല. മറിച്ചു പുതിയ മന്ത്രിയെ വാഴിച്ചു ചെലവു കൂട്ടുകയാണ് ചെയ്തത്. മുണ്ടു മുറുക്കിയുടുക്കാന്‍ ജനങ്ങളെ ഉപദേശിക്കുന്നതിന് മുമ്പ് സ്വയം അതിന് തയ്യാറാകണം. ചെലവു ചുരുക്കലിന് മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്തു മാതൃക കാട്ടുന്നതാകും നല്ലത്. മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ എന്ന പേരില്‍ കുറേ ഉപദേശികളെ തീറ്റി പോറ്റുന്നുണ്ടല്ലോ. ഇപ്പോള്‍ രണ്ട് വര്‍ഷം അവരുടെയൊക്കെ ഉപദേശങ്ങള്‍ കേട്ടു കാര്യങ്ങള്‍ പാകപ്പെട്ടിരിക്കുമല്ലോ. കുട്ടികള്‍ക്ക് പോലും നടക്കാന്‍ എല്ലാ കാലത്തും വാക്കറിന്റെ ആവശ്യം വരാറില്ലല്ലോ. ആ നിലക്ക് ഇനിയുള്ള കാലം ഉപദേശികള്‍ ഇല്ലെങ്കിലും ഭരിച്ചു പോകാമെന്ന ആത്മവിശ്വാസം ഇതിനകം നേടിയിട്ടുണ്ടെങ്കില്‍ അവരെ നന്ദിപൂര്‍വം പറഞ്ഞയക്കുക. അവരില്‍ ആരും ഈ തൊഴില്‍ ഇല്ലെങ്കില്‍ കഞ്ഞി കുടി മുട്ടിപ്പോകുന്ന അവസ്ഥയിലല്ലല്ലോ.
പിന്നെ നമ്മുടെ അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷണന്റെ തലപ്പത്ത് വേണമെങ്കില്‍ തുടരാന്‍ അനുവദിക്കാവുന്നതാണ്. പക്ഷേ, ഒരു കണ്ടീഷന്‍ വെക്കണം. വര്‍ഷത്തില്‍ ഈ കമ്മീഷന്റെ പേരില്‍ ചെലവാകുന്നതിനേക്കാള്‍ വലിയ തുക മിച്ചം പിടിക്കാന്‍ പാകത്തില്‍ ഭരണ രംഗത്തെ പാഴ്‌ചെലവുകളും മാമൂല്‍ മുറകളും ഒഴിവാക്കാന്‍ പാകത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കട്ടെ. അതിന് കഴിയുന്നില്ലെങ്കില്‍ എന്തിനാണിങ്ങനെയൊരു വെള്ളാനയെ തീറ്റിപ്പോറ്റുന്നതെന്ന് കൂടി ചിന്തിക്കണം. പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരിക്കുമ്പോഴും എല്ലാ തരം പരിഷ്‌ക്കാരങ്ങള്‍ക്ക് നേരെയും പുറം തിരിഞ്ഞുനിന്ന ഒരാളെ പിടിച്ചു ഭരണ പരിഷ്‌കാര കമ്മീഷന്റെ തലപ്പത്തുവെച്ചതിന് പിന്നില്‍ പ്രത്യേക രാഷ്ട്രീയ അജണ്ടയൊന്നുമില്ലെന്ന് മാലോകരെ ധരിപ്പിക്കാനെങ്കിലും അതാവശ്യമാണ്.
ഏതായാലും ജനങ്ങളെല്ലാം സര്‍വാത്മനാ സഹകരിക്കേണ്ട ഒരു ഘട്ടമാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന് ഭരിക്കുന്നവരും രാഷ്ട്രീയ ചിന്തകള്‍ മാറ്റിവച്ച് രംഗത്തിറങ്ങണം. പാര്‍ട്ടി അണികളെയും അക്കാര്യം ബോധ്യപ്പെടുത്തണം. അല്ലാതെ എല്ലാവരും കൈ മെയ് മറന്ന് അധ്വാനിച്ച ശേഷം ക്രഡിറ്റ് ചിലരുടെ മാത്രം എക്കൗണ്ടില്‍ വരുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ പണി പാളും. പിന്നെ ആരെയും കുറ്റപ്പെടുത്തിയിയിട്ട് കാര്യമുണ്ടാവില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending