Connect with us

Sports

അരഡസന്‍ മികവ്

Published

on

 

ഹൗറ: ചണ്ഡിഗറിന് അഞ്ച് ഗോളുകളാണ് കേരളം സമ്മാനിച്ചത്. അവരെക്കാള്‍ പ്രബലരായ മണിപ്പൂരിന് ഇന്നലെ സമ്മാനിച്ചതാവട്ടെ ഒരു ഗോള്‍ കൂട്ടി ആറ് ഗോളുകള്‍…! ഗ്രൂപ്പില്‍ വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട കിഴക്കന്‍ ശക്തിക്കെതിരെ നേടിയ ആധികാരിക വിജയത്തോടെ സന്തോഷ് ട്രോഫി ഗ്രൂപ്പ് എ യില്‍ ബംഗാളിനൊപ്പം കേരളം ആറ് പോയന്റുമായി ഒന്നാമതെത്തി. ശൈലന്‍ മന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മൈതാനത്ത് നടന്ന മല്‍സരത്തിന്റെ ആദ്യ 45 മിനുട്ട് ഗോളുകളുണ്ടായിരുന്നില്ല. രണ്ടാം പകുതിയിലായിരുന്നു അര ഡസന്‍ ഗോളുകളുമായി മണിപ്പൂരുകാരുടെ വല കേരളം നിറച്ചത്. രണ്ടാം പകുതി തുടങ്ങിയതും സബ്‌സ്റ്റിറ്റിയൂട്ട് വി.കെ അഫ്ദാലാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. പിറകെ കെ.പി രാഹുല്‍, ജിതിന്‍ ഗോപാലന്‍ (2) ജിതിന്‍ എം.എസ് എന്നിവരും മികവ് തെളിയിച്ചപ്പോള്‍ അവസാന ഗോള്‍ മണിപ്പൂര്‍ താരം റോഷന്‍ സിംഗിന്റെ വക സെല്‍ഫായിരുന്നു.
മല്‍സരം നിറയെ കേരളമായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിനെങ്കിലും ലീഡ് ചെയ്യേണ്ട ടീമിന് മുന്നില്‍ നിര്‍ഭാഗ്യം വില്ലനായി. സജിത് പൗലോസിന്റെയും ശീശന്റെയും ശ്രമങ്ങള്‍ പുറത്തായി. സജിതിന്റെയും അനുരാഗിന്റെയും രണ്ട് കിടിലന്‍ ഷോട്ടുകളാവട്ടെ മണിപ്പൂര്‍ ഗോള്‍ക്കീപ്പര്‍ തടയുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ അവസരങ്ങളെ കേരളം കൈവീട്ടില്ല. ജിതിന്‍ ഗോപാലിന്റെ സുന്ദരമായ ക്രോസാണ് അഫ്ദാല്‍ ലക്ഷ്യത്തിലെത്തിച്ചത്. അഫ്ദാലിന്റെ പാസില്‍ നിന്നായിരുന്നു രാഹുലിന്റെ ഗോള്‍. രാഹുലിന്റെ പാസില്‍ നിന്ന് ജിതിന്‍ മൂന്നാം ഗോള്‍ നേടിയതോടെ ചിത്രം വളരെ വ്യക്തമായി. എഴുപത്തിയൊന്നാം മിനുട്ടില്‍ ജിതിന്‍ തന്റെ രണ്ടാം ഗോളും നേടി. അതിനിടെ മണിപ്പൂരിനും അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ കേരളത്തിന്റെ പ്രതിരോധം കരുത്ത് കാട്ടി. എണ്‍പത്തിനാലാം മിനുട്ടില്‍ ജിതിന്‍ ഗോപാല്‍ അഞ്ചാം ഗോള്‍ നേടി. എന്നിട്ടും വിശ്രമിക്കാതെ കേരളം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ മണിപ്പൂര്‍ ഡിഫന്‍സ് വിയര്‍ത്തു. ജിതിന്റെ ഷോട്ട് തടയുന്നതിനിടെ റോഷന്‍ സിംഗിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറിയതോടെ മണിപ്പൂരിന്റെ സ്ഥീതി ദയനീയമായി. കേരളം അടുത്ത മല്‍സരത്തില്‍ 25ന് മഹാരാഷ്ട്ര നേരിടും.
ഇന്നലെ സാള്‍ട്ട്‌ലെക്കില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ മഹാരാഷ്ട്ര 2-1ന് ചണ്ഡിഗറിനെ പരാജയപ്പെടുത്തി. ഇതോടെ ചണ്ഡിഗറിന്റെ സെമി പ്രതീക്ഷകളും അവസാനിച്ചു. ആദ്യ മല്‍സരത്തില്‍ കേരളത്തോട് തകര്‍ന്ന അവര്‍ രണ്ടാം മല്‍സരത്തില്‍ മണിപ്പൂരുമായി സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി യോഗ്യത നേടുക.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending