Connect with us

More

എഫ്.എ കപ്പില്‍ സൂപ്പര്‍ കലാശം: ചെല്‍സിക്കെതിരെ ആഴ്‌സനല്‍

Published

on

ലണ്ടന്‍: എമിറേറ്റ്‌സ് എഫ്.എ കപ്പില്‍ രാജകീയ ഫൈനലിന് കളമൊരുങ്ങി. ഇംഗ്ലീഷ് ഫുട്‌ബോളിലെ അതിശക്തരായ ചെല്‍സിയും ആഴ്‌സനലും മുഖാമുഖം. കഴിഞ്ഞ ദിവസം ചെല്‍സി ടോട്ടനത്തെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചപ്പോള്‍ ഇന്നലെ രാത്രി അധിക സമയത്തേക്ക് ദീര്‍ഘിച്ച കടുത്ത പോരാട്ടത്തില്‍ ആഴ്‌സനല്‍ 2-1ന് മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി. പ്രതീക്ഷിച്ച വാശിയില്‍ തന്നെ നടന്ന അങ്കത്തില്‍ ആദ്യ അരക മണിക്കൂറഇല്‍ സെര്‍ജി അഗ്യൂറോ സിറ്റിയെ മുന്നിലെത്തിച്ചപ്പോള്‍ കോച്ച് ഗുര്‍ഡിയോളയുടെ മുഖമായിരുന്നു കാണേണ്ടിയിരുന്നത്. എന്നാല്‍ കളി അവസാനിക്കാന്‍ 20 മിനുട്ട് ശേഷിക്കെ നാച്ചോ മോണ്‍റിയല്‍ ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചു. അധികസമയത്തിന്റെ തുടക്കത്തില്‍ അലക്‌സി സാഞ്ചസ് ആഴ്‌സനലിനെ മാത്രമല്ല വെംബ്ലിയെയയും പുളകമണിയിച്ചു. തട്ടുതകര്‍പ്പന്‍ ഗോള്‍.

പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടിയ ആദ്യ സെമിയില്‍ ടോട്ടന്‍ഹാമിനെ രണ്ടിനെതിരെ നാല് ഗോളിനു തോല്‍പിച്ചാണ് ചെല്‍സി കലാശക്കളിക്ക് അര്‍ഹരായത്. മികച്ച രീതിയില്‍ കളി തുടങ്ങിയ ചെല്‍സി അഞ്ചാം മിനിറ്റില്‍ വില്ലിയന്റെ ഫ്രീകിക്ക് ഗോളിലൂടെ മുന്നില്‍ എത്തുകയും ചെയ്തു. എന്നാല്‍ ക്രിസ്റ്റ്യന്‍ എറിക്‌സിന്റെ പാസില്‍ നിന്ന് ഹാരി കെയ്ന്‍ 18-ാം മിനിറ്റില്‍ ടോട്ടന്‍ഹാമിനെ ഒപ്പമെത്തിച്ചു. 42ാം മിനിറ്റില്‍ വില്ല്യന്‍ വീണ്ടും ചെല്‍സിയുടെ രക്ഷക്കെത്തി. ഇത്തവണ വിക്ടര്‍ മോസസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു വില്ലിയന്‍. രണ്ടാം പകുതിയില്‍ ടോട്ടന്‍ഹാം രണ്ടാം തവണയും സമനില കണ്ടെത്തി. എറിക്‌സന്റെ മനോഹരമായ പാസ് ഡലെ അല്ലി വലയില്‍ എത്തിക്കുകയായിരുന്നു. അപകടം മണത്ത കോന്റേ 60ാം മിനിറ്റില്‍ ഹസാര്‍ഡിനെയും ഡീഗോ കോസ്റ്റയെയും കളത്തില്‍ ഇറക്കി. 75ാം മിനിറ്റില്‍ ചെല്‍സിക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ ടോട്ടന്‍ഹാം താരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ ബോക്‌സില്‍ മാര്‍ക് ചെയ്യപ്പെടാതെ നിന്ന ഹസാഡ് ചെല്‍സിയെ വീണ്ടും മുന്നിലെത്തിച്ചു. 3-2. പിന്നീട് 80ാം മിനിറ്റില്‍ ചെല്‍സി വിജയമുറപ്പിച്ച ഗോള്‍ നേടി. മത്സരത്തിലെ തന്നെ ഏറ്റവും മനോഹരരമായ ഗോളായിരുന്നു അത്. ഹസാര്‍ഡിന്റെ പാസ്സ് സ്വീകരിച്ച മാറ്റിച്ച് 30 വാര അകലെ നിന്ന് തൊടുത്ത ഉഗ്രന്‍ ഷോട്ട് ടോട്ടന്‍ഹാം വലയില്‍ പതിച്ചതോടെ അവര്‍ക്ക് തിരിച്ചു വരവ് അസാധ്യമാവുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍. മരിച്ചവരില്‍ 32വയസായ യുവാവും ഉള്‍പ്പെടുന്നു.

കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്‍റിന്‍റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ(76) ആണ് മരിച്ചത്. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നുവീഴുകയായിരുന്നു.

പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണാണ് ചന്ദ്രൻ മരിച്ചത്. പോളിംഗ് ആരംഭിച്ച് രാവിലെ 7.30 ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി കുഴഞ്ഞുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു.

മലപ്പുറത്ത് തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമെരുതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

വൈകീട്ടോടെ വടകരയില്‍ നിന്നും സമാനമായ വാര്‍ത്തവന്നു. വടകര മണ്ഡലത്തിലെ വളയത്ത്, വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്. വളയം യു.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

ഏറ്റവും ഒടുവിലായി ഇടുക്കി മറയൂർ ഗവൺമെൻറ് സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ച വാര്‍ത്തയാണ് വന്നത്. കൊച്ചാരം മേലടി സ്വദേശി വള്ളി മോഹൻ (50 ) ആണ് മരിച്ചത്.

Continue Reading

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

Trending