Connect with us

Video Stories

തീ കത്തുമ്പോള്‍ വാഴ വെട്ടുന്ന കേന്ദ്ര സര്‍ക്കാര്‍

Published

on

പ്രളയക്കെടുതിയില്‍പെട്ട് നട്ടംതിരിയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന ചിറ്റമ്മനയം ഭരണഘടനാപരമായും ധാര്‍മികമായും അക്ഷന്തവ്യമായ അപരാധമാണ്. മുന്നൂറോളം ആളുകളുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ അര്‍ത്ഥനാശത്തിനും ഇടയാക്കിയ രണ്ടാഴ്ചയോളം നീണ്ട പ്രളയക്കെടുതിയുടെ ബാക്കിപത്രം സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുള്ള അവഗണനയെന്ന് വരുന്നത് ജനതയെ സംബസിച്ച് അതിലും വലിയ ദുരന്തം വേറെയില്ല. പത്തൊന്‍പതിനായിരം കോടിയുടെ നാശ നഷ്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വഹിക്കാമെന്നേറ്റിരിക്കുന്നത് വെറും 600 കോടി രൂപയുടെ ബാധ്യത മാത്രമാണ്. പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതായിരിക്കുമെന്നാണ് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്രം എണ്‍പതിനായിരം ടണ്‍ അരി അനുവദിച്ചെങ്കിലും അതിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. അതിനിടെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട 12000 കിലോ ലിറ്റര്‍ സൗജന്യ മണ്ണെണ്ണക്ക് ലിറ്ററിന് 70 രൂപ നിരക്കില്‍ വില നല്‍കണമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 85 കോടി രൂപ ഇതിലേക്ക് കേരളം കണ്ടെത്തണം. ദുരന്തമുഖത്ത് നില്‍ക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ഈ തുക വലുതാണ്. മാത്രമല്ല പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം അകറ്റുന്നതിനും തകര്‍ന്ന് തരിപ്പണമായിക്കിടക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുദ്ധികരിക്കുന്നതിനും പെടാപാട്‌പെടുന്ന സംസ്ഥനത്തിന് ഇതൊരു ഇരുട്ടടി തന്നെയാണ്. ഇന്ത്യയെന്നാല്‍ കേന്ദ്രവും കേന്ദ്ര ഭരണകക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളുമാണെന്ന ധാരണയാണ് മേല്‍നടപടിക്ക് കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ഇത് ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണ്? കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടിക്കൊണ്ടിരിക്കുന്ന അവഗണനയുടെയും അലിഖിതമായ ഉപരോധത്തിന്റെയും ഭാഗമായി വേണം മണ്ണെണ്ണയുടെയും അരിയുടെയും കാര്യത്തിലുള്ള നടപടിയെയും കാണാന്‍.
കേന്ദ്ര സര്‍ക്കാരിലെ പെട്രോളിയം, ഭക്ഷ്യ മന്ത്രാലയങ്ങളുടെ തീരുമാനം തീര്‍ച്ചയായും പ്രധാനമന്ത്രിയും ബി.ജെ.പി നേതൃ ത്വവും അറിഞ്ഞുകൊണ്ടുള്ളതാവാനേ സാമാന്യമായി ചിന്തിച്ചാല്‍ തരമുള്ളൂ. സംസ്ഥാനത്തിനുള്ള 16.4 ലക്ഷം ടണ്‍ അരി മുമ്പുതന്നെ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രിയോട് കേരളത്തിലെ സര്‍വകക്ഷി സംഘം നേരിട്ട് ആവശ്യപ്പെട്ടിട്ടും അനുവദിക്കാന്‍ നരേന്ദ്ര മോദി സന്നദ്ധമായിരുന്നില്ല. റെയില്‍വെ വികസനം തുടങ്ങിയ ആവശ്യങ്ങളിലും കേന്ദ്രം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്. ഇതിനിടയിലാണ് നൂറ്റാണ്ടിലെ വലിയ പ്രളയത്തെ കേരളത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്.
കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് യു.എ.ഇ ഭരണകൂടം അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയ 700 കോടി രൂപ പോലും ഇടുങ്ങിയ കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണുകൊണ്ട് കണ്ട് വിവാദമാക്കി ലഭിക്കാതാക്കാനാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്. വലിയ തോതിലുള്ള പരിഗണന ആവശ്യമുള്ള ഇത്തരമൊരു ദുരന്തവുമായി ബന്ധപ്പെട്ട് കേവല സാമ്പത്തിക വീക്ഷണത്തിലല്ല കാര്യങ്ങള്‍ കാണേണ്ടത്. ഇവിടെ മാനുഷിക പരിഗണനയാണ് വേണ്ടത്. വികസിത രാജ്യമായ ജപ്പാനില്‍ 2011ല്‍ ഭൂകമ്പമുണ്ടായപ്പോള്‍ 179 രാജ്യങ്ങളാണ് സഹായമെത്തിച്ചത്. വിവിധ വിഷയങ്ങളില്‍ തങ്ങളുമായി സ്ഥിരം ഏറ്റുമുട്ടുന്ന ചൈനയില്‍ നിന്നടക്കം ഇവര്‍ സഹായം സ്വീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ചൈനയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയുമായിരുന്നു ജപ്പാന്‍. തായ്‌ലന്റ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ജപ്പാന്‍ സഹായം വാങ്ങി. ഏഴ് മില്യണ്‍ ഡോളറാണ് തായ്‌ലന്റ് ജപ്പാന് നല്‍കിയത്. ജപ്പാന്റെ ആളോഹരി വരുമാനത്തിന്റെ 11.4 മാത്രമാണ് തായ്‌ലന്റിന്റെ ആളോഹരി വരുമാനം. 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിന്റെ 11ാം വകുപ്പ് ഇന്ത്യയിലെ ദുരന്തനിവാരണത്തിന് ഒരു ദേശീയനയം രൂപവത്കരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ നയത്തിന്റെ ഖണ്ഡിക 9.2ല്‍ വ്യക്തമായി പറയുന്നു: ‘പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ ഒരു നയമെന്ന നിലയില്‍, ഇന്ത്യ ഗവണ്‍മെന്റ് വിദേശ സഹായത്തിന് അഭ്യര്‍ഥന പുറപ്പെടുവിക്കുകയില്ല. എന്നാല്‍, മറ്റൊരു ദേശത്തെ ഗവണ്‍മെന്റ് നമ്മുടെ നാട്ടിലെ ദുരന്തബാധിതരോടുള്ള ഐക്യദാര്‍ഢ്യപ്രകടനം എന്ന നിലയില്‍ സ്വമേധയാ സഹായം വാഗ്ദാനം ചെയ്യുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് ആ വാഗ്ദാനം സ്വീകരിക്കാം.’ യു.എ.ഇ ഗവണ്‍മെന്റിന്റെ വാഗ്ദാനം ഇന്ത്യയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലല്ല, അത് അകൈതവമായ ഒരു സഹാനുഭൂതിപ്രകടനമാണ്. അതിനാല്‍ സ്വന്തം പ്രഖ്യാപിത നയമെന്ന നിലക്കുതന്നെ ഇന്ത്യന്‍ ഭരണകൂടത്തിന് ആ തുക സ്വീകരിക്കാം. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആഗസ്റ്റ് 19ന് അഞ്ചു ദശലക്ഷം ഡോളറിന്റെയും മാലദ്വീപ് 35 ലക്ഷം രൂപയുടെയും സഹായം പ്രഖ്യാപിച്ചു. ഈ വാഗ്ദാനങ്ങള്‍ക്കും ഇതേ വിധിയാണുണ്ടായത്. വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളോട് സഹായവാഗ്ദാനം തിരിച്ചുനല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. തായ്‌ലന്റും സഹായം നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ്.
എന്നാല്‍ പ്രളയക്കെടുതിയലമര്‍ന്ന കേരളത്തെ സഹായിക്കുന്നതിന് അമാന്തം കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ 1,14,000 കോടിയുടെ കോര്‍പറേറ്റ് കടമാണ് എഴുതിത്തള്ളിയത്. 9,000 കോടിയുംകൊണ്ട് മല്യ മുങ്ങി. 11,300 കോടിയുമായി നിരവ് മോദി നാടുകടന്നു. 3000 കോടി കൊണ്ട് ശിവജി പ്രതിമയും 3500 കോടികൊണ്ട് പട്ടേല്‍ പ്രതിമയും. 3755 കോടിയാണ് പരസ്യത്തിന് ചെലവാക്കിയത്. 4500 കോടി മുടക്കി മിസൈല്‍ പ്രൂഫ് വിമാനം വാങ്ങുന്നു. 7965 കോടി നോട്ട് നിരോധനം കൊണ്ട് നഷ്ടമായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ സമ്മതിച്ചു. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ 70 ലക്ഷം കോടി നിക്ഷേപം ഉണ്ടെന്നറിഞ്ഞിട്ടും ഇതുവരെ ചെറുവിരല്‍ അനക്കിയില്ല. കര്‍ഷകരുടേതല്ല, മറിച്ച് കോര്‍പറേറ്റ് ഭീമന്മാരുടെ കടം എഴുതിത്തള്ളല്‍ കാരണം 2461 കോടിയുടെ നഷ്ടം എസ്.ബി.ഐ രേഖപ്പെടുത്തി. ഇതേ എസ്.ബി.ഐയാണ് ഓസ്‌ട്രേലിയയിലെ മൈനിങ് പ്രോജക്ടിന് 6700 കോടി രൂപ അദാനിക്ക് ലോണ്‍ നല്‍കിയത്. ഓക്‌സിജന്‍ കിട്ടാതെ 200 കുഞ്ഞുങ്ങള്‍ മരിച്ച നാട്ടില്‍, ആധാറില്ലാത്തത്‌കൊണ്ട് റേഷന്‍ കിട്ടാതെ പെണ്‍കുട്ടി പട്ടിണി കിടന്നു മരിച്ച നാട്ടില്‍, സ്വന്തം മകളുടെ മൃതശരീരം തോളില്‍ ചുമന്ന് കാല്‍നടയായി പോകേണ്ടിവന്ന അച്ഛന്മാരുള്ള നാട്ടില്‍, കടം തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി നേരിടുന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് ഈ തോന്ന്യാസം. പെട്രോള്‍, ഡീസല്‍ വില എങ്ങോട്ട് പോകുന്നു. 11300 കോടി മോഷ്ടിച്ചു ഒരാള്‍ സ്വിറ്റ്‌സര്‍ലന്റില്‍ സ്വസ്ഥമായി കഴിയുന്നു. 5300 കോടി കട്ട മറ്റൊരാള്‍ ഇംഗ്ലണ്ടില്‍ സുരക്ഷിതന്‍. ആധാര്‍ ലിങ്ക് ചെയ്തില്ലെന്നു പറഞ്ഞു വെറും ആയിരം രൂപ ബാലന്‍സുള്ള എക്കൗണ്ട് ബ്ലോക്കാക്കുന്നു. മിനിമം ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു പിഴ അടയ്പ്പിക്കുന്നു. ഡിവൈഡ് ആന്റ് റൂള്‍ എന്ന ബ്രിട്ടീഷുകാരന്റെ അതേ തന്ത്രം വിനിയോഗിച്ച് കോര്‍പറേറ്റുകള്‍ക്കു വേണ്ടി പാവപ്പെട്ട ജനങ്ങളുടെ പൊതു ഖജനാവ് കൊള്ളയടിക്കുന്നവര്‍ മുന്‍കാലചരിത്രം ഓര്‍ക്കുന്നത് നന്നാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending