Connect with us

Video Stories

ഈ ഭീകരതക്ക് സര്‍ക്കാര്‍ സമാധാനം പറയണം

Published

on

ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് സാര്‍വ ലൗകികമായ നീതിന്യായ സങ്കല്‍പം. കുടുംബത്തോടൊപ്പം കാട്ടില്‍ വിറകുപെറുക്കാന്‍പോയ പെണ്‍കുഞ്ഞ് കൊല്ലപ്പെട്ടതിന് മാതാപിതാക്കളെ വര്‍ഷങ്ങളോളം കൊലപാതകക്കുറ്റത്തിന് ജയിലിലടക്കുകയും ശിക്ഷ അനുഭവിച്ച് ഏറെക്കാലത്തിനുശേഷം കൊന്നത് പുലിയാണെന്ന് തെളിവ് കണ്ടെത്തിയതിന് സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം നല്‍കുകയുംചെയ്ത സംഭവം നീതിന്യായ ഏടുകളില്‍നിന്ന് നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഇരിടത്തേക്കും താഴാത്ത ത്രാസും കയ്യില്‍പിടിച്ച് കണ്ണടച്ചുനില്‍ക്കുന്ന നീതിദേവത വിളംബരം ചെയ്യുന്നത് ആര്‍ക്കും ആനുകൂല്യമോ പ്രാതികൂല്യമോ നല്‍കുന്നില്ലെന്നാണ്. ആ അന്ധത പക്ഷേ ഒരു നിരപരാധിയെ തുറുങ്കിലടക്കുന്നതിന് കാരണമാകുന്നുവെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പുനരാലോചനക്ക് സമയം അതിക്രമിച്ചിരിക്കുന്നു. പൗരന്മാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഭരണഘടനയെതൊട്ട് വാഗ്ദാനംചെയ്ത് അധികാരത്തിലേറിയവര്‍ കഠിനാധ്വാനിയും ദേശസ്‌നേഹിയുമായ പൗരനെതിരെ കേട്ടാലറയ്ക്കുന്ന നെറികേട് കാട്ടിയത് ഇന്ത്യയില്‍; അതും സാക്ഷര കേരളത്തില്‍. അത്തരമൊരു തീവ്രദുരനുഭവമാണ് കണ്ണൂര്‍ കതിരൂര്‍ പുല്ലിയോട് സി.എച്ച് നഗര്‍ സ്വദേശി താജുദ്ദീന് താന്‍ സ്‌നേഹിക്കുന്ന സ്വന്തം നാട്ടിലെ ഭരണകൂടത്തില്‍നിന്ന് അനുഭവിക്കേണ്ടിവന്നത്. ഊര്‍ജ്വസ്വലനായ കുടുംബസ്ഥനോടാണ് മികച്ച ശാസ്ത്രീയാന്വേഷണ സംവിധാനങ്ങളുള്ള കേരള പൊലീസും അതിനെ കൊണ്ടുനടക്കുന്ന ഇടതുപക്ഷ ഭരണകൂടവും മാസങ്ങളായി ഒരുകാരണവുമില്ലാതെ തീ തീറ്റിക്കുന്നത്.
സ്വര്‍ണമാല കവര്‍ന്നുവെന്ന കുറ്റത്തിന് ആളുമാറി അറസ്റ്റ്‌ചെയ്ത് രണ്ടു മാസത്തോളം ജയിലിലടക്കപ്പെട്ട താജുദ്ദീന് യഥാര്‍ത്ഥ പ്രതിയെ പിടിച്ചതിനെതുടര്‍ന്ന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞെങ്കിലും ഇനിയും കേസില്‍നിന്ന് തലയൂരി യഥാര്‍ത്ഥ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞിട്ടില്ല എന്നത് കേരളീയ പൊതുസമൂഹത്തിനും രാജ്യത്തിനും ജനാധിപത്യത്തിനുതന്നെയും തികഞ്ഞ നാണക്കേടാണ്. കോഴിക്കോട് അഴിയൂര്‍ കോറോത്ത് ശരത് വല്‍സരാജ് ആണ് മാല കവര്‍ച്ചാകേസിലെ യഥാര്‍ത്ഥ പ്രതിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് താജുദ്ദീന് നാട്ടുകാരുടെയും ബന്ധുക്കളുടെയും അപകീര്‍ത്തിയില്‍നിന്ന് രക്ഷനേടാനായത്. ഖത്തറില്‍ 20 വര്‍ഷമായി ചെറിയ കച്ചവടങ്ങള്‍ നടത്തിവന്നിരുന്ന താജുദ്ദീന് പൊന്നുപോലെ സ്വരുക്കൂട്ടിവെച്ച ചെറിയ സമ്പാദ്യവുമായി മകളുടെ വിവാഹത്തിനെത്തിയപ്പോഴാണ് നാടുവാഴിത്തകാലത്തെ അനുസ്മരിപ്പിക്കുന്ന കൊടിയ അനീതി അനുഭവിക്കേണ്ടിവന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 25ന ്‌നാട്ടില്‍ അവധിക്കെത്തിയ യുവാവിനെ ജൂലൈ എട്ടിന് മകളുടെ നിക്കാഹ് കഴിഞ്ഞ് രണ്ടാം ദിവസം ബന്ധുവീട്ടില്‍നിന്ന് മടങ്ങുമ്പോള്‍ രാത്രിയാണ് പൊലീസ് ആളുമാറി കസ്റ്റഡിയിലെടുക്കുന്നത്. തന്നെയും കുടുംബത്തെയും ബന്ധുക്കളെയുമൊക്കെ ഞെട്ടിത്തരിപ്പിച്ചുകൊണ്ട് ഇവരുടെയൊന്നും വാക്കുകള്‍ക്ക് തരിമ്പും ചെവികൊടുക്കാതെ ചക്കരക്കല്‍ പൊലീസ്‌സ്റ്റേഷനിലെ ചില പൊലീസുകാര്‍ ജീപ്പിലെത്തി താജുദ്ദീനെ ബലമായി പിടിച്ചുകൊണ്ടുപോകുന്നു. കോടതിയില്‍ ഹാജരാക്കി നേരെ ജയിലിലേക്ക്. 54 ദിവസത്തെ തടങ്കലിനുശേഷമായിരുന്നു ജീവിതത്തിലേക്കുള്ള അര്‍ധപ്രജ്ഞനായ മടക്കം. അപ്പോഴേക്കും ഇദ്ദേഹത്തിന് നഷ്ടമായത് നാട്ടിലെ വിലപ്പെട്ട ഒഴിവു ദിനങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് തന്നെക്കുറിച്ച് നാട്ടുകാര്‍ക്ക് ഉണ്ടായിരുന്ന അളവറ്റ മതിപ്പും ആത്മാഭിമാനവും സ്വന്തം നാടിനെയും ഭരണകൂടത്തെയും കുറിച്ചുള്ള വിശ്വാസവുമായിരുന്നു. യാതൊരു തെറ്റും ചിന്തിക്കുക പോലും ചെയ്യാതിരുന്നിട്ടും കള്ളന്മാരെപോലെ നാട്ടുകാരുടെ മുമ്പില്‍ സര്‍ക്കാരിന്റെ ശിക്ഷക്ക് വഴങ്ങേണ്ടിവരിക! ഊഹിക്കാവുന്നതിലപ്പുറമാണ് കാര്യം.
കൂത്തുപറമ്പിനടുത്ത് ചോരക്കളം എന്ന സ്ഥലത്തുവെച്ച് ജൂലൈ അഞ്ചിന് വീട്ടമ്മയുടെ അഞ്ചര പവന്‍ മാല ബൈക്കിലെത്തി കവര്‍ന്നു എന്നതായിരുന്നു താജുദ്ദീനെതിരായി പൊലീസ് ചമച്ച കുറ്റം. അവരതിന് തെളിവായി സ്വീകരിച്ചതോ താജുദ്ദീനെന്ന് തോന്നിക്കുന്ന ആളുടെ സി.സി.ടി.വി ദൃശ്യവും. സ്റ്റേഷനില്‍ വസ്ത്രവും വാച്ചും അഴിച്ചുവാങ്ങി മൂലയിലിരുത്തി മര്‍ദിച്ചു. ഒടുങ്ങാത്ത സത്യസന്ധതയും ദൈവവിശ്വാസവുംകൊണ്ട് മാത്രം പിടിച്ചുനിന്നു. അപ്പോഴെല്ലാം മകളുടെ വിവാഹത്തിനുവേണ്ടി താജുദ്ദീന്‍ സ്വര്‍ണം കവര്‍ന്നുവെന്ന വിതണ്ഡവാദത്തിലായിരുന്നു പൊലീസ്. 54 ദിവസത്തിനുശേഷം ഹൈക്കോടതി നല്‍കിയ ജാമ്യത്തിലാണ് യുവാവ് പുറത്തിറങ്ങിയത്. കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിമും പേഴ്‌സണല്‍ സെക്രട്ടറി ഷാഹുല്‍ഹമീദ് മണ്ണാര്‍ക്കാടുമാണ് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും ഡി.ജി.പിയെയും കണ്ട് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തിയത്. ഇതിനിടെയാണ് സ്ഥിരം കുറ്റവാളിയായി ജയിലില്‍ കഴിയുന്ന ശരത്തിനെപ്പറ്റി പൊലീസ് അറിയുന്നത്. ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്തതില്‍ പ്രതി ശരത്താണെന്ന് കണ്ടെത്തുകയായിരുന്നു. താജുദ്ദീന്‍ നിരപരാധിയാണെന്ന റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇനി കേസില്‍നിന്ന് തലയൂരാന്‍ കോടതി കനിയണം. കേസില്‍നിന്ന് ഊരിക്കൊടുത്തതുകൊണ്ടുമാത്രം നിരപരാധിയും സത്യസന്ധനുമായ യുവാവിന് നേരിട്ട അപമാനത്തിന് പരിഹാരമാകുമോ. കേസില്‍നിന്ന് കോടതി വിടുതല്‍ നല്‍കിയാലും താജുദ്ദീന്റെയും കുടുംബത്തിന്റെയുംമേല്‍ പൊലീസ് വലിച്ചെറിഞ്ഞ അപമാനത്തിന്റെയും അപഖ്യാതിയുടെയും കറ മാഞ്ഞുപോകാന്‍ സമയമെത്രയെടുക്കും. വിദേശത്തെ ജോലിയില്‍ സമയത്തിന് ചെല്ലാനാകാതെയുണ്ടായ നഷ്ടത്തിനും പൊലീസും സര്‍ക്കാരും മതിയായ നഷ്ടപരിഹാരം നല്‍കണം.
അട്ടപ്പാടിയില്‍ കഴിഞ്ഞ മാസമാണ് സമാനമായി ആളുമാറി ആദിവാസി ചന്ദ്രനെ പൊലീസ് പിടിച്ച് ജയിലിലടച്ചത്. പിന്നീടാണ് യഥാര്‍ത്ഥ പ്രതിയെക്കുറിച്ച് അവരറിഞ്ഞത്. ഈ വര്‍ഷം ഏപ്രില്‍ എട്ടിന് എറണാകുളം വരാപ്പുഴയില്‍ ശ്രീജിത് എന്ന യുവാവിനെ ഒരു തെറ്റും ചെയ്യാഞ്ഞിട്ടും വീട്ടില്‍നിന്ന് അര്‍ധരാത്രി പിടിച്ചുകൊണ്ടുപോയി പൊലീസ് മര്‍ദിച്ചുകൊലപ്പെടുത്തിയതു വെച്ചുനോക്കുമ്പോള്‍ താജുദ്ദീനും ചന്ദ്രനും ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന് സമാധാനിക്കാമെങ്കിലും കേരളത്തിന്റെ പൊലീസ് സേനയെക്കുറിച്ചുള്ള സങ്കല്‍പവും യാഥാര്‍ത്ഥ്യവും തമ്മില്‍ എന്തന്തരമാണുള്ളതെന്ന് ചിന്തിച്ചുപോകുന്നു. മുഖ്യമന്ത്രിയുടെ രണ്ടു ഹൃദയത്തെക്കുറിച്ച് വാചോടാപം നടത്തുന്ന സി.പി.എമ്മുകാര്‍ക്കിതില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കൗതുകമുണ്ട്. കേരളത്തിലെ ആഭ്യന്തര വകുപ്പും പൊലീസും ഇങ്ങനെയാണ് പോകുന്നതെങ്കില്‍ അഭിമാനഭാജനമായൊരു സേനയെ നമുക്ക് നഷ്ടപ്പെട്ടുവെന്ന് കരുതി ദു:ഖിക്കുകയേ നിവൃത്തിയുള്ളൂ. മരുഭൂമിയില്‍ ചോര നീരാക്കി പ്രതിവര്‍ഷം ലക്ഷംകോടി രൂപ വിദേശത്തുനിന്ന് അയക്കുന്ന പ്രവാസികളിലൊരാളോട് ഇടതുപക്ഷ സര്‍ക്കാര്‍ കാട്ടിയ അനീതിക്ക് അവരാവശ്യപ്പെടാതെതന്നെ മതിയായ നഷ്ടപരിഹാരത്തുക ലഭ്യമാക്കിയേ തീരൂ. സംഭവത്തിലെ കുറ്റവാളികളെ അര്‍ഹമായി ശിക്ഷിക്കാനും സര്‍ക്കാര്‍ ആര്‍ജവം കാട്ടണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending