Connect with us

Video Stories

ആകാശപ്പിഴിച്ചിലിന് എന്നാണ് അന്ത്യം

Published

on


ഗള്‍ഫില്‍ ഇത് വിദ്യാലയങ്ങളുടെ അവധിക്കാലമാണ്. കേരളത്തില്‍നിന്ന് വന്‍തോതില്‍ യാത്രക്കാരുണ്ടാകുന്ന അവസരം മുതലാക്കുകയാണ് കേരള-ഗള്‍ഫ് റൂട്ടിലെ വിമാനക്കമ്പനികളിപ്പോള്‍. ചക്കരക്കുടത്തില്‍ കയ്യിട്ടയാളുടെ ആര്‍ത്തിയാണ് കേരള-ഗള്‍ഫ് റൂട്ടിലെ വിമാനസര്‍വീസ് കമ്പനികള്‍ക്കെന്നത് പുതിയ ആരോപണമല്ല. നാട്ടിലെ വിശേഷോല്‍സവങ്ങള്‍ക്ക് ഏതുവിധേനയും കാശുണ്ടാക്കുന്ന കൊള്ളലാഭക്കാരനായ വ്യാപാരിയുടെ മനോഭാവമാണിത്. എയര്‍ഇന്ത്യയടക്കം എല്ലാ വിമാനസര്‍വീസ് ദാതാക്കളും കിട്ടിയതക്കത്തിന് യാത്രികരെ പരമാവധി ചൂഷണംചെയ്ത് അമിതലാഭം കൊയ്യാനുള്ള ശ്രമമാണിപ്പോള്‍ നടന്നുവരുന്നത്. എല്ലാ വര്‍ഷത്തെയുംപോലെ പരാതി ഇപ്പോഴും ആവര്‍ത്തിക്കേണ്ടിവരുന്നുവെന്നല്ലാതെ ഉത്തരവാദിത്തപ്പെട്ടവര്‍ ഇനിയും അനങ്ങില്ലെന്നുതന്നെയാണ് ഹതഭാഗ്യരായ യാത്രക്കാരുടെ മുന്‍അനുഭവം. സാധാരണനിരക്കിന്റെ അഞ്ചിരട്ടിവരെയാണ് ഇതിനകം പലവിമാനകമ്പനികളും കേരള-ഗള്‍ഫ്‌റൂട്ടില്‍ ചാര്‍ജ് ഈടാക്കിയിരിക്കുന്നത്. ഒരുമാസം മുമ്പേ ബുക്ക്‌ചെയ്തവര്‍ക്കുപോലും വന്‍തുക യാത്രക്കായി ഒടുക്കേണ്ട അവസ്ഥയാണ്. കേരളത്തിലൊരു സര്‍ക്കാരും പ്രവാസിവകുപ്പും കേന്ദ്രത്തില്‍ സംസ്ഥാനത്തുനിന്ന് മന്ത്രിയും ഉണ്ടായിട്ടുപോലും രണ്ടാംമോദിമന്ത്രിസഭയിലും കേരളത്തിന്റെയും മലയാളികളുടെയും രോദനം കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഇതേക്കുറിച്ച് ഇനി ആരോടുപറയണമെന്ന ശങ്കയിലാണ് മലയാളികളായ ഗള്‍ഫ്‌യാത്രക്കാര്‍.
ആഗസ്റ്റ് അവസാനത്തോടെ അവധിഅവസാനിച്ച് സെപ്തംബര്‍ ഒന്നിനാണ് മിക്ക ഗള്‍ഫ്‌രാജ്യങ്ങളിലും സ്‌കൂളുകള്‍ തുറക്കുന്നത്. ഇതിനായി കാലേക്കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്തവരെപ്പോലും ഞെക്കിപ്പിഴിയുകയാണ് വിമാനക്കമ്പനികള്‍. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ,കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇതിനകം നിലവിലുള്ളതിന്റെ അഞ്ചിരട്ടിവരെ തുക യാത്രക്കായി ഒടുക്കേണ്ടിവന്നിരിക്കുന്നു. ദുബൈ സെക്ടറില്‍ കേരളത്തില്‍നിന്ന് സാധാരണയായി അയ്യായിരം മുതല്‍ പത്തായിരം രൂപ വരെയാണ് ഒരുഭാഗത്തേക്കുള്ള യാത്രാനിരക്കെങ്കില്‍ ഇപ്പോഴത് ഇരുപതിനായിരംമുതല്‍ മുപ്പതിനായിരം രൂപവരെയായി കുത്തനെ ഉയര്‍ത്തി. മറ്റ് വഴിയില്ലാതെ കടംവാങ്ങിപ്പോലും തിരിച്ചുപോകേണ്ട അവസ്ഥയിലാണ് മലയാളി. യാത്രാസൗകര്യത്തിന്റെ ചെലവ് എത്രതന്നെ വര്‍ധിപ്പിച്ച് കണക്കാക്കിയാലും ഇത്രയും ഇരട്ടി ഒരുയാത്രക്കാരനില്‍നിന്ന് ഈടാക്കുന്നതിന് പിന്നില്‍ അടങ്ങാത്ത പണക്കൊതിയല്ലാതെ മറ്റൊന്നുമല്ല.
റിയാദ്, ദമാം എന്നീ സഊദി നഗരങ്ങളിലേക്കും യു.എ.ഇയിലെ ഷാര്‍ജ, അബൂദാബി, ദുബൈ എന്നിവിടങ്ങളിലേക്കും കുവൈത്ത്, ബഹറൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുമാണ് മലയാളികള്‍ ഇപ്പോള്‍ കുടുംബസമേതം കൂട്ടത്തോടെ യാത്രചെയ്യുന്നത്. രണ്ടുമാസത്തെ അവധിക്ക് നാട്ടില്‍വന്നവരാണിവരിലധികവും. നാട്ടിലെ വേനലവധി മുതല്‍ ആരംഭിച്ചതാണ് ഇരുഭാഗത്തോട്ടുമുള്ള യാത്രകള്‍. ഗള്‍ഫിലെ എല്ലായിടത്തേക്കുമുള്ള നിരക്കിലും വന്‍വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതായത് മക്കളുള്‍പ്പെടെ നാലംഗകുടുംബം ഈ സീസണില്‍ ഗള്‍ഫിലെ ഒരു നഗരത്തിലേക്ക് യാത്രചെയ്യണമെങ്കില്‍ ചുരുങ്ങിയത് ഒരുലക്ഷംരൂപയെങ്കിലും വേണ്ടിവരുമെന്നര്‍ത്ഥം. അറേബ്യന്‍ഗള്‍ഫും മലയാളിയുമായുള്ള അവിഭാജ്യമായ ബാന്ധവത്തെ പരമാവധി ചൂഷണംചെയ്യുകയാണ് വിമാനക്കമ്പനികളെന്നാണ് ഇത് കാണിക്കുന്നത്. കുടുംബസമേതം നാട്ടില്‍നില്‍ക്കാന്‍ പലകാരണങ്ങളാല്‍ കഴിയാത്തവര്‍ക്കാണ് ഈ യാത്രാകൊള്ളകൊണ്ട് ഏറ്റവുംകൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്. ഗള്‍ഫില്‍ തുടരുന്ന സാമ്പത്തികമാന്ദ്യവും പെട്രോളിയത്തിന്റെ വിലക്കുറവും ശമ്പളം വെട്ടിക്കുറയ്ക്കലും തദ്ദേശീയര്‍ക്ക് ജോലി നല്‍കണമെന്ന വ്യവസ്ഥയുമൊക്കെ കാരണം അവിടെ നിത്യേന തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളിക്കുമേലെയുള്ള മറ്റൊരു ഇടിത്തീയാണ് വിമാനക്കമ്പനികളുടെ ഈപകല്‍കൊള്ള. മോദിസര്‍ക്കാരിന്റെ പ്രഥമകാലത്ത് കേരളസര്‍ക്കാര്‍ വിമാനക്കമ്പനികളെ സമീപിച്ച് അമിതനിരക്കില്‍ കുറവ് വരുത്തണമെന്നാവശ്യപ്പെട്ടെങ്കിലും വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും യാതൊരുനടപടിയും ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ യു.പി.എസര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യമന്ത്രിയായിരുന്ന മുസ്്‌ലിംലീഗ്‌നേതാവ് ഇ.അഹമ്മദ് മുന്‍കയ്യെടുത്ത് വ്യോമയാനമന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം നിര്‍ദേശിച്ചതിനെതുടര്‍ന്ന് കമ്പനികള്‍ നിരക്ക് കുറക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ സര്‍ക്കാര്‍മാറിയതോടെ പഴയപടിയിലേക്ക് കമ്പനികള്‍ തിരിച്ചെത്തി. എയര്‍ഇന്ത്യപോലും കഴുത്തറുപ്പന്‍ യാത്രാനിരക്കിന് തുനിഞ്ഞിറങ്ങുമ്പോള്‍ മറ്റുള്ളവരുടെകാര്യം പിന്നെ പറയാനുണ്ടോ. സ്വകാര്യവിമാനക്കമ്പനികളും ഗള്‍ഫ്‌രാജ്യങ്ങളുടെ വിമാനക്കമ്പനികളും അവസരം മുതലെടുക്കാനാണ് പരിശ്രമിക്കുന്നത്. ചുരുക്കത്തില്‍ ആര്‍ക്കുമൊരു നിയന്ത്രണവുമില്ലാത്ത പൂരക്കച്ചവടംപോലെയാണ് കേരള-ഗള്‍ഫ് വിമാനനിരക്കിന്റെ സ്ഥിതി.
ഈവര്‍ഷത്തിന്റെ ആദ്യആറുമാസത്തിനിടെ ദുബൈയിലെത്തിയത് 8.34 കോടി വിദേശികളാണെന്നാണ് യു.എ.ഇ ടൂറിസംവകുപ്പിന്റെ ഔദ്യോഗികകണക്ക്. ഇതിനുപുറമെ നിത്യേന ഇന്ത്യയില്‍നിന്നും മറ്റുമായി ഗള്‍ഫിലേക്ക് പോയിവരുന്നവരുടെ എണ്ണവും അടുത്തകാലത്തായി വര്‍ധിച്ചുവരികയാണ്. തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുമ്പോഴും പണ്ടത്തെപോലെ മലയാളി വര്‍ഷങ്ങളോളം വിദേശത്ത് കഴിയുന്നപതിവ് ഇപ്പോള്‍ കുറയുന്ന പ്രവണതയാണുള്ളത്. ഇതിനുപുറമെയാണ് സഊദിയിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള വര്‍ധനവ്. യു.എ.ഇയില്‍ ജോലിചെയ്യുന്ന വിദേശികളില്‍ ഏറ്റവുംകൂടുതലുള്ളത് ഇന്ത്യക്കാരാണ്. അതില്‍ മുന്നില്‍ മലയാളികളും. അമ്പതുലക്ഷത്തോളം വരും ഗള്‍ഫില്‍ തൊഴിലെടുക്കുന്ന മലയാളികള്‍. ഇവര്‍ കേരളത്തിലേക്ക് പ്രതിവര്‍ഷം അയക്കുന്നതുക ഏതാണ്ട് ഒരുലക്ഷം കോടിയിലധികം വരും. ഇതാണ് കേരളത്തിന്റെ നിലനില്‍പിനും വളര്‍ച്ചക്കും പുരോഗമനത്തിനുമൊക്കെ അടിസ്ഥാനം എന്നത് പറഞ്ഞുകൊടുക്കാതെതന്നെ അറിയാവുന്ന വസ്തുതയാണ്. എന്നിട്ടും ഈ മേഖലയെ ആശ്രയിക്കുന്ന മലയാളികളുടെ അവസാനത്തെ അണയും ഊറ്റിയെടുക്കുന്ന സമീപനമാണ് വിമാനക്കമ്പനികള്‍ തുടരുന്നതെന്നത് അതിശയകരംതന്നെ. സമൂഹത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്തവരാണ് വിമാനക്കമ്പനിയുടമകള്‍ എന്നവാദം അംഗീകരിച്ചാല്‍തന്നെയും കേരളത്തിന്റെയും തദ്വാരാ ഇന്ത്യയുടെയും വളര്‍ച്ചക്ക് മുതല്‍കൂട്ടുന്ന ഗള്‍ഫ്മലയാളികളുടെ വയറ്റത്തടിക്കുന്ന നെറികേടിനെതിരെ എന്തുകൊണ്ട് കേന്ദ്രസംസ്ഥാന ഭരണകൂടങ്ങള്‍ അനങ്ങാപ്പാറയം തുടരുന്നു എന്നതിനുത്തരം പിരിവിനും വോട്ടിനും മാത്രമേ ഗള്‍ഫ്മലയാളിയെ ഇക്കൂട്ടര്‍ക്ക് ആവശ്യമുള്ളൂ എന്നാണ്. വാഗ്‌വ്യായാമങ്ങളൊഴിവാക്കി ശക്തമായനടപടികള്‍ സ്വീകരിക്കാത്തിടത്തോളംകാലം പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന ഈ കൊള്ളലാഭക്കാരെ പിടിച്ചുകെട്ടാനാവില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending