Connect with us

Sports

ഹിമ നേടിത്തന്നു ഇന്ത്യക്ക് ലോകകപ്പ്

Published

on

 

തംപെറെ: ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച് അസംകാരി ഹിമ ദാസ്. ഫിന്‍ലന്റില്‍ നടക്കുന്ന അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് അസോസിയേഷന്‍സ് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ഹിമ, ആഗോള മീറ്റില്‍ ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയായത്. 400 മീറ്റര്‍ 51.46 സെക്കന്റില്‍ ഫിനിഷ് ചെയ്തുകൊണ്ടായിരുന്നു 18-കാരിയുടെ ചരിത്രനേട്ടം.
ഫൈനല്‍ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ പതുക്കെ ഓട്ടംതുടങ്ങിയ ഹിമ അവസാന 80 മീറ്ററിലാണ് വിശ്വരൂപം പുറത്തെടുത്തത്. മുന്നില്‍ കുതിച്ചോടുകയായിരുന്ന മൂന്നുപേരെ ഓടിത്തോല്‍പ്പിച്ച ഹിമ വ്യക്തമായ മാര്‍ജിനില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. 39-ാം സെക്കന്റ് വരെ ഒന്നാംസ്ഥാനത്ത് തുടര്‍ന്ന അമേരിക്കന്‍ താരം ടെയ്‌ലര്‍ മാന്‍സനെയും റുമാനിയയുടെ ആന്‍ഡ്രിയ മിക്ലോസിനെയും ഓസ്‌ട്രേലിയക്കാരി എല്ല കൊനോലിയെയും അമ്പരപ്പിച്ചു കൊണ്ടാണ് ഹിമ ദാസ് അവസാന കുതിപ്പു നടത്തിയത്. 52.07 സമയത്തില്‍ ആന്‍ഡ്രിയ മിക്ലോസ് വെള്ളിയും 52.28 നല്‍ ടെയ്‌ലര്‍ വെങ്കലവും നേടി.
51.13 കരിയര്‍ ബെസ്റ്റ് സമയമുള്ള ഹിമ ദാസ് ഹീറ്റ്‌സില്‍ 52.25 സമയത്തിലാണ് യോഗ്യത നേടിയത്. മലയാളി താരം ജിസ്‌ന മാത്യുവിനും (54.32) യോഗ്യതയുണ്ടായിരുന്നു. ഒന്നാം സെമിഫൈനലില്‍ സമയം മെച്ചപ്പെടുത്തി (52.10) എട്ടുപേരില്‍ ഒന്നാം സ്ഥാനത്ത് ഹിമ ഫിനിഷ് ചെയ്തപ്പോള്‍ ജിസ്‌ന മാത്യു (53.86) പുറത്തായി.
അവസാന നൂറുമീറ്ററില്‍ കുതിപ്പു നടത്തുന്നതാണ് ഹിമയുടെ രീതിയെന്നും ആദ്യഘട്ടത്തില്‍ അവര്‍ പിന്നില്‍ ഓടിയപ്പോള്‍ തനിക്കു വിഷമമുണ്ടായില്ലെന്നും കോച്ച് നിപ്പോള്‍ ദാസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പുമാത്രം അത്‌ലറ്റിക്‌സിലേക്കു തിരിഞ്ഞ ഹിമയിലെ പ്രതിഭയെ കണ്ടെത്തിയത് നിപ്പോണ്‍ ദാസാണ്.
അഭൂതപൂര്‍വമായ വിജയത്തോടെ ലോക അണ്ടര്‍ 20-യില്‍ മെഡലുള്ള അപൂര്‍വം ഇന്ത്യക്കാരില്‍ ഇടംനേടിയ ഹിമ, ട്രാക്കില്‍നിന്നു സ്വര്‍ണം നേടുന്ന ആദ്യ അത്‌ലറ്റുമായി. നീരജ് ചോപ്ര (ജാവലിന്‍ സ്വര്‍ണം), നവ്ജീത് കൗര്‍ ധില്ലണ്‍ (ഡിസ്‌കസ് വെങ്കലം), സീമ പൂനിയ (ഡിസ്‌കസ് വെള്ളി) എന്നിവര്‍ മാത്രമുണ്ടായിരുന്ന ക്ലബ്ബിലാണ് ഹിമ ഇടംപിടിച്ചത്.
അസമിലെ ചെറുനഗരമായ നൗഗോങിനു സമീപം ജനിച്ചുവളര്‍ന്ന ഹിമ ഫുട്‌ബോളിലൂടെയാണ് കായികരംഗത്തു പ്രവേശിച്ചത്. നെല്‍പ്പാടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു പന്തുകളി. 16-ാം വയസ്സില്‍ ഹിമയുടെ വേഗത ശ്രദ്ധയില്‍പ്പെട്ട അധ്യാപകനാണ് അവളെ നിപ്പോണ്‍ ദാസിന്റെ അടുത്തെത്തിക്കുന്നത്. വിലകുറഞ്ഞ സ്‌പൈക്കണിഞ്ഞ് 100, 200 മത്സരങ്ങളില്‍ പങ്കെടുത്ത ഹിമ അനായാസം സ്വര്‍ണം നേടി. മാതാപിതാക്കളായ രഞ്ജിത്തിനെയും ജൊമാലിയെയും ഏറെ നിര്‍ബന്ധിച്ച ശേഷമാണ് ഹിമയെ പരിശീലനത്തിനു വിട്ടുകിട്ടിയതെന്ന് നിപ്പോണ്‍ ദാസ് പറയുന്നു. അതുവരെ ബോക്‌സിങും ഫുട്‌ബോളും മാത്രമുണ്ടായിരുന്ന സ്‌റ്റേറ്റ് അക്കാദമിയില്‍ ഹിമക്ക് അഡ്മിഷന്‍ നേടാനായതും നിര്‍ണായകമായി.
പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ഹിമ പുറത്തെ
ടുക്കുന്നതെന്നും അവളുടെ സ്വപ്‌നങ്ങള്‍ വലുതാണെന്നും നിപ്പോള്‍ ദാസ് പറയുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, സുനില്‍ ഛേത്രി, ഷാറുഖ് ഖാന്‍, തേജശ്വി യാദവ് തുടങ്ങി ആയിരക്കണക്കിനാളുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഹിമ ദാസിനെ അഭിനന്ദിച്ചു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending