Connect with us

Culture

കര്‍ണാടകയില്‍ നിന്ന് വാര്‍ത്തയുണ്ട്

Published

on

കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഡോ.ചന്ദ്രശേഖര കമ്പാറയെ 29നെതിരെ 56 വോട്ടുകള്‍ക്ക് തെരഞ്ഞെടുത്തുവെന്നതില്‍ അത്ഭുതത്തിനും ആശ്ചര്യത്തിനും തെല്ലും ഇടമില്ല. കമ്പാറയോളം തലയെടുപ്പുള്ള എഴുത്തുകാര്‍ രാജ്യത്തെ നന്നെ കുറയും. ജ്ഞാനപീഠ
ജേതാവായ കമ്പാറ കൈവെക്കാത്ത സാഹിത്യ മേഖലകളില്ല. കവിതയാണ് അദ്ദേഹത്തിന്റെ തട്ടകം എന്ന് വിചാരിച്ചോണ്ടിരിക്കാന്‍ വയ്യ. അതിലേറെ മികച്ചതാണ് നോവലുകള്‍. നാടകങ്ങളാകട്ടെ അന്താരാഷ്ട്ര പ്രസിദ്ധം. സംവിധാനം ചെയ്ത സിനിമകള്‍ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരി. നാടോടി വിജ്ഞാനീയത്തിന്റെയും നാടോടി ദൃശ്യകലാപാരമ്പര്യത്തിന്റെയും മേഖലകളില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ ഒരു പിടി. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച കമ്പാറക്ക് സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഏതാനും എതിര്‍ വോട്ടുകളെ കൂടി കാണേണ്ടിവന്നു. കര്‍ണാടകയില്‍ നിന്നുള്ള മൂന്നാമത്തെ അധ്യക്ഷനാണ് കേന്ദ്ര സാഹിത്യ അക്കാദമിക്ക്. 1983ല്‍ വിനായക കൃഷ്ണ ഗോഖക്, 1993ല്‍ യു.ആര്‍.അനന്തമൂര്‍ത്തി. ഇതില്‍ അനന്തമൂര്‍ത്തിയാണ് ഇതിന് മുമ്പ് മത്സരത്തിലൂടെ ഈ പദവിയിലെത്തിയത്. രാജ്യത്തെ സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നതാണ് ഇത്തവണത്തെ മത്സരത്തിന് പ്രാധാന്യം നേടിക്കൊടുത്തത്. ഒഡിഷയില്‍ നിന്നുള്ള പ്രതിഭറായ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചു. ജ്ഞാനപീഠ, പദ്മശ്രീ ജേതാവായ പ്രതിഭറായി ഇടതുപക്ഷക്കാരിയായി അറിയപ്പെട്ടവരാണെന്നിരിക്കിലും സാഹിത്യ അക്കാദമി കൂടി കൈക്കലാക്കാനുള്ള സംഘ് അജണ്ടയുടെ ഭാഗമായിപ്പോയി അവര്‍.

കര്‍ണാടകയില്‍ നിന്ന് കേന്ദ്രസാഹിത്യ അക്കാദമിയിലേക്ക് വന്ന അനന്തമൂര്‍ത്തിയാകട്ടെ, കമ്പറാകട്ടെ, പ്രാദേശിക ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യം കല്പിക്കുന്നവരാണ്.വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാമിന്നടുത്ത ഗോദാഗരി ഗ്രാമത്തില്‍ ജനിച്ച കമ്പാറ ദാരിദ്ര്യം മൂലം സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നയാളാണ്. ശിവലാഗി മഠത്തിലെ ജഗദ്ഗുരു സിദ്ധരാമസ്വാമിജിയാണ് ഇദ്ദേഹത്തിന്റെ പഠനച്ചെലവുകള്‍ വഹിച്ചത്. ബിരുദാനന്തരബിരുദം നേടിയ കമ്പാറ കര്‍ണാടകയിലെ നാടോടി തിയറ്ററിനെ കുറിച്ച് പഠിച്ചാണ് ഗവേഷക ബിരുദം കരസ്ഥമാക്കിയത്. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ ജോലിക്ക് ശേഷം ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ 20 വര്‍ഷം ജോലി നോക്കി. ചെറുപ്പം മുതലുള്ളതാണ് നാടോടി വിജ്ഞാനീയത്തോടുള്ള കമ്പം. മനുഷ്യന്റെ അധ്വാനത്തിന്റെ വിയര്‍പ്പും കൂട്ടായ്മയുടെ ഉപ്പും ചേര്‍ന്നിട്ടുള്ള നാടോടി സംഗീതം, തിയറ്റര്‍ എന്നിവ കമ്പാറയുടെ നോവലിലും കവിതയിലും നാടകത്തിലും സിനിമയിലും അന്തര്‍ധാരയായി നിന്നു.

വിദ്യാഭ്യാസത്തെയും സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള നിലപാടുകള്‍ കൂടിയാണ് കമ്പാറയെ വ്യത്യസ്തനാക്കിയത്. പത്താം തരം വരെയെങ്കിലും വിദ്യാഭ്യാസം കന്നഡയിലാവണമെന്ന് അദ്ദേഹം വാദിച്ചു. മാതൃഭാഷിയാവുമ്പോഴേ അറിവ് കേവല വിവരത്തില്‍നിന്നപ്പുറമുള്ള അനുഭൂതിയാവൂവെന്ന അദ്ദേഹത്തിന്റെ നിലപാട് യുനെസ്‌കോ കൂടി അംഗീകരിച്ചതാണ്. ഹംപിയില്‍ കന്നട സര്‍വകലാശാല കമ്പാറയുടെ സംഭാവനയാണ്. സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായ അദ്ദേഹം സര്‍വകലാശാല കെട്ടിടങ്ങളുടെ ശില്പമാതൃക മുതല്‍ കോഴ്‌സ് കോംപിനേഷനുകള്‍ വരെ കമ്പാറയുടെ ആശയനിദര്‍ശനങ്ങളായി.
ഏറ്റവും ആധുനികമായ വീക്ഷണം സൂക്ഷിക്കുമ്പോഴും സംസ്‌കാരത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന രീതി കമ്പാറക്കുണ്ട്. അതുവരെ കന്നഡക്കാര്‍ അത്ര പരിചയിച്ചിട്ടില്ലാത്ത ഉത്തര കന്നഡ ഭാഷാഭേദത്തെ സാഹിത്യത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി. ഈ രീതിക്ക് വൈക്കം മുഹമ്മദ് ബഷീറിനോളം പോരും കമ്പാറ. 2011ലാണ് ഇദ്ദേഹത്തെ തേടി രാജ്യത്തെ ഏറ്റവും ഉന്നത സാഹിത്യ പുരസ്‌കാരമെന്ന് കരുതുന്ന ജ്ഞാനപീഠം എത്തുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംസ്ഥാന അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കമ്പാറയുടെ കാര്യത്തില്‍ ജ്ഞാനപീഠമെത്താന്‍ വൈകിയോ എന്ന ചോദ്യമേ ഉയര്‍ന്നുള്ളൂ. കബീര്‍ സമ്മാന്‍, കാളിദാസ സമ്മാന്‍, പമ്പാ പുരസ്‌കാരം എന്നിവയടക്കം നിരവധി തലത്തില്‍ കമ്പാറ പുരസ്‌കൃതനായി. ആദര സൂചകമായി കര്‍ണാടക ലെഡിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്യുകയുമുണ്ടായി.

ആര്‍.കെ.നാരായണന്റെ മാല്‍ഗുഡിയെ പോലെ കമ്പാറിന് ശിവപുരി സാങ്കല്പിക കഥാപാത്രങ്ങള്‍ മേയുന്ന ഗ്രാമമാണ്. അദ്ദേഹത്തിന്റെ നോവല്‍ കഥാപാത്രങ്ങള്‍ ഇവിടെ ജനിച്ചു ജീവിച്ചുപോന്നു. 25 നാടകങ്ങള്‍, 11 കാവ്യ സമാഹാരങ്ങള്‍, അഞ്ച് നോവലുകള്‍, 16 ഗവേഷണ പ്രബന്ധങ്ങള്‍. സ്വന്തം ഗ്രാമത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയ കഥകളാണെങ്കിലും മിക്ക കൃതികളും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യ്‌പ്പെട്ടു. കുലോത്ത് ചിങ്ങരമ്മ എന്ന കൃതി മലയാളത്തിലേക്ക് സി.രാഘവനാണ് വിവര്‍ത്തനം ചെയ്തത്. കരിമായി , സംഗീത, കാടുകുഡുറെ എന്നീ സിനിമകള്‍ കമ്പാറ സംവിധാനം ചെയ്തു. ഇതില്‍ കാടുകുഡുറെ ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ സംഗീതക്ക് സംസ്ഥാനത്തെ മികച്ച ചിത്രമാകാന്‍ കഴിഞ്ഞു. ജീകേ മസ്തര, പ്രണയ പ്രസംഗ തുടങ്ങിയവ ടെലി സീരിയലുകളുമായി.

ആവിഷ്‌കാരങ്ങള്‍ ജനതയുടെ ജീവവായുവാണ്. മത ഗോത്ര വ്യത്യാസങ്ങളുടെ പേരില്‍ ആവിഷ്‌കാരങ്ങളെ വെല്ലുവിളിക്കുകയും ഭരണകൂടം ഈ ആക്രോശക്കാരുടെ ഒത്താശക്കാരാകുകയും ചെയ്യുന്ന ഘട്ടത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന് എഴുന്നേറ്റു നില്‍ക്കണ്ടതായി വരും. അപ്പോള്‍ എഴുന്നേല്‍ക്കുകയെന്നതാണ് മുമ്പിലുള്ള ദൈത്യം.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending