Connect with us

More

കര്‍ണാടക: ബി.ജെ.പിയുടെ പതനത്തില്‍ കലാശിച്ചത് യെദ്യൂരപ്പയുടെ ആ തീരുമാനം

Published

on

ബെംഗളുരു: കര്‍ണാടകയില്‍ ഗവര്‍ണര്‍ വാജുഭായ് വാലയുടെ ‘ഔദാര്യത്തില്‍’ സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ച ബി.ജെ.പിക്ക് തിരിച്ചടിയായത് സ്വന്തം തീരുമാനം. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നെങ്കിലും അതിന് വേഗം കൂട്ടിയത് മെയ് 16-ന് രാവിലെ ഒന്‍പത് മണിക്കു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന യെദ്യൂരപ്പയുടെ തീരുമാനമായിരുന്നു. കോണ്‍ഗ്രസിനെക്കൊണ്ട് രാത്രിതന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിച്ചതും അര്‍ധരാത്രിയിലെ അസ്വാഭാവികമായ കോടതിനടപടികള്‍ക്ക് പ്രേരിപ്പിച്ചതും ബി.ജെപിയുടെ തിരക്കിട്ട ഈ നീക്കം തന്നെ. പറഞ്ഞതുപോലെ 16-ന് ഒമ്പതു മണിക്ക് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഗവര്‍ണര്‍ അനുവദിച്ച 15 ദിവസം സുപ്രീംകോടതി വെട്ടിക്കുറച്ചത് ബി.ജെ.പിയുടെ പതനത്തില്‍ കലാശിച്ചു.

16-ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ അര്‍ധരാത്രി തന്നെ കോടതിയെ സമീപിക്കുമായിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ബി.ജെ.പിയാണ് ഞങ്ങള്‍ക്ക് അടിയന്തരഘട്ടത്തില്‍ നടപടിയെടുക്കേണ്ട സാഹചര്യം നല്‍കിയത്. രാവിലെ ഒമ്പതു മണിക്ക് സത്യപ്രതിജ്ഞ അവര്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇതൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.’ – മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വോട്ട് എണ്ണിത്തുടങ്ങുന്നതിനു മുമ്പേ ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നു. ബി.ജെ.പിക്കു കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജെ.ഡി.എസ്സുമായി ബന്ധപ്പെടുകയും വോട്ടെണ്ണല്‍ കഴിയുന്നതിനു മുമ്പുതന്നെ ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍, ഗവര്‍ണറെ കണ്ട യെദ്യൂരപ്പ കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാമ്പിന് വീറും വാശിയും പകരുകയായിരുന്നു. ഇതോടെ, കോണ്‍ഗ്രസ് ഉണര്‍ന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക് 15 ദിവസം നല്‍കിയതോടെയാണ് നിയമ നടപടിയിലേക്ക് തിരിയാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഭിഷേക് മനു സിങ്‌വി ഈ സമയം പഞ്ചാബിലായിരുന്നു. പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിച്ചത്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നല്‍കേണ്ട പരാതി സിങ്‌വിയുടെ നേതൃത്വത്തില്‍ എഴുതിത്തയ്യാറാക്കി. രാത്രി എട്ടു മണിയോടെ എ.ഐ.സി.സി ആസ്ഥാനത്ത് സിങ്‌വി, കപില്‍ സിബല്‍, പി. ചിദംബരം തുടങ്ങിയവര്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി. പത്രസമ്മേളനത്തിന്റെ മധ്യത്തില്‍ സിങ്‌വി പിന്‍വാങ്ങുകയായിരുന്നു. യെദ്യൂരപ്പ സത്യപ്രതിജ്ഞാ സമയം പ്രഖ്യാപിച്ച കാര്യം അറിഞ്ഞതോടെയായിരുന്നു ഇത്.

എ.ഐ.സി.സി ആസ്ഥാനം വിട്ട സിങ്‌വി നേരെ പോയത് നീതി ബാഗിലെ സ്വന്തം വീട്ടിലേക്കാണ്. തന്റെ ജൂനിയര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം പത്തുമണിയോടെ സുപ്രീം കോടതിയുടെ പരിസരത്തുള്ള താജ് മാന്‍സിങ് റസ്‌റ്റോറന്റിലെത്തി. രാത്രി 1.45 ഓടെയാണ് ഇവര്‍ കോടതിയിലെത്തിയത്.

അര്‍ധരാത്രി കൂടിയ കോടതി സത്യ.പ്രതിജ്ഞ തടഞ്ഞില്ലെങ്കിലും വെള്ളിയാഴ്ച തുടര്‍വാദം കേള്‍ക്കാം എന്നു പ്രഖ്യാപിച്ചതിനു പിന്നില്‍ സിങ്‌വിയുടെ ശക്തമായ വാദമായിരുന്നു. ഗവര്‍ണര്‍ നല്‍കി 15 ദിവസ സമയപരിധി ഒരൊറ്റ ദിവസമായി കുറഞ്ഞതോടെ ബി.ജെ.പി ‘ചാക്കിടല്‍’ നടക്കാതെ രാജിക്ക് നിര്‍ബന്ധിതരാവുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending