Connect with us

Video Stories

രാഷ്ട്രീയ ധാര്‍മികത ഉണര്‍ത്തുന്ന വിധി

Published

on

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ടീം സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും കേരള ഹൈക്കോടതിയുടെ കനത്ത പ്രഹരമേറ്റുവാങ്ങിയിരിക്കുകയാണ്. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ ലൈംഗികാരോപണങ്ങളടങ്ങുന്ന കത്ത് കോടതി നിഷ്‌കരുണം തള്ളിക്കളഞ്ഞിരിക്കുന്നു. രാഷ്ട്രീയവും വ്യക്തി കേന്ദ്രീകൃതവുമായ ഒരുപാട് വാദപ്രതിവാദങ്ങള്‍ക്കും സമൂഹത്തെ ലജ്ജിപ്പിക്കുന്ന അപവാദങ്ങള്‍ക്കുംശേഷം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന മേല്‍വിധി പ്രസ്താവം സംസ്ഥാനത്തെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ മൂല്യവും നൈതികതയും ധാര്‍മികതയും തിരിച്ചുവരാന്‍ ഇടയാക്കുമെങ്കില്‍ അത് മലയാളികളായ നമുക്കെല്ലാവര്‍ക്കും ആശ്വാസകരമാകും. ഉമ്മന്‍ചാണ്ടിയടക്കം യു.ഡി.എഫിലെ ഏതാനും ഉന്നത നേതാക്കളെ കരിവാരിത്തേക്കുന്ന സരിതയുടെ കത്തിന്റെ മൗലികതയും നിജസ്ഥിതിയും നിയമപരമായി സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന കോടതിയുടെ വാക്കുകള്‍ സി.പി.എം നേതാക്കളുടെയും അവരുടെ സര്‍ക്കാരിന്റെയും കുറിക്കുകൊള്ളുന്നതാണ്. ഒരാളുടെ സദ്കീര്‍ത്തി വ്യക്തിയുടെ സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്ന കോടതിവിധി നെറികെട്ട രാഷ്ട്രീയം കളിച്ചവര്‍ക്കുള്ള ഇരട്ട താക്കീതാണ്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തന്നെപ്പറ്റി മോശമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന സരിതനായരുടെ കത്ത് റദ്ദാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഇത് അപ്പടി അംഗീകരിച്ച കോടതി ജുഡീഷ്യല്‍കമ്മീഷന്‍ നിയമത്തിന്റെ പരിധിവിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് സൂചിപ്പിച്ചിരിക്കുന്നു. പ്രത്യേകമായി നോട്ടീസ് അയക്കാതെ സരിതയുടേതെന്ന് പറയുന്ന കത്ത് അപ്പടി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിനെയാണ് സംസ്ഥാനത്തെ ഉന്നത നീതിപീഠം അറുപത്തഞ്ച് പേജുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. ഇതില്‍ ഉമ്മന്‍ചാണ്ടിക്ക് വലിയ തോതില്‍ ആശ്വസിക്കാമെന്നതിനപ്പുറം കേരളത്തിലെ സാധാരണക്കാരുടെ ഒട്ടേറെ സംശയങ്ങള്‍ക്കുള്ള ശക്തവും വ്യക്തവുമായ മറുപടി കൂടിയാണ് കോടതി അനാവൃതമാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ ധാര്‍മികതയും മൂല്യങ്ങളും ഇനിയെങ്കിലും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സി.പി.എമ്മിനെപോലുള്ള കക്ഷികള്‍ ശ്രമിക്കണമെന്ന പാഠമാണിതിനകത്ത്. ജുഡീഷ്യല്‍ കമ്മീഷന്‍ സരിതയുടെ കത്ത് വിശ്വാസത്തിലെടുക്കുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ സദ്കീര്‍ത്തിയെ ബാധിക്കുന്ന വിഷയമായതിനാല്‍ അന്വേഷണ കമ്മീഷന്‍ നിയമത്തിലെ എട്ട് ബി അനുസരിച്ച് അദ്ദേഹത്തിന് പ്രത്യേകമായി നോട്ടീസ് അയക്കണമായിരുന്നുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തനിക്കെതിരെ ഇത്തരമൊരു ലൈംഗികാരോപണം വന്നപ്പോള്‍ മുതല്‍ സത്യം തെളിയിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു കോണ്‍ഗ്രസിന്റെ കറകളഞ്ഞ നേതാക്കളിലൊരാളായ ഉമ്മന്‍ചാണ്ടി. പ്രസ്തുത അഴിമതിയില്‍ തന്റെ ഓഫീസിന് പങ്കുണ്ടെന്ന് വന്നപ്പോള്‍തന്നെ അദ്ദേഹം ആരോപണവിധേയരായവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ഖജനാവിന് അഞ്ചു പൈസയുടെപോലും നഷ്ടം വരാതിരുന്നിട്ടും പ്രതിപക്ഷം രാഷ്ട്രീയലാഭം പരമാവധി കൊയ്യാനുള്ള തറവേലയാണ് നടത്തിയത്. സെക്രട്ടറിയേറ്റ് അനിശ്ചിത കാലത്തേക്ക് ഉപരോധിക്കാനെത്തിയവര്‍ രായ്ക്കുരാമാനം പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന് പറഞ്ഞ് സ്ഥലംവിട്ടു. എന്നിട്ടും തന്റെ അര പതിറ്റാണ്ടിലധികമുള്ള രാഷ്ട്രീയസപര്യയുടെമേല്‍ കരിനിഴല്‍ വീഴരുതെന്ന ഉറച്ച ബോധ്യത്തോടെ ഉമ്മന്‍ചാണ്ടിയിലെ തേജസ്സുറ്റ വ്യക്തിത്വം മന്ത്രിസഭാനുമതിയോടെ ജുഡീഷ്യല്‍ കമ്മീഷന് രൂപം നല്‍കാന്‍ സന്നദ്ധമായി. മാത്രമല്ല, ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്റെ മൊഴിയെടുക്കലിന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പോലും പ്രതിഭാഗത്തിന്റെ നിലവാരമില്ലാത്ത ചോദ്യങ്ങള്‍ക്കും വിസ്താരങ്ങള്‍ക്കും സവിസ്തരം അദ്ദേഹം മണിക്കൂറുകളോളം ഇരുന്നുകൊടുത്തു; ശാന്തമായി മറുപടി കൊടുത്തു. കേരളം അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധമുള്ള രാഷ്ട്രീയ മാന്യതയാണ് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു കഴഞ്ചുപോലും ധാര്‍മികത ഇല്ലാതിരുന്നിട്ടും സരിതയുടെ കത്തിനും തോന്നുമ്പോള്‍ മാറുന്ന ‘വെളിപ്പെടുത്തലു’കള്‍ക്കും പിന്നാലെ സി.പി.എം പാഞ്ഞു. എത്ര തവണയാണ് കത്തിന്റെ പേജുകളുടെ എണ്ണം മാറിമറിഞ്ഞത്. യു.ഡി.എഫിനെതിരെ കത്ത് രാഷ്ട്രീയായുധമാക്കിയവരെ അധികാര സിംഹാസനങ്ങള്‍ കൊടുത്ത് സി.പി.എം സ്വീകരിച്ചിരുത്തി. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ അവരത് ശരിക്കും തുറുപ്പൂചീട്ടാക്കിമാറ്റി. അതിലൂടെ നേടിയ വിജയമാണ് ഇന്ന് കേരളം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സര്‍ക്കാരെന്ന പേരിന് പിണറായിഭരണകൂടത്തെ പ്രാപ്തമാക്കിയിരിക്കുന്നത്.
ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ ചെലവിട്ട് നാലു വര്‍ഷങ്ങളെടുത്ത് തയ്യാറാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കേരളത്തെയാകെ കൊഞ്ഞനംകുത്തുന്ന രീതിയില്‍ സങ്കുചിത രാഷ്ട്രീയ ലാഭത്തിനാണ് ഇടതുപക്ഷം വിനിയോഗിച്ചത്. 1072 പേജുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ദിവസം നിര്‍ണായകമായ വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായിരുന്നുവെന്നതു മതിയായിരുന്നു അവരുടെ കുബുദ്ധിക്ക് ഒന്നാംതരം തെളിവ്. അതിനെ തൃണവല്‍ഗണിച്ചാണ് വന്‍ ഭൂരിപക്ഷത്തിന് മുസ്്‌ലിംലീഗിന്റെ കോട്ടയില്‍ യു.ഡി.എഫ് വെന്നിക്കൊടി നാട്ടിയത്. നിയമസഭ വിളിച്ചൂകൂട്ടി തങ്ങള്‍ യു.ഡി.എഫിനെതിരായ ബോംബ് പൊട്ടിക്കുമെന്ന് സി.പി.എം നേതാക്കള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ നിയമസഭയില്‍ ഒരു ഗീര്‍വാണം പോലും വിടാനായതുമില്ല. എങ്കിലും റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. ഇതിനായി വാര്‍ത്താകുറിപ്പിറക്കി. ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും രൂപീകരിച്ചു. ഇത് ശരിയല്ലെന്ന് സുപ്രീംകോടതിയുടെ മുതിര്‍ന്ന അഭിഭാഷകര്‍ക്കുവരെ സംസ്ഥാന സര്‍ക്കാരിനെ ഉപദേശിക്കേണ്ടിവന്നു. ഇന്നല്ലെങ്കില്‍ നാളെ നെല്ലും പതിരും തെളിയുമെന്നതിന് തെളിവാണ് കോടതിവിധി.
നീതിയിലും ധാര്‍മികതയിലും തരിമ്പെങ്കിലും വിശ്വാസമുണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികളുമായി ഇനിയും മുന്നോട്ടുപോകാതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സരിതയുടെ കത്തിന്റെ കാര്യത്തില്‍ മാധ്യമങ്ങളുടെ ജാഗ്രതക്കുറവിനെതിരെയുള്ള കോടതിയുടെ ഉപദേശവും ഗൗരവമായി കാണേണ്ടതുണ്ട്. ആര്‍ക്കും എന്തും വിളിച്ചുപറയാവുന്ന വേദിയായി മാധ്യമങ്ങള്‍ മാറിക്കൂടാ എന്ന പൊതുബോധമാണ് കേരളത്തിനുള്ളത്. കേരളീയ പൊതുസമൂഹത്തിന്റെ നീതിബോധത്തെക്കുറിച്ചുള്ള കൂലങ്കുഷമായ വിചിന്തനങ്ങള്‍ക്കുള്ള അവസരമാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തുറന്നിട്ടിരിക്കുന്നത്. നിജസ്ഥിതി എല്ലാവര്‍ക്കും ബോധ്യമായിക്കാണുമെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ അഞ്ചു വര്‍ഷക്കാലം വ്യാജ ആരോപണങ്ങളുടെ പേരില്‍ തീ തിന്നേണ്ടി വന്ന ഒരു പൊതുപ്രവര്‍ത്തകന്റെ ഹൃദയനഭസ്സില്‍നിന്നുള്ള വാക്കുകളായി കരുതാം. അത് കേരള ജനത സ്വമനസ്സാലേ ഏറ്റെടുക്കുകതന്നെ ചെയ്യും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending