Connect with us

More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; മൂന്നാം ദിവസം പിറന്നത് ഏഴ് ഗോളുകള്‍

Published

on

ചെന്നൈ/ ബംഗ്ലൂരു: ആദ്യ രണ്ട് ദിവസം ഗോള്‍ പിറന്നില്ലെങ്കില്‍ മൂന്നാം ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് മല്‍സരങ്ങളിലായി പിറന്നത് ഏഴ് ഗോളുകള്‍… ആദ്യ മല്‍സരത്തില്‍ എഫ്.സി ഗോവ 3-2ന് ചെന്നൈയിനെ തോല്‍പ്പിച്ചപ്പോള്‍ രാത്രി മല്‍സരത്തില്‍ രണ്ട് ഗോളിന് ബംഗ്ലൂരു എഫ്.സി മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്.സി.ഗോവ ആദ്യ പകുതിയില്‍ കോറോ, ലാന്‍സറോട്ടി ,മന്ദര്‍റാവു ദേശായി എന്നിവരുടെ ഗോളുകളില്‍ കരുത്ത് കാട്ടി. രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ എഫ്.സിക്കു വേണ്ടി വൈസ് ക്യാപ്റ്റന്‍ ഇനീഗോ കാള്‍ഡറോണും പെനാല്‍ട്ടി മുതലാക്കി റാഫേല്‍ അഗസ്‌റ്റോയും ഗോള്‍ മടക്കി. കഴിഞ്ഞ സീസണില്‍ ഗോള്‍ മഴ ഒരുക്കിയ ഗോവയും ചെന്നൈയിനും വേണ്ടി വന്നു ഈ സീസണിലും ഐ.എസ്എല്ലിലെ ഗോള്‍ ക്ഷാമം അകറ്റാന്‍. ഗോവയുടെ ആദ്യ രണ്ടു ഗോളുകളും ചെന്നൈയുടെ ആദ്യ ഗോളും നേടിയത് സ്പാനീഷ് താരങ്ങളായിരുന്നു. രണ്ടാം ഗോള്‍ ബ്രസീല്‍ താരവും. ഇടതുവിംഗില്‍ ഗോവ നാരായണ്‍ ദാസിനെയും ചെന്നൈ കഴിഞ്ഞ സീസണിലെ എമേര്‍ജിങ്ങ് പ്ലെയറായിരുന്ന ജെറി ലാല്‍റെന്‍സുവാലയെയും ഇറക്കിയിരുന്നു. ഈ രണ്ടു കരുത്തര്‍ ആയിരുന്നു ഇരുടീമുകളുടെയും നീക്കങ്ങള്‍ മെനഞ്ഞത്. ആദ്യം പിന്നോക്കം പോയെങ്കിലും കളിയുടെ താളം പിടിച്ചെടുത്ത ഗോവ ഈ സീസണിലെ ആദ്യ ഗോള്‍ വലയിലെത്തിച്ചു. ഐ.എസ്.എല്ലിലെ 461 ാം ഗോളും ഇതോടെ രേഖപ്പെടുത്തി. സ്പാനീഷ് മുന്‍നിര താരം ഫെറാന്‍ കോറിമിനാസ് എന്ന കോറോയുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ രണ്ടു ഡിഫന്‍ഡര്‍മാരെയും ചെന്നൈയിന്‍ ഗോളിയെയും മറികടന്നു കോറോ വലയിലേക്കു പന്ത് പ്ലേസ് ചെയ്തു. ചെന്നൈയിന്റെ ഗോളിയുടെ കൈകള്‍ക്കിടയിലൂടെ പന്ത് വലയില്‍. ഗോവ ഉടനടി രണ്ടാം ഗോളും നേടി. 29 ാം മിനിറ്റില്‍ സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും വന്ന ത്രൂപാസിലാണ് ഗോളിന്റെ വഴി. സെറിട്ടോണ്‍ ഫെര്‍ണാണ്ടസിന്റെ ആദ്യ ശ്രമം ചെന്നൈയിന്‍ ഡിഫന്‍ഡര്‍ തടഞ്ഞു. റീബോണ്ടില്‍ പന്ത് കിട്ടിയ മന്ദര്‍ റാവു ദേശായിയുടെ ഷോട്ട് ചെന്നൈയിന്‍ ഗോളി തടഞ്ഞു ഇത്തവണ രീബൗണ്ട് ആയി വന്ന പന്ത് മറ്റൊരു സ്പാനീഷ് മിഡ്ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സറോട്ടി ബൂട്ടിന്റെ അടി‘ാഗം കൊണ്ട് ഗോളി കരണ്‍ജിത്തിന്റെ തലയ്ക്കു മുകളിലൂടെ ഉയര്‍ത്തിവി്ട്ടു. ക്രോസ്ബാറില്‍ ഉരുമി പന്ത് വലയിലേക്ക്. ഗോള്‍ മടക്കാന്‍ സെറീനോ, ബോഡോ,റാഫേല്‍ അഗസ്‌റ്റോ എന്നിവരിലൂടെ നടത്തിയ ചെന്നൈയിന്റെ ശ്രമങ്ങള്‍ ഫലിച്ചില്ല. ഇതിനു പിന്നാലെയാണ് കനത്ത ആഘാതം പോലെ ഗോവയുടെ മൂന്നാം ഗോള്‍. 39 ാം മിനിറ്റില്‍. വലത് വിംഗിലൂടെയായിരുന്ന ഗോളിനുള്ള നീക്കം വന്നത്. ചെന്നൈയുടെ പാടെ താളെ തെറ്റിയ പ്രതിരോധനിരയെ തകര്‍ത്തു കുതിച്ച മാനുവല്‍ ലാന്‍സറോട്ടി നല്‍കിയ പാസ് സ്വീകരിച്ച മന്ദര്‍റാവു ദേശായി അനായാസം നെറ്റ് ലക്ഷ്യമാക്കി. ഗോളി കരണ്‍ജിത്തിന്റെ ഗ്ലൗസില്‍ തഴുകി പന്ത് മെല്ലെ അകത്തേക്ക്. ഐ.എസ്.എല്‍ നാലാം സീസണില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യാക്കരന്‍ എന്ന ബഹുമതിക്കും മന്ദര്‍റാവു ദേശായി ഇതോടെ ഉടമയായി.രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ വന്ന ചെന്നൈയിന്‍ കാത്തിരുന്ന ഗോള്‍ നേടി. ജെറിയെ ഫൗള്‍ ചെയ്തതിനു പെനാല്‍ട്ടി ബോക്‌സിനു തൊട്ടു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് ഗോളായി. അഞ്ച് ഗോവന്‍ താരങ്ങളെ മറികടന്നു താഴ ബ്ലോക്ക ചെയ്യാന്‍ കിടന്ന ബ്രൂണോ പിന്‍ഹിറോയുടെ ദേഹത്തു വന്ന പന്ത് ഗോളി കട്ടിമണിയുടെ കയ്യില്‍ നിന്നും വഴുതി. പിറകെ പെനാല്‍ട്ടിയില്‍ നിന്ന് ചെന്നൈയിന്‍ രണ്ടാം ഗോളും നേടി.കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മല്‍സരം ആവേശകരമായിരുന്നു. ഐ.എസ്.എല്‍ ചിത്രത്തിലേക്ക് ആദ്യമായി വന്ന ബംഗ്ലൂരു എഫ്.സി അവസരോചിതമായി ലഭിച്ച രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. എദു ഗാര്‍സിയയുടെ ബൂട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. ഇഞ്ച്വറി ടൈമില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വക രണ്ടാം ഗോളും. രണ്ട് ഗോളുകള്‍ക്കും മുംബൈ ഗോള്‍ക്കീപ്പര്‍ക്ക് ചെറുതല്ലാതെ പങ്കുണ്ടായിരുന്നു. ചേത്രിയാണ് കളിയിലെ കേമന്‍. ഇനി ബുധനാഴ്ച്ചയാണ് മല്‍സരം. അന്ന് പൂനെ സിറ്റി ഡല്‍ഹി ഡൈനാമോസുമായി കളിക്കും

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending