Connect with us

More

കണ്ണൂരില്‍ ഒന്നര വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഒന്‍പത് പേര്‍

Published

on

സ്വന്തം ലേഖകന്‍
കണ്ണൂര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരം ഏറ്റെടുത്തതിനു ശേഷം കണ്ണൂരില്‍ കൊല്ലപ്പെട്ടത് ഒന്‍പത് പേര്‍. അക്രമത്തിനെതിരെ പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതാണ് അക്രമ പരമ്പര ആവര്‍ത്തിക്കാന്‍ പ്രധാന കാരണം. മുഖ്യമന്ത്രി സമാധാനത്തിനായി നേരിട്ട് ഇടപെട്ടിട്ടും പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊലപാതക പരമ്പര ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ആറു ബി.ജെ പി പ്രവര്‍ത്തകരും രണ്ടു സി.പി.എം പ്രവര്‍ത്തകരും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇതില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായത് അഞ്ചു കേസുകളിലും ബി.ജെ.പി പ്രതിസ്ഥാനത്തുള്ളത് രണ്ടു കേസുകളിലുമാണ്. ഒരു സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പ്രതികള്‍. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ പ്രതികളെ പിടികൂടിയിട്ടില്ല.

കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടയില്‍ മാത്രം 61 പേരാണ് കണ്ണൂരില്‍ കൊലക്കത്തിക്ക് ഇരയായതെന്ന് പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 29 ബി.ജെ.പി പ്രവര്‍ത്തകരും 25 സി.പി.എം പ്രവര്‍ത്തകരും ഉള്‍പ്പെടും.

2010ല്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകരും 2011ല്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരും ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. 2012ല്‍ ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും 2013ല്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. 2014ല്‍ മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ കഠാരയ്ക്ക് ഇരയായി. 2015ല്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരും ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ജില്ലയില്‍ രാഷ്ട്രീയ കൊലപാതക പരമ്പര അരങ്ങേറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം പിണറായിലെ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി ആര്‍.എസ്.എസ് ഇതിന് തുടക്കം കുറിച്ചു. പിന്നാലെ അഞ്ചു ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തിനാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചത്.

പാടത്തു പണിയെടുക്കുന്നവര്‍ക്ക് വരമ്പത്ത് കൂലി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം അണികള്‍ക്ക് ആവേശം പകര്‍ന്നപ്പോള്‍ അതേ നാണയത്തില്‍ ബി.ജെ.പി നേതാവ് എം.ടി രമേശ് തിരിച്ചടി നല്‍കി എരിതീയില്‍ എണ്ണയൊഴിച്ചു. ഇതോടെ ജില്ലയിലുടനീളം കൊലപാതകം അരങ്ങേറി.

പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകരായ ധന്‍രാജ്,കൂത്തുപറമ്പിലെ മോഹനന്‍, ബി.ജെ.പി പ്രവര്‍ത്തകരായ അന്നൂരിലെ രാമചന്ദ്രന്‍, തില്ലങ്കേരിയിലെ വിനീഷ്, പിണറായിലെ രമിത്ത്, തലശ്ശേരി അണ്ടല്ലൂരിലെ സന്തോഷ് കുമാര്‍, പയ്യന്നൂര്‍ കക്കംപാറയിലെ പുരുഷോത്തമന്‍, കൊട്ടിയൂരിലെ ശ്യാമ പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനായ എടയന്നൂരിലെ ശുഹൈബ് എന്നിവരാണ് കൊല്ലപ്പെട്ടത്.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending