Connect with us

Video Stories

കേരളത്തെ ഇരുട്ടിലാക്കുന്നവര്‍

Published

on

പ്രളയാനന്തര കേരളം ഉയര്‍ത്തെഴുന്നേല്‍പ്പിനായി കഠിനാദ്ധ്വാനം നടത്തുമ്പോള്‍ അതിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്ന ദൃശ്യങ്ങള്‍ക്കാണ് വര്‍ത്തമാന കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രാ സമയത്ത് ഒരു പകരക്കാരനെ നിശ്ചയിക്കാന്‍ കഴിയാത്തത് മുതല്‍ ഈ ദുരിതകാലത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി ജനങ്ങളെ വെല്ലുവിളിക്കാനൊരുങ്ങി നില്‍ക്കുന്ന വൈദ്യുതി വകുപ്പിന്റെ നീക്കങ്ങള്‍ വരെ ഭരണകൂടത്തിന്റെ പിടിപ്പുകേടിന്റെ മകുടോദാഹരണങ്ങളായി നിലകൊള്ളുന്നു. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നു എന്ന് മാത്രമല്ല അതില്‍ ഉദ്യോഗസ്ഥന്മാര്‍ വരെ ഭാഗവാക്കാകുന്ന സാഹചര്യം സംജാതമായി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പതിവു ബ്രീഫിങ് ആര് നടത്തും എന്ന അവ്യക്തതയുടെ പേരില്‍ മന്ത്രിസഭാ യോഗം തന്നെ ചേരാതിരിക്കുകയും ചെയ്യുകയുണ്ടായി.
ചെലവുചുരുക്കലിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ ആഘോഷ പരിപാടികളൊന്നും വേണ്ടെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് പുറത്തുവന്നതോടെ അതിനെതിരെ മന്ത്രിമാരായ എ.കെ ബാലനും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിക്കൊണ്ടാണ് തമ്മില്‍തല്ലിന്റെ തുടക്കം. ഉത്തരവുവഴി തങ്ങളുടെ വകുപ്പുകളില്‍ അനാവശ്യ ഇടപെടലിന് ശ്രമമുണ്ടാകുന്നു എന്നതാണ് ഇരുവരെയും പ്രകോപിപ്പിച്ചത്. വിഷയത്തിലുള്ള ഇരുവരുടെയും എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന് മന്ത്രി ഇ.പി ജയരാജനും പൊതു ഭരണ വകുപ്പും നിലപാടെടുത്തതോടെ രംഗം കൂടുതല്‍ വഷളായി. എന്നാല്‍ പൊതുഭരണവകുപ്പിന്റെ ഉത്തരവുകള്‍ തന്റെ വകുപ്പില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രിയും വിവാദത്തില്‍ പങ്കാളിയാവുകയുണ്ടായി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപോലും താളം തെറ്റിക്കുന്ന രീതിയിലാണ് നിലവില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. മന്ത്രിസഭ ചേരുന്നതിന് പകരം സര്‍ക്കാറിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഉപസമിതിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ ഉപസമിതിയിലാകട്ടെ ധനമന്ത്രി തോമസ് ഐസക്കിനെ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിനാല്‍ അദ്ദേഹം സ്വന്തം വഴിക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കുട്ടനാട്ടിലെ പമ്പിങ്ങിന്റെ പേരില്‍ ധനമന്ത്രിയും മന്ത്രി ജി.സുധാകരനും തമ്മിലുണ്ടായ പരസ്യമായ വിഴുപ്പലക്കല്‍ ഈ അനൈക്യം പുറത്തുകൊണ്ടു വരികയുണ്ടായി. കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും ഈ വിവാദത്തില്‍ പങ്കാളിയായി. കൃഷിമന്തിയേയും നിയമപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദനേയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ അധിക്ഷേപിക്കുകയും ഇടതുമുന്നണിയുടെ പ്രകടന പത്രികയെ തളളിപ്പറയുകയും ചെയ്തിട്ടുപോലും ആര്‍ക്കും അനങ്ങാന്‍ കഴിയാതിരിക്കുന്നത് മന്തിസഭയുടെ അഭിപ്രായ വ്യത്യാസത്തിന്റെ ആഴം വ്യക്തമാക്കിത്തരുന്നുണ്ട്.
കലുഷിത സാഹചര്യം മുതലെടുത്ത് മന്തി എം.എം മണി രംഗത്തെത്തിയത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഡാം മാനേജ്‌മെന്റിങ്ങിലുള്‍പ്പെടെ വീഴ്ച വരുത്തിയെന്ന് പഴി കേള്‍പ്പിച്ച മന്ത്രി മണി നിരന്തരം വിടുവായത്തങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇടുക്കി ഡാം തുറക്കുമെന്ന് പറഞ്ഞ് പിന്നീട് അതില്‍ നിന്ന് പിറകോട്ട് പോയതിനെകുറിച്ച് ചോദിച്ചപ്പോള്‍ അത് പത്രക്കാരെ കബളിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആയിരക്കണക്കായ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടിയ ഒരു തീരുമാനത്തെ കുറിച്ച് വകുപ്പ് മന്ത്രി നടത്തിയ അതീവ ലാഘവത്തോടെയുള്ള പ്രസ്താവന കേരളത്തെ മുഴുവന്‍ ഞെട്ടിത്തരിപ്പിക്കുന്നതാണ്. നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ പ്രളയമുണ്ടാകും. അതില്‍കുറേ പേര്‍ മരിക്കും. കുറേപേര്‍ ജീവിക്കുകയും കുറേപേര്‍ക്ക് നഷ്ടം സംഭവിക്കുകയും ചെയ്യും. നമ്മുടെ ജീവിത യാത്ര അങ്ങനെ തുടരും. എന്നായിരുന്നു മറ്റൊരു പ്രസ്താവന. പ്രളയ ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തോട് മഴ എങ്ങനെ പെയ്‌തെന്ന് അറിയാനാണോ അന്വേഷണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അണക്കെട്ട് തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്നും ഡാമുകളിലെ അമിതജലം മാത്രമാണ് തുറന്നുവിട്ടതുമെന്നായിരുന്നു ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
സാഹചര്യങ്ങള്‍ ഈ നിലയില്‍ കലങ്ങി മറിഞ്ഞു നില്‍ക്കുമ്പോഴാണ് കൂനിന്‍മേല്‍ കുരുവെന്നവണ്ണം വൈദ്യുതി വകുപ്പിന്റെ ലോഡ് ഷെഡ്ഡിങ് സ്ഥാപിച്ചുകൊണ്ടുള്ള അടുത്ത അടി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നും കേന്ദ്ര പൂളില്‍ നിന്നുമായി 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ലോഡ് ഷെഡ്ഡിങിന് വൈദ്യുതി വകുപ്പ് ന്യായീകരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ സ്‌റ്റേഷനുകള്‍ തകരാറിലായതും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായതുമാണ് ഇതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്. പ്രളയ ദുരിതത്തില്‍ നിന്ന് കരകയറുന്നതിന്റെ മുമ്പുതന്നെ നടപ്പിലാക്കാന്‍ പോകുന്ന ലോഡ്ഷഡ്ഡിങ് കടുത്ത ദുരിതമായിരിക്കും കേരളീയര്‍ക്ക് സമ്മാനിക്കുക. പ്രളയാനന്തരകാലത്ത് ലോകത്ത് എല്ലായിടത്തുമുണ്ടായത് പോലെ കടുത്ത വരള്‍ച്ചയാണ് കേരളത്തേയും കാത്തിരിക്കുന്നത്. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പ്രകടമാണ്. കനത്ത ചൂടിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ മാസം മുപ്പതോടെയാണ് കാലവര്‍ഷം അവസാനിക്കേണ്ടത്. എന്നാല്‍ അതിനുമുമ്പ് തന്നെ കടുത്ത വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ചൂടാണ് രേഖപ്പെടുത്തപ്പെടുന്നത്. കൂടാതെ ജല സ്രോതസ്സുകള്‍ വറ്റി വരളുകയും ഭൂമി വിണ്ടുകീറുകയും ചെയ്യുന്നു. സെപ്തംബര്‍ മാസത്തില്‍ 12 ശതമാനമാണ് മഴ ലഭിക്കേണ്ടത്. എന്നാല്‍ 20 ദിവസമായിട്ടും ഒറ്റപ്പെട്ട മഴപോലും ലഭ്യമായിട്ടില്ല. കാലാവസ്ഥയിലുണ്ടാകാന്‍ പോകുന്ന അതിഗുരുതരമായ മാറ്റങ്ങളാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
എന്നാല്‍ യാതൊരു മുന്‍കരുതലുമില്ലാതെ പ്രളയകാലത്തും അതിനുമുമ്പും സ്വീകരിച്ചതുപോലെയുള്ള തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് വൈദ്യുതി വകുപ്പ് നിലവിലെ സാഹചര്യത്തോടും വെച്ചുപുലര്‍ത്തുന്നത്. ഡാമുകള്‍ ആവശ്യമായ സമയത്ത് തുറക്കാതെ, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനു പകരം വൈദ്യുതോല്‍പ്പാദനത്തിന്റെ ലാഭം വര്‍ധിപ്പിക്കാനുള്ള അത്യാര്‍ത്തിയുടെ ഫലമാണ് ദുരന്തത്തിന്റെ ആഴം ഇത്രമേല്‍ വര്‍ധിപ്പിച്ചത് എന്നത് ശാസ്ത്രീയമായി തെളിയക്കപ്പെട്ടതാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ വകുപ്പ് നടത്തിയ ശ്രമങ്ങള്‍ പാഴ്‌വേലയായി മാറുകയും ചെയ്തതാണ്. മുന്‍ അനുഭവങ്ങളില്‍ നിന്നും ഒരു പാഠവും തങ്ങള്‍ പഠിച്ചിട്ടില്ലെന്നും വരാന്‍ പോകുന്ന സങ്കീര്‍ണ സാഹചര്യങ്ങളെ നേരിടാന്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു മുന്നൊരുക്കവുമില്ലെന്നുമാണ് മന്ത്രിയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വാക്കുകളില്‍ പ്രകടമാകുന്നത്. പ്രളയാനന്തര കേരളത്തെ പുനസൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നാടൊന്നാകെ ഒരുമിച്ചിരുന്ന് സ്വീകരിക്കുമ്പോള്‍ വൈദ്യുതി വകുപ്പിന്റെ നിലവിലെ നീക്കം അതിന് എത്രത്തോളം അനുഗുണമാണെന്ന് അധികാരികള്‍ വിലയിരുത്തേണ്ടതാണ്. ചുരുക്കത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തെ അല്‍ഭുതകരമായ ഇഛാശക്തിയോടെ ഒരു ജനത മറികടക്കുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളേണ്ട ഭരണകൂടം അവരെ നിരാശരാക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending