Connect with us

Video Stories

യു.ഡി.എഫ് മുക്ത കിനാശേരിക്കായി ഈ യുഗ്മ കലാപം

Published

on

പി.കെ സലാം

ചുളുവില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവായാല്‍ പുളിക്കുമോ? അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും സഹോദരന്‍ അയ്യപ്പനും വി.ടി ഭട്ടതിരിപ്പാടിനും ശേഷം കേരളത്തിലെ സാമൂഹ്യ പരിഷകര്‍ത്താക്കളുടെ വംശം കുറ്റിയറ്റിരിക്കുമ്പോഴാണ് സുപ്രീംകോടതി വിധിക്ക് പിന്നാലെ സാമൂഹ്യപരിഷ്‌കര്‍ത്താവായി മുഖ്യമന്ത്രി അവതരിക്കുന്നത്.
ശബരിമലയിലെ യുവതീ പ്രവേശനമോ? അത് സുപ്രീംകോടതി വിധിയാണ്, കോടതിയില്‍ പോയത് ഞങ്ങളല്ല, ഹിന്ദുമത പണ്ഡിതരുടെ കമ്മീഷനെ വെക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത് എന്നിങ്ങനെ കൈ മലര്‍ത്തുന്ന പാര്‍ട്ടി പക്ഷെ കേരളത്തിലെ സാമൂഹ്യ നവോത്ഥാന ചരിത്രം മറ്റൊരു ഭാഗത്ത് ഉരുക്കഴിക്കുന്നുണ്ട്. സഹാദരന്‍ പന്തിഭോജനവും വില്ലുവണ്ടിയും ക്ഷേത്രപ്രവേശന വിളംബരവും മുലക്കരവുമെല്ലാം തരം പോലെ എടുത്തു വീശുന്നു. വത്സന്‍ തില്ലങ്കേരിയെ ശബരിമലയുടെ ബ്രാന്റ് അമ്പാസിഡറാകാന്‍ വിട്ടിട്ട് എല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്ന് സ്വപ്‌നം കാണുകയാണ് സി.പി.എം.
അന്നേ കഷ്ടത്തിലായിരുന്നു കേരളത്തിലെ ബി.ജെ.പി. മലപ്പുറം, വേങ്ങര, ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വോട്ട് കുത്തനെ ചോര്‍ന്നതിന്റെ ജാള്യം, കുമ്മനം രാജശേഖരനെ രായ്ക്കുരാമാനം നാടുകടത്തിയതിന്റെ വൈക്ലബ്യം, പരസ്പരം ശത്രു സംഹാര പൂജയുമായി രമേശ സുരേന്ദ്ര കൃഷ്ണദാസ് മുരളീധരനാദികള്‍. നിവൃത്തികെട്ട് പണ്ട് ഊരി വെച്ച കുപ്പായം പൊടി തട്ടിയെടുത്ത് പി.എസ്.(പത്ര സമ്മേളനം) ശ്രീധരന്‍ പിള്ളയെ വെട്ടിയൊട്ടിച്ചിട്ടും ചലനമറ്റ് കിടക്കുകയായിരുന്നു. അതിനും പുറമെയാണ് ശബരിമല യുവതീപ്രവേശനത്തിലെ പ്രതിസന്ധി. രാജ്യത്തൊട്ടാകെ സകല ഹിന്ദുക്കളെയും ജാതി ലിംഗ ഭേദമെന്യേ അമ്പലങ്ങളിലെത്തിച്ചാലേ വിദ്വേഷ രാഷ്ട്രീയം എളുപ്പമാകൂവെന്ന് തീരുമാനിച്ചുറച്ച ആര്‍.എസ്.എസ്. പെണ്ണുങ്ങള്‍ക്കായി അമ്പലങ്ങളെല്ലാം കുത്തിത്തുറപ്പിക്കാന്‍ കച്ച കെട്ടിയിരുന്നു. കേരളത്തിലെ അയ്യപ്പഭക്തര്‍ ആചാരത്തിന്റെ പേരില്‍ യുവതീ പ്രവേശനത്തെ എതിര്‍ത്തപ്പോഴെല്ലാം പശു മാര്‍ക്ക് ആര്‍.എസ്.എസ്. ഭക്തരെന്ന് പേരെടുക്കാന്‍ ശ്രമിച്ച സുരേന്ദ്രനും രാജഗോപാലും കുമ്മനവുമെല്ലാം യുവതീപ്രവേശനത്തിനായി വാദിച്ചല്ലോ. വ്രതക്കാലം 14 ദിവസമാക്കണമെന്ന് കെ.സുരേന്ദ്രന്‍ നിര്‍ദേശിക്കുകയും ചെയ്തു. സഞ്ജയന്‍, മോഹന്‍ദാസ്, പരമേശ്വരന്‍ എന്നിങ്ങനെ ഏതാണ്ട് ബുദ്ധിയുള്ളവരെല്ലാം എഴുതിയതും പറഞ്ഞതും വായിച്ച് ഉല്‍ക്കണ്ഠപ്പെട്ടിരിക്കെയാണ് സുപ്രീംകോടതി വിധി വരുന്നത്. ഉടനെ ചാടി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഭക്ത സംഘടനകളെ സംഘ് നേതൃത്വം നേരിട്ട് വിളിച്ചു വിരട്ടിയത് രണ്ടു തവണയെന്നോര്‍ക്കുമ്പോഴാണ് സംഘ് പരിവാര പ്രതിസന്ധിയുടെ ആഴം ബോധ്യമാകൂ.
ഇന്ന് മുഖ്യമന്ത്രി കാട്ടുന്ന മുണ്ടന്‍ വാശിയൊന്നും സുപ്രീംകോടതിയിലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലില്ല. യുവതീപ്രവേശനം വേണ്ട എന്ന യു.ഡി.എഫിന്റെ സത്യവാങ്മൂലം പിന്‍വലിച്ചു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നു എന്നാല്‍ ഹിന്ദുമത പണ്ഡിതരോട് ചോദിച്ചിട്ടു മതിയെന്നാണ് കോടതിയോട് പറഞ്ഞത്. വര്‍ഷങ്ങളായി നില്‍ക്കുന്ന ആചാരങ്ങള്‍ ലംഘിക്കേണ്ട എന്നു തന്നെയാണ് സഖാവ് പത്മകുമാറിന്റെ നേതൃത്വത്തിലെ ദേവസ്വം ബോര്‍ഡിന്റെ പക്ഷം.
കോടതി വിധി വന്നു. നടപ്പാക്കാന്‍ സ്വാഭാവികമായും പ്രയാസമുണ്ട്. എന്തു ചെയ്യണം? അല്‍പ്പം സാവകാശം ചോദിച്ചാലോ, സര്‍വ കക്ഷി യോഗം വിളിച്ച് ആലോചിച്ചാലോ, ഉചിതമായ തീരുമാനം എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് വിട്ടാലോ, തന്ത്രി, പന്തളം രാജകുടുംബം, ദേവസ്വം ബോര്‍ഡ് കൂടിയാലോചന നടത്തിയാലോ, വിശ്വാസികളുടെ വികാരം ഒന്നു കൂടി കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലോ…..ജനങ്ങളുടെ വിശ്വാസത്തെയും ആചാരത്തെയും അതു വഴി വികാരത്തെയും ബാധിക്കുന്ന വിഷയത്തില്‍ അവധാനത സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചു. പകരം കേട്ടത് പതിവ് ധാര്‍ഷ്ട്യം. സര്‍വകക്ഷിയോഗവും കോടതിയില്‍ സാവകാശം ചോദിക്കലുമൊന്നും ഇരട്ടച്ചങ്കുള്ളോര്‍ക്ക് പറഞ്ഞതല്ല. 56 ഇഞ്ച് വീതിയുള്ള നെഞ്ചും ഇരട്ടച്ചങ്കുമൊന്നുമല്ല ഭരണാധികാരിക്ക് വേണ്ടത് ജനമനസ്സ് വായിക്കാനുള്ള ഹൃദയമാണ്. വിധി വന്ന ഉടനെ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കില്‍ ബി.ജെ.പി.യെ അവരുടെ പ്രതിസന്ധിയില്‍ തളച്ചിടാന്‍ കഴിയുമായിരുന്നു.
ഹിന്ദു മത പണ്ഡിതരുടെ കമ്മീഷനെ നിയോഗിക്കണമെന്ന സര്‍ക്കാറിന്റെ വാദം അംഗീകരിച്ചില്ലെന്നിരിക്കെ, വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ആവുന്നത് ചെയ്തുവെന്ന് ജനത്തെ ബോധ്യപ്പെടുത്താനെങ്കിലും ശ്രമിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ മുറിവ് കൂടുതല്‍ വലുതാക്കാനായിരിക്കാം കുറെ ആക്ടീവിസ്റ്റുകളെ പതിനെട്ടാംപടി കയറ്റാന്‍ ശ്രമിച്ചത്. ആക്ടീവിസ്റ്റുകള്‍ വരേണ്ട എന്ന് ദേവസ്വം മന്ത്രി പറഞ്ഞത് വൈകിയാണ്. ത്രിപ്തി ദേശായിയെ തിരിച്ചയക്കുകയും ചെയ്തു.
ദേശീയ പാതയോരത്ത് മദ്യഷാപ്പു പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചപ്പോള്‍ എല്ലാ ദേശീയ പാതയും പഞ്ചായത്ത് നിരത്തായി പ്രഖ്യാപിച്ച് വിധിയെ പരിഹാസ്യമാക്കിയ സര്‍ക്കാരാണിത്. മുഖ്യമന്ത്രിക്ക് രാഷ്ട്രീയോപദേശം നല്‍കുന്നതാകട്ടെ ഇഷ്ടമില്ലാത്ത വിധി പ്രഖ്യാപിച്ച ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചായാളാണ്. എന്നു മുതലാണ് സി.പി.എമ്മിന് കോടതി വിധിയോട് ഇത്ര മമതയുണ്ടായതെന്ന് ആരും ചോദിച്ചുപോകും. ഭരണഘടനയിലെ സ്ത്രീപുരുഷ സമത്വത്തിനൊപ്പമാണ് സി.പി.എമ്മെങ്കില്‍ എന്തിന് ഹിന്ദുമത പണ്ഡിതരുടെ കമ്മീഷന്‍? ഈ നിര്‍ദേശം വഴി ശബരിലയിലെ യുവതീപ്രവേശനം കേവല ലിംഗസമത്വ പ്രശ്‌നമല്ല, വിശ്വാസ വിഷയം കൂടിയാണെന്ന് സമ്മതിക്കുന്നു. പോര്‍മുഖത്ത് നില്‍ക്കുന്ന സി.പി.എമ്മിന് ഇപ്പോഴിത് ലിംഗ സമത്വ വിഷയം മാത്രമാണ്.
നേരത്തെ ചെയ്യാമായിരുന്ന ചിലത് വൈകി ചെയ്യുകയുമുണ്ടായി. സര്‍വകക്ഷിയോഗം , ആക്ടീവിസ്റ്റുകളെ നിരാകരിക്കല്‍, സാവകാശം ചോദിച്ച ഹരജി. ഇത് കാണുന്ന ആര്‍ക്കും ഇതിന് പിന്നില്‍ ചിലത് സംശയിക്കാതിരിക്കുകയില്ല. പിണറായി വിജയനും പി.എസ്.ശ്രീധരന്‍ പിള്ളയും അതിന് സാക്ഷ്യപത്രം ഹാജരാക്കുകയും ചെയ്തു. ‘യു.ഡി.എഫ്. മുകത കേരളം’ അതാണ് ഇരുവരുടെയും ലക്ഷ്യം. ഇത് സുവര്‍ണാവസരമാണെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള പ്രവചിക്കുന്നു- സംഘര്‍ഷം ഒഴിയുമ്പോള്‍ കേരളത്തില്‍ ബി.ജെ.പി.യും സി.പി.എമ്മുമേ ഉണ്ടാവൂവെന്ന്. കോണ്‍ഗ്രസ് നേതാക്കളുടെ കോണകവാല്‍ തിരയുന്ന സി.പി.എം. നേതാക്കളും പ്രത്യാശിക്കുന്നത് അതു തന്നെയാണ്. സി.പി.എമ്മിലേക്ക് ആരും വരുമെന്ന് പ്രത്യാശിക്കാത്തതിനാലാണ് ഇവിടെ ഇത്തിരിയെങ്കിലും യാഥാര്‍ഥ്യബോധം കാണാവുന്നത്.
കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ചുതന്നെയാണ് 1977ല്‍ വാജ്‌പേയിയെയും അഡ്വാനിയെയും കേന്ദ്രമന്ത്രിമാരാക്കിയതും വി.പി.സിംഗിന്റെ തോളത്ത് ചേര്‍ന്ന് നിന്ന് സംഘ്പരിവാറിനൊപ്പം അത്താഴ വിരുന്നൂട്ടിയതും. ഇന്ത്യയിലെ ഉദാരജനാധിപത്യ മതേതര ദേശീയ ചിന്താഗതിക്കാരുടെ സ്വാഭാവിക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജാതിമതവര്‍ഗീയ ശക്തികളുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് പലേടത്തും പതറിയിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും ഇതേ തന്ത്രം സി.പി.എം. പയറ്റിയപ്പോള്‍ കയറി വന്നത് ബി.ജെ.പി.യാണ്. കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കിയിട്ടും നിലം തൊടാനാവാതെ നില്‍ക്കുന്ന ബംഗാളില്‍ നിന്ന് സി.പി.എമ്മിനുള്ള പാഠം എന്താണ്? രണ്ടു കൂട്ടരുടെയും ലക്ഷ്യം കോണ്‍ഗ്രസും യു.ഡി.എഫുമാണ്. അക്രമവും കലാപവും കൊലവിളിയും സംഘര്‍ഷവും മനുഷ്യരെ ഭയപ്പെടുത്തും. സംഘര്‍ഷത്തിലേര്‍പെടുന്ന രണ്ടിലൊരു വിഭാഗത്തില്‍ ചേര്‍ന്നില്ലെങ്കില്‍ ഹാനിയുണ്ടാകുമെന്ന തോന്നലുണ്ടാക്കും. സി.പി.എമ്മും ബി.ജെ.പി.യും ഏര്‍പെട്ടിരിക്കുന്ന പരസ്പര സഹായകമെന്ന് പ്രതീക്ഷിക്കുന്ന വ്യാജ പോരാട്ടത്തിലാണ്. ബി.ജെ.പി.യെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കുന്ന പാര്‍ട്ടിയെന്ന പ്രതിഛായ മതി കേരള ഭരണം നിലനിര്‍ത്താനെന്ന് സി.പി.എമ്മും ഇവരോട് അവരുടെ ഭാഷയില്‍ കൊമ്പ് കോര്‍ക്കുന്നവരെന്ന പ്രതീതി സൃഷ്ടിച്ചാല്‍ മതി രക്ഷക്കെന്ന് ബി.ജെ.പി.യും കരുതുന്നു.
എന്നാല്‍ രാജ്യം മറ്റൊരുയര്‍ത്തെഴുന്നേല്‍പ്പിലാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ബി.ജെ.പി.യിതര പാര്‍ട്ടികള്‍ അനിവാര്യമായ യോജിപ്പിന് കോപ്പു കൂട്ടുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ്, രാഹുല്‍ ഗാന്ധിയാണ്. കേരളം അത് കാണുന്നുണ്ട്. ഇത് കേരളമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending