Connect with us

Culture

കര്‍ണാടക ബി.ജെ.പിയില്‍ പോര്; നാല് ഭാരവാഹികളെ പുറത്താക്കി

Published

on

ബംഗളൂരു: ഗ്രൂപ്പ് പോര് മുറുകി ബി.ജെ.പി കര്‍ണാടക ഘടകം. സംസ്ഥാന പ്രസിഡണ്ട് ബി.എസ് യദ്യൂരപ്പയുടേയും മുതിര്‍ന്ന നേതാവ് കെ.എസ് ഈശ്വരപ്പയുടേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലെ വടംവലി അതിരു വിട്ടതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് നാലുപേരെ പുറത്താക്കി. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ഭാനുപ്രകാശ്, നിര്‍മല്‍ കുമാര്‍ സുരാന, റൈത്ത മോര്‍ച്ച വൈസ് പ്രസിഡണ്ട് എം.പി രേണുകാചാര്യ, സംസ്ഥാന കമ്മിറ്റി വക്താവ് ജി മധുസൂദന്‍ എന്നിവരെയാണ് പുറത്താക്കിയത്.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രണ്ട് മുതിര്‍ന്ന നേതാക്കള്‍ തന്നെ ഗൂപ്പ് പോരിന് ചുക്കാന്‍ പിടിക്കുന്നത് ബി.ജെ.പിക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ബി.എസ് യദ്യൂരപ്പയെയാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ഒരുങ്ങുന്നത്. ഇതിനെതിരെ മുന്‍ മുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഗ്രൂപ്പ് പോര് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ്, കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.
അച്ചടക്ക ലംഘനത്തെ ഒരു നിലയിലും വെച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശം ഇരു വിഭാഗങ്ങള്‍ക്കും നല്‍കാനാണ് മുതിര്‍ന്ന ഭാരവാഹികളെതന്നെ പുറത്താക്കിയതിലൂടെ കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.
ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിനെ നേരിട്ട് വിളിച്ചാണ് അച്ചടക്ക നടപടിക്ക് നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. പ്രശ്‌ന പരിഹാരത്തിനായി നേരത്തെ ഇരു വിഭാഗവുമായി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷവും പരസ്യ വെല്ലുവിളികളുമായി രണ്ടു ചേരിയും കളം നിറഞ്ഞതോടെയാണ് കടുത്ത നടപടിയിലേക്ക് കേന്ദ്ര നേതൃത്വം നീങ്ങിയത്.
ഏപ്രില്‍ 27ന് സംസ്ഥാന പ്രസിഡണ്ട് കൂടിയായ യദ്യൂരപ്പയുടെ മുന്നറിയിപ്പ് അവഗണിച്ച് കെ.എസ് ഈശ്വരപ്പയുടെ നേതൃത്വത്തില്‍ സേവ് ദ പാര്‍ട്ടി എന്ന പേരില്‍ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തിരുന്നു. ഭാനു പ്രകാശ്, നിര്‍മല്‍കുമാര്‍ സുരാന എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കുകയും ഈശ്വരപ്പക്കൊപ്പം വേദി പങ്കിടുകയും ചെയ്തതോടെയാണ് ഭിന്നിപ്പ് രൂക്ഷമായത്. ബി.എസ് യദ്യൂരപ്പയുമായി അടുപ്പം പുലര്‍ത്തുന്നവരാണ് അച്ചടക്ക നടപടി നേരിട്ട മറ്റ് രണ്ടു നേതാക്കളായ രേണുകാചാര്യയും മധുസൂദനനും. ഈശ്വരപ്പ ക്യാമ്പിനെതിരെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയതാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം.
ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിച്ച സംസ്ഥാനമാണ് കര്‍ണാടക. 2008 മുതല്‍ 2013 വരെയായിരുന്നു ബി.ജെ.പി ഭരണം. ഇതിനിടെ അഴിമതി ആരോപണങ്ങളും ഗ്രൂപ്പ് വഴക്കും കാരണം മൂന്നു മുഖ്യമന്ത്രിമാര്‍ മാറി മാറി അധികാരം ഏറ്റെടുത്തു. ഒടുവില്‍ 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെടുകയും സിദ്ധാരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുകയുമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending