Connect with us

Video Stories

ഈ കൂട്ടക്കൊലകള്‍ ആര്‍ക്കുവേണ്ടിയാണ്

Published

on


കേരളത്തിലെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളുടെ ഫലംവന്ന ദിവസം ഒക്ടോബര്‍ 24ന് വൈകീട്ട് മലപ്പുറം താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ 35കാരനായ ഇസ്ഹാഖിനെ മാര്‍ക്‌സിസ്റ്റുകാര്‍ വെട്ടിക്കൊന്നശേഷം, പാലക്കാട് വാളയാറില്‍ ലൈംഗിക പീഡന മരണത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട ദിവസങ്ങളില്‍ മറ്റ്് നാലു മനുഷ്യരെക്കൂടി സംസ്ഥാനത്ത് സര്‍ക്കാര്‍ വെടിവെച്ചുകൊന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാവോയിസത്തിന്റെ പേരിലുള്ള ഏഴാമത്തെ കൊലപാതകമാണിത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ നേരിട്ടുള്ള ആസൂത്രണത്തിലായിരുന്നു ഇസ്്ഹാഖിനെ കൊലപ്പെടുത്തിയതെങ്കില്‍, പാലക്കാട് അട്ടപ്പാടി വനത്തിനകത്തെ കൂട്ടക്കൊല ഇതേ പാര്‍ട്ടി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ തോക്കിന്‍ കുഴലിലൂടെയാണെന്ന വ്യത്യാസം മാത്രം. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ സി.പി.എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ മറ്റൊരു വികൃത മുഖമാണിത്.
കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനാവിഭാഗമാണ് അട്ടപ്പാടി വനത്തിലെ ആനക്കട്ടി മഞ്ചങ്കണ്ടിയില്‍ തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയത്. തീവ്രവാദികള്‍ വെടിവെച്ചെന്നും സേനാംഗങ്ങള്‍ തിരിച്ച് വെടിവെച്ചെന്നുമാണ് പൊലീസ് മേധാവി പറയുന്നത്. കര്‍ണാടക സ്വദേശി മണിവാസകം, ചിക്മംഗളൂര്‍ സ്വദേശിനി ശ്രീമതി, തമിഴ്‌നാട്ടുകാരായ കാര്‍ത്തി, സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറും തിങ്കളുമായി നടന്ന വെടിവെപ്പില്‍ നിരോധിത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ കബനീദളം വിഭാഗത്തിന്റെ തലവനാണ് കൊല്ലപ്പെട്ട മണിവാസകം. ഇയാള്‍ രോഗിയുമാണെന്ന് പറയുന്നു. ഇയാളുള്‍പ്പെടെ ഏതാനുംപേര്‍ സംഘടനയുമായി ബന്ധപ്പെട്ട് പശ്ചിമഘട്ട മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പൊലീസ് ഭാഷ്യം. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന തണ്ടര്‍ബോള്‍ട്ട് സേനയിലെ ഏതാനും പേരാണ് ഓപറേഷനില്‍ പങ്കെടുത്തത്. കൊല്ലപ്പെട്ടവരില്‍നിന്ന് എ.കെ 47 തോക്ക് അടക്കമുള്ള ആയുധ സാമഗ്രികള്‍ കണ്ടെടുത്തതായി പൊലീസ് പറയുന്നു. 2016 നവംബറിലും സമാനരീതിയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് സേന മലപ്പുറം നിലമ്പൂര്‍ വനത്തിനുള്ളില്‍ രണ്ടുപേരെ വെടിവെച്ചുകൊലപ്പെടുത്തുകയുണ്ടായി. പൊലീസിന്റെ വീര്യംകുറക്കുന്ന യാതൊന്നും താന്‍ പറയില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് അന്ന് പുറത്തുവന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ വയനാട് ലക്കിടിയിലും സി.പി ജലീല്‍ എന്നയാളെ കൊലപ്പെടുത്തി. എന്നാല്‍ ബന്ധുക്കള്‍ ഇയാളുടെ മാവോയിസ്റ്റ് ബന്ധം നിഷേധിച്ചു.
അത്യപൂര്‍വമായി മാത്രമാണ് കേരളത്തില്‍ മാവോയിസ്റ്റ് തീവ്രവാദം പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ സര്‍ക്കാരിന്റെ നടപടി വലിയ തോതിലുള്ള പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കേരളത്തിന്റെ പൊലീസ് സേനയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സമീപനമാണ് ഇതോടെ മാറ്റിമറിക്കപ്പെടുന്നത്. ബലപ്രയോഗത്തിലും സായുധ പരിപാടികളിലുമാണ് കമ്യൂണിസ്റ്റ് സിദ്ധാന്തമെന്ന നിലക്ക് അവര്‍ ഭരിക്കുമ്പോള്‍ ആളുകളെ വെടിവെച്ച് കൊല്ലുന്നതില്‍ താത്വികമായി അത്ഭുതം കൂറേണ്ട കാര്യമില്ല. എന്നാല്‍ ജനാധിപത്യ സംവിധാനത്തിന് കീഴിലാണ് അവര്‍ ഇവിടെ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതും അധികാരത്തിലിരിക്കുന്നതും എന്നതിനാല്‍ സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിക്കാന്‍ കഴിയില്ല. അക്ഷരാഭ്യാസത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി പൊരുതുന്ന സംഘടനയാണ് സി.പി.എമ്മാദി ഇന്ത്യന്‍ ഇടതുപക്ഷ കക്ഷികളെന്നാണ് വെപ്പ്. ഇവര്‍ ഭരിക്കുമ്പോള്‍തന്നെ, കവി സച്ചിദാനന്ദന്‍ പറഞ്ഞതുപോലെ, മറ്റൊരു ഇടതുപക്ഷ സംഘടനയെ വെടിയുണ്ടയിലൂടെ ഇല്ലാതാക്കുന്നതിനെ എന്തിന്റെ പേരു പറഞ്ഞാണ് ന്യായീകരിക്കുക.
2014 ഡിസംബറില്‍ പാലക്കാട്ട് അഗളിയില്‍ വനം വകുപ്പിന്റെ ഓഫീസ് തീവെച്ചതുമായി ബന്ധപ്പെട്ടും അതേദിവസംതന്നെ പാലക്കാട് ചന്ദ്രനഗറില്‍ മക്‌ഡോണാള്‍ഡ്‌സ് റെസ്റ്റോറന്റ് ആക്രമിച്ചതുമായി ബന്ധപ്പെട്ടും മാവോയിസ്റ്റുകള്‍ക്കുനേരെ സംശയം ഉയര്‍ന്നിരുന്നു. അന്ന് കേരളത്തിലെ രൂപേഷ്-ഷൈനി ദമ്പതികളെ പൊലീസ് പിടികൂടുകയും പിന്നീട് തമിഴ്‌നാട്ടിലെ കേസിലേക്ക് അവരെ കൈമാറുകയും ചെയ്തു. ഇടക്ക് ചില വനപ്രദേശങ്ങളില്‍ ലഘുലേഖകള്‍ പ്രത്യക്ഷപ്പെടുന്നതൊഴിച്ചാല്‍ കേരളത്തിലെന്നല്ല, തെക്കേ ഇന്ത്യയിലെവിടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ നേര്‍ക്ക് കാര്യമായ ആക്രമണം ഇതുവരെയും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതും അഗളിയില്‍ രാത്രിയാണ് ആക്രമണം നടന്നതെന്നതും ജീവഹാനിക്ക് തങ്ങളില്ലെന്ന സൂചനയാണ്. വയനാട്ടില്‍നിന്ന് ഇടക്ക് മാവോയിസ്റ്റുകളെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ വനംകൊള്ളക്കാരാണെന്ന സംശയങ്ങളുണ്ടുതാനും.
മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് കായിക-ആയുധ ബലം കൊണ്ട് പരിഹാരം കാണുന്നത് കാട്ടാള നിയമമാണ്. ജനാധിപത്യത്തില്‍ ബാലറ്റും നീതിപീഠവുമാണ് പ്രതിഷേധക്കാരുടെ ആയുധം. ചാലക്കുടിയിലും കൊച്ചിയിലും നടന്ന അക്രമങ്ങളില്‍ പിടികൂടിയവരെ അനുകൂലിച്ചുകൊണ്ട് ഹൈക്കോടതി ഇത് ചൂണ്ടിക്കാട്ടിയതാണ്. ആശയത്തെ കൊലപ്പെടുത്തേണ്ടത് മനുഷ്യരെ വധിച്ചല്ല. പിണറായി സര്‍ക്കാര്‍ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് വരുന്നത്, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇടതുപക്ഷാശയങ്ങളോട് ഇത്ര ശത്രുതയോ എന്ന സന്ദേഹമുയര്‍ത്തുന്നു. അതേസമയം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ട് തുടങ്ങിയ വനാധിഷ്ഠിത സംസ്ഥാനങ്ങളില്‍ ഖനി മാഫിയക്കെതിരെയും ആദിവാസി സംരക്ഷണത്തിനെന്നും പറഞ്ഞ് നക്‌സലൈറ്റുകള്‍ നടത്തുന്ന ബന്ധിയാക്കല്‍ കൊലപാതകങ്ങള്‍ നേരിടേണ്ടതുതന്നെയാണെന്നതില്‍ സംശയമില്ല. ഈ സര്‍ക്കാരിന്റെ പൊലീസ് കാരണം കേരളത്തില്‍ കസ്റ്റഡിയിലും മറ്റുമായി ഇതിനകം മരിച്ചുവീണത് അമ്പതോളം പേരാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബി.ജെ.പിക്കും വ്യാജ ഏറ്റുമുട്ടലിനുമെതിരെ സുപ്രീംകോടതിയുടെ നിരവധി വിധികളുണ്ടായിട്ടും പഠിക്കാത്തവരാണോ കേരളം ഭരിക്കുന്നത്? അതോ, വാളയാറിലെ മരിച്ചപെണ്‍കുട്ടികളുടെ കേസ് തേച്ചുമായ്ച്ചുകളഞ്ഞ കേരളപൊലീസിന്റെ വീര്യം ഇനിയും കൂട്ടാനാണോ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പൗരന്മാരെ വീണ്ടും വീണ്ടും പച്ചക്ക്് വെടിവെച്ചു കൊല്ലുന്നത് ?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending