Connect with us

Video Stories

ചാമ്പ്യന്‍സ് ലീഗ്: പി.എസ്.ജി/ ബയേണ്‍, അത്‌ലറ്റികോ/ ചെല്‍സി

Published

on

 

പാരിസ്: ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ കരുത്തര്‍ കളത്തിലിറങ്ങുമ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് നേരിടുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡും ചെല്‍സിയും തമ്മിലുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു പോരാട്ടം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ യുവന്റസ് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെയും ലാലിഗയില്‍ മികച്ച പ്രകടനം തുടരുന്ന ബാര്‍സലോണ എവേ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങിനെയും നേരിടും.
നെയ്മര്‍, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിയ യുവതാരങ്ങളെ ടീമിലെത്തിച്ച ശേഷം മിന്നും ഫോമിലുള്ള പി.എസ്.ജിക്ക് സീസണിലെ ആദ്യ മേജര്‍ മത്സരമാണ് ഇന്നത്തേത്. ഫ്രഞ്ച് ലീഗിലെ ആധിപത്യം യൂറോപ്യന്‍ തലത്തിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഉനായ് എംറിയുടെ സംഘം എത്രമാത്രം പ്രാപ്തമാണെന്നതിന്റെ പരീക്ഷണമാവും പാര്‍ക് ദെ പ്രിന്‍സില്‍ നടക്കുക. സൂപ്പര്‍ താരം നെയ്മറും പരിക്കിന്റെ പിടിയിലായിരുന്ന അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയയും ടീമില്‍ തിരിച്ചെത്തുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. നെയ്മറും സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സംബന്ധിച്ച വാര്‍ത്ത ബയേണിനെതിരായ വിജയത്തോടെ കുഴിച്ചു മൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാരിസ് ടീം. അതേസമയം, ജര്‍മനിയിലെ നിറംമങ്ങിയ പ്രകടനം കാരണം നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ബയേണിനും ജയം അനിവാര്യമാണ്. ബുണ്ടസ്‌ലിഗയില്‍ ഹോഫനൈമിനോട് തോല്‍ക്കുകയും വോള്‍ഫ്‌സ്ബര്‍ഗിനോട് സമനില വഴങ്ങുകയും ചെയ്ത നിലവിലെ ചാമ്പ്യന്മാര്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. കോച്ച് കാര്‍ലോ ആന്‍ചലോട്ടിയെ മാറ്റണമെന്ന ആവശ്യം ആരാധകരില്‍ ഒരു വിഭാഗം ഉന്നയിച്ചു തുടങ്ങിയ സാഹചര്യത്തില്‍ പാരിസിലെ മത്സരം സന്ദര്‍ശകര്‍ക്ക് നിര്‍ണായകമാവും. യൂറോപ്യന്‍ മത്സരങ്ങളില്‍ പി.എസ്.ജിയുടെ ഹോം റെക്കോര്‍ഡ് ശക്തമാണെന്നതും അവസാനം കൡച്ച എട്ട് എവേ മത്സരങ്ങളില്‍ ബയേണ്‍ ഗോള്‍ വഴങ്ങിയിട്ടുണ്ടെന്നതും ആതിഥേയര്‍ക്ക് അനുകൂലമാണ്. പക്ഷേ, അവസാന എട്ട് സീസണില്‍ ആറിലും ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ കളിച്ച ബയേണിനെതിരെ നെയ്മറും സംഘവും എല്ലാ ആയുധങ്ങളും പുറത്തെടുക്കേണ്ടി വരും.
സീസണ്‍ തുടക്കത്തിലെ ആശങ്കകള്‍ വിട്ടുമാറി മികച്ച ഫോമിലെത്തിയ ബാര്‍സലോണക്ക് പോര്‍ച്ചുഗലില്‍ ശക്തമായ ബലപരീക്ഷണമാവും നേരിടേണ്ടി വരിക. ലാലിഗയില്‍ ജിറോണക്കെതിരെ വിശ്രമം അനുവദിക്കപ്പെട്ട ഡിഫന്റര്‍മാരായ ജെറാഡ് പിക്വെയും നെല്‍സണ്‍ സെമഡോയും സ്റ്റാര്‍ട്ടിങ് ഇലവനില്‍ തിരിച്ചെത്തിയേക്കും. ആദ്യ മത്സരത്തില്‍ ഒളിംപിയാക്കോസിനെതിരെ ജയം നേടിയ സ്‌പോര്‍ട്ടിങ്, ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഹോം മത്സരത്തില്‍ ആക്രമണ ശൈലി തന്നെ അവലംബിക്കുമെന്നാണ് കരുതുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ അവസാനം കളിച്ച ആറ് എവേ മത്സരങ്ങളില്‍ നാലിലും ബാര്‍സ തോല്‍ക്കുകയാണുണ്ടായത് എന്നത് പോര്‍ച്ചുഗീസ് ക്ലബ്ബിന് പ്രതീക്ഷ നല്‍കുന്നു. സീസണ്‍ ആരംഭിച്ച ശേഷം ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ബാര്‍സ ഇന്നും ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നുണ്ടാവില്ല.
ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സിക്കെതിരെ തികഞ്ഞ പ്രതീക്ഷയോടെയാണ് അത്‌ലറ്റികോ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നത്. ലാലിഗയില്‍ കരുത്തരായ സെവിയ്യയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിനൊപ്പം, സ്‌പെയിനില്‍ നിന്നുള്ള എതിരാളികള്‍ക്കെതിരെ ചെല്‍സിയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല എന്നതും ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന സംഘത്തിന് പ്രതീക്ഷ പകരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബുകള്‍ക്കെതിരെ അവസാനം കളിച്ച ഒമ്പത് എവേ മത്സരങ്ങളിലും ചെല്‍സി തോറ്റിട്ടില്ല. പക്ഷേ, അവസാന അഞ്ച് മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. ആദ്യ മത്സരത്തില്‍ എ.എസ് റോമക്കെതിരെ സമനില വഴങ്ങിയതിനാല്‍ അത്‌ലറ്റികോ ഇന്ന് മൂന്നു പോയിന്റും സ്വന്തമാക്കാന്‍ തന്നെയാവും കളിക്കുക.
യൂറോപ്പ ചാമ്പ്യന്മാരാവുക വഴി ചാമ്പ്യന്‍സ് ലീഗിന് ടിക്കറ്റെടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സി.എസ്.കെ.എ മോസ്‌കോ ആണ് എതിരാളികള്‍. പ്രീമിയര്‍ ലീഗ് ടേബിളിന്റെ തലപ്പത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന യുനൈറ്റഡിനെതിരെ സ്വന്തം ഗ്രൗണ്ടിലിറങ്ങുമ്പോള്‍ സി.എസ്.കെ.എക്ക് കാര്യങ്ങള്‍ അത്ര ശുഭമല്ല. റഷ്യയില്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയുടെ ഗ്രൗണ്ടില്‍ ചെന്ന് ജയിച്ചത് മോസ്‌കോ ക്ലബ്ബിന്റെ ആത്മവീര്യം വര്‍ധിപ്പിക്കുന്നുണ്ട്. ഓള്‍ഡ് ട്രഫോഡില്‍ നടന്ന ആദ്യ മത്സരത്തില്‍ എഫ്.സി ബേസലിനെ മൂന്നു ഗോളിന് യുനൈറ്റഡ് തകര്‍ത്തിരുന്നു.
ബാര്‍സലോണയുമായി വഴങ്ങിയ മൂന്നു ഗോള്‍ തോല്‍വിയുടെ ക്ഷീണമകറ്റുകയാണ് സ്വന്തം ഗ്രൗണ്ടില്‍ ഒളിംപിയാക്കോസിനെ നേരിടുന്ന യുവന്റസിന്റെ ലക്ഷ്യം. സ്വന്തം തട്ടകത്തില്‍ സ്‌പോര്‍ട്ടിങിനോട് തോറ്റ ഗ്രീക്ക് ക്ലബ്ബ് ഒരു പോയിന്റെങ്കിലും മോഹിച്ചാണ് ഇറ്റലിയിലേക്ക് വിമാനം കയറിയത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending