Connect with us

More

കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ കുറവെന്ന് കേന്ദ്രം

Published

on

ന്യൂഡല്‍ഹി: പ്രവാസികള്‍ കേരളത്തിലെക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവാസികളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എംപി പി. വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രധനകാര്യ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്.
2016-17 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 30,428 ദശലക്ഷം ഡോളര്‍ മാത്രമാണ് കേരളത്തിലേക്ക് എത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ കുറവാണിതെന്ന് വ്യക്തമാക്കുന്നു. 2015-16ല്‍ 65,592 ദശലക്ഷം ഡോളര്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍, 2013-14ല്‍ 69,638 ദശലക്ഷം ഡോളറായിരുന്നു വരുമാനം. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ കുറവ് രേഖപ്പെടുത്തുകയായിരുന്നു. നോട്ട് നിരോധനം ഉള്‍പ്പെടെ സാമ്പത്തിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിയന്ത്രണങ്ങളാണ് വിദേശത്തു നിന്നുള്ള വരുമാനം കുറയാന്‍ ഇടയാക്കിയതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വെ നടത്തിയ പഠനത്തില്‍ രാജ്യത്തെ ആകെ ജനസഖ്യയില്‍ 2.7 ശതമാനം പേര്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നതായി കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ജനസഖ്യയില്‍ 4.5 ശതമാനം പേര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നു എന്ന റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടു അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാനസിക പിരിമുറുക്കങ്ങള്‍ നിയന്ത്രിക്കുന്നതിനായി 1982ല്‍ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അബ്ദുല്‍ വഹാബിനെ അറിയിച്ചു. 339 ജില്ലകളില്‍ ഈ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. മാനസികോരാഗ്യം വീണ്ടെടുക്കല്‍, പുന:രധിവാസം, ചികിത്സ, പരിശീലനങ്ങള്‍, ക്ലാസുകള്‍ തുടങ്ങിയവയും നടത്തി വരുന്നു. ഇതിനായി 21 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 39 പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിങ് കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്നു. ഇവരുടെ മാനസിക നില മെച്ചപ്പെടുത്തിയ ശേഷം കഴിവുകളെ വികസിപ്പിച്ചെടുക്കാന്‍ ബംഗളുരുവില്‍ നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്, തെസ്പൂരില്‍ ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോളി റീജിയണല്‍ ഇന്‍സിസ്റ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത്, റാഞ്ചിയില്‍ സെന്റട്രല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സൈക്യാട്രിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ പാചക വാതക കണക്ഷനു വേണ്ടിയുള്ള അപേക്ഷകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണെന്നും അബ്ദുല്‍ വഹാബിന്റെ മറ്റൊരു ചോദ്യത്തിന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. വര്‍ദ്ധിച്ചു വരുന്ന ആവശ്യകത അനുസരിച്ച് സംസ്ഥാനത്ത് പുതിയ പാചക വാതക ഔട്ട്‌ലെറ്റുകള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending