Connect with us

Culture

ജലീലിനെ തൊടാന്‍ മുഖ്യമന്ത്രിക്കും ധൈര്യമില്ല; നുണകളാണ് കൊച്ചാപ്പയുടെ ആയുധം

Published

on

 

ലുഖ്മാന്‍ മമ്പാട്

ന്യൂനപക്ഷ വകുപ്പിന് കീഴിലെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരിക്കാന്‍ കേരളത്തില്‍ ഒരേയൊരു പരമ യോഗ്യനേയുള്ളൂ. അതു മന്ത്രി കെ.ടി ജലീലിന്റെ മൂത്താപ്പാന്റെ പേരമകന്‍ കെ.ടി അദീബ് ആയത് തീര്‍ത്തും ആകസ്മികം. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജരായ അദ്ദേഹം അവിടെ ലഭിക്കുന്ന അലവന്‍സുകളും വാര്‍ഷിക ഇന്‍ക്രിമെന്റും ഒഴിവാക്കി പാവങ്ങളെ സഹായിക്കാനായി മാത്രം ഡെപ്യൂട്ടേഷനില്‍ ജനറല്‍ മാനേജര്‍ പദവി ഏറ്റെടുക്കുകയായിരുന്നു.
പരസ്യം കൊടുക്കാതെ ഒരു വാര്‍ത്താ കുറിപ്പുകൊണ്ട് തന്നെ ഏഴു പേരാണ് അപേക്ഷിച്ചത്. യോഗ്യര്‍ അഞ്ചായിരുന്നെങ്കിലും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത് മൂന്നു പേര്‍. എം.ബി.എയും പ്രവൃത്തിപരിചയവുമൊക്കെ ഉണ്ടെങ്കിലും ആര്‍ക്കും യോഗ്യതയില്ല. ഒരേയൊരു യോഗ്യന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തില്ല. പക്ഷെ, സിമിയില്‍ നിന്ന് എം.എസ്.എഫിലും യൂത്ത്‌ലീഗിലും എത്തിയെങ്കിലും ലീഗിലെത്താനുള്ള മൂപ്പാവും മുമ്പ് പിണറായി വിജയനെ തിരിച്ചറിഞ്ഞ് അനുയായിയായി പോയ ദീര്‍ഘദൃക്കിന് അടങ്ങിയിരിക്കാനാവുമോ.
മന്ത്രി ജലീല്‍ തന്നെ വീട്ടിലെത്തി ഇന്റര്‍വ്യൂവില്‍ പോലും പങ്കെടുക്കാത്ത കെ.ടി അദീബിനെ നിര്‍ബന്ധിക്കുന്നു. കോര്‍പ്പറേഷനില്‍ നിന്ന് ഒട്ടേറെ ലീഗുകാര്‍ ലോണ്‍ എടുത്ത് തിരിച്ചടച്ചിട്ടില്ല. അതെല്ലാം തിരിച്ചു പിടിക്കണം. അറുനൂറ് കോടിയോളം വാര്‍ഷിക ബിസിനസ്സ് ഉള്ള സ്ഥാപനത്തില്‍ തൊണ്ണൂറായിരം രൂപ മാത്രം ശമ്പളമുളള ജോലിയില്‍ ഒരോയൊരു യോഗ്യന്‍ ജനറല്‍ മാനേജരായി കെ.ടി അദീബ് എത്തുന്നത് അങ്ങിനെയാണ്. കെ.ടി അദീബ് വന്നതോടെ ലീഗുകാരുടെ ലോണെല്ലാം തിരിച്ചു പിടിക്കാന്‍ തുടങ്ങി.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ വെടി പൊട്ടി. ജലീലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഉണ്ടയില്ലാ വെടി. അന്വേഷണം ആവശ്യമില്ലെന്നും കെ.ടി അദീബ് ശക്തമായി മുന്നോട്ടു പോകുമെന്നും മന്ത്രി കെ.ടി ജലീല്‍. ഉണ്ടയില്ലാ വെടി കൊണ്ട് പുളഞ്ഞ കെ.ടി ജലീല്‍ ഓരോ ദിവസവും വാ തുറന്നപ്പോഴും കുരുക്ക് മുറുകി കൊച്ചാപ്പാന്റെ സ്വന്തം കൊച്ചനുജന്‍ പുറത്ത്. ആത്മാഭിമാനം വൃണപ്പെട്ടതാണ് കാരണമെത്രെ. എല്ലാം അടഞ്ഞ അധ്യായമാണെന്നും ഒരു അന്വേഷണവും ആവശ്യമില്ലെന്നും മന്ത്രി കൊച്ചാപ്പ സ്വയം പ്രഖ്യപിച്ചെങ്കിലും അടക്കാനാവാത്ത ചോദ്യങ്ങള്‍ ബാക്കി.

കല്ലു വെച്ചകള്ളങ്ങള്‍
2013 ജൂണ്‍ 29ലെ മന്ത്രിസഭ തീരുമാന പ്രകാരം സംസ്ഥാനത്തെ നൂറോളം ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ ജനറല്‍ മാനേജര്‍ തസ്തികക്കുള്ള യോഗ്യത എം.ബി.എയും മൂന്നു വര്‍ഷം പ്രവൃത്തി പരിചയവുമാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ഒഴികെ എല്ലായിടത്തും ഇപ്പോഴും അതു തുടരുന്നു. 2016 ജൂലൈ 28ന് മന്ത്രി കെ.ടി ജലീല്‍ തന്റെ കീഴിലുളള ന്യൂനപക്ഷ വകുപ്പിലേക്ക് ഒരു കത്ത് നല്‍കി. ബിരുദാനന്തര ബിരുദമായ എം.ബി.എക്ക് ഒപ്പം ബിരുദം മാത്രമായ ബി.ടെക്കും പി.ജി.ഡി.ബി.എയും കൂടി ഉള്‍പ്പെടുത്തി യോഗ്യത പുതുക്കി ഉത്തരവിറക്കാനായിരുന്നു നിര്‍ദേശം.
ബിരുദാനന്തര ബിരുദമായ എം.ബി.എക്കൊപ്പം ബിരുദം മാത്രമായ ബി.ടെക്കും കേരളത്തില്‍ അംഗീകാരം പോലും ഇല്ലാത്ത ഒരു ഡിപ്ലോമയും (പി.ജി.ഡി.ബി.എ) ഉള്‍പ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ ഐ.എ.എസ് ‘2013 ജൂണ്‍ 29ന് മന്ത്രിസഭയാണ് തസ്തികയും യോഗ്യതയും നിശ്ചയിച്ചതെന്നും അതില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമല്ലേ എന്നത് മുഖ്യമന്ത്രിക്ക് ചംക്രമണം ചെയ്യണമെന്നും’ നിര്‍ദേശിച്ച് മന്ത്രി ജലീലിന്റെ നിര്‍ദേശം 2016 ഓഗസ്റ്റ് മൂന്നിന് മടക്കുന്നു.
ബിരുദാനന്തര ബിരുദത്തോടൊപ്പം എല്ലാ ബിരുദവും ഉള്‍പ്പെടുത്താതെ ‘ബി.ടെക്കും പി.ജി.ഡി.ബി.എ’യും എന്ന സ്വന്തം ബന്ധുവിന് മാത്രമുള്ള യോഗ്യത തിരുകി കയറ്റാനുള്ള ശ്രമം ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന മന്ത്രി സഭയോഗത്തില്‍ പൊളിയുമെന്ന് തിരിച്ചറിഞ്ഞ മന്ത്രി ജലീല്‍, തൊട്ടടുത്ത ദിവസം (2016 ഓഗസ്റ്റ് നാല്) തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൈമാറുന്നു. ‘കോര്‍പ്പറേഷനില്‍ പുറം ജോലി/ തസ്തിക സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനാണ് മന്ത്രിസഭയില്‍ വെച്ചതെന്നും അധിക യോഗ്യത നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനത്തിന് അത് ആവശ്യമില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്നും’ പറയുന്ന ജലീലിന്റെ കത്തില്‍ അഞ്ചാം നാള്‍ (2016 ഓഗസ്റ്റ് ഒമ്പത്) മുഖ്യമന്ത്രി ഒപ്പുവെക്കുന്നു.
അധിക യോഗ്യതയെന്ന് മുഖ്യമന്ത്രിയെ (തെറ്റിദ്ധരിപ്പിക്കുകയോ) ധരിപ്പിച്ച മന്ത്രി ജലീല്‍ അടിസ്ഥാന യോഗ്യതയിലാണ് കുറവു വരുത്തിയതെന്ന്് വ്യക്തമായ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ ഐ.എ.എസ്, മന്ത്രിയുടെ കത്ത് തന്നെ (ഖണ്ഡിക ആറിലെ ഉത്തരവ്) അടിസ്ഥാനമാക്കി 2016 ഓഗസ്റ്റ് 18ന് ഉത്തരവിറക്കുന്നു. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പരസ്യം നല്‍കുന്നതിന് പകരം ഒരാഴ്ചക്ക് അകം വാര്‍ത്താ കുറിപ്പിറക്കി. പരസ്യം നല്‍കി വ്യക്തത നല്‍കാത്തതിനാലും ഡെപ്യൂട്ടേഷന്‍ നിയമനം ആയതിനാലും ഏഴു പേരാണ് അപേക്ഷിച്ചത്.
ഇന്റര്‍വ്യൂ നിശ്ചയിച്ചതിന്റെ തലേന്ന് മന്ത്രി ഇ.പി ജയരാജന്‍ ബന്ധു നിയമനത്തില്‍ കുടുങ്ങി രാജിവെക്കുന്നു. മുന്‍ നിശ്ചയപ്രകാരം ഇന്റര്‍വ്യൂ നടന്നെങ്കിലും വിവാദം ഭയന്ന് കെ.ടി അദീബ് അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ഏഴില്‍ അഞ്ച് പേര്‍ എത്തിയതില്‍ മൂന്നു പേര്‍ക്ക് വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതകളുണ്ടായിരുന്നു. പക്ഷെ, കെ.ടി അദീബ് ഇന്റര്‍വ്യൂവിന് എത്താത്തതിനാല്‍ നിയമനം ഉണ്ടായില്ല.
ബന്ധുനിയമനം ആവര്‍ത്തിക്കാതിരിക്കാന്‍, ‘കോര്‍പ്പറേഷന്‍ ഉന്നത തസ്തികകളായ മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികയില്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ തെരഞ്ഞെടുക്കണമെന്നും വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നും’ 2016 ഒക്ടോബര്‍ 13ന് മന്ത്രിസഭ തീരുമാനിക്കുന്നു.
രണ്ടു വര്‍ഷത്തോളം ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തിക ഒഴിച്ചിട്ട ശേഷം വീണ്ടും അപേക്ഷ ക്ഷണിക്കാതെ 2018 ഒക്ടോബര്‍ എട്ടിന് കെ.ടി അദീബിനെ ജനറല്‍ മാനേജരായി പൊതുഭരണ വകുപ്പ് ഉത്തരവിടുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരനായ കെ.ടി അദീബിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് വിവാദമായപ്പോള്‍ ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് പരിഹസിച്ച മന്ത്രി ജലീല്‍ നുണകള്‍കൊണ്ട് തടയണ നിര്‍മ്മിക്കുന്നു.
സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നാഷണലൈസിഡ് സ്ഥാപനമാണെന്നും സ്റ്റാറ്റിയൂട്ടറി ബോഡിയാണെന്നുമുളള ജലീലിന്റെ വാദം, ഫെഡറല്‍ ബാങ്ക് കേസിലെ സുപ്രീം കോടതി വിധി ഉയര്‍ത്തിയതോടെ പൊളിയുന്നു. കെ.ടി അദീബിന്റെ പി.ജി.ഡി.ബി.എക്ക് കേരളത്തില്‍ അംഗീകാരമില്ലെന്നും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നുള്ള ഡെപ്യൂട്ടേഷന് നിയമ പ്രാബല്ല്യമില്ലെന്നും വ്യക്തമായതോടെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് രാജിവെക്കുന്നു. കോര്‍പ്പറേഷന്‍ ആവശ്യപ്പെടാതെ ബന്ധുവിനുള്ള യോഗ്യത മന്ത്രി സഭയെയും മുഖ്യമന്ത്രിയെയും കബളിപ്പിച്ച് എഴുതി ചേര്‍ത്ത് ഉത്തരവ് പുറപ്പെടുവിച്ച് ഇന്റര്‍വ്യൂ പോലും നടത്താതെയായിരുന്നു അനധികൃത ഡെപ്യൂട്ടേഷന്‍ നിയമനം എന്നതു പകല്‍പോലെ വ്യക്തമായി.
എന്നിട്ടും മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച് നിയമവും ചട്ടവും ലംഘിച്ച് സ്വജനപക്ഷപാതവും അഴിമതിയും നടത്തി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന എല്‍.ഡി.എഫിനും മുഖ്യമന്ത്രി പിണറായി വിജയനും എന്തൊക്കെയോ ഒളിക്കാനുണ്ടെന്നും ഉറപ്പാണ്. തദ്ദേശസ്വയം ഭരണം, കുടുംബശ്രീ, ഹജ്ജ് വകുപ്പുകളിലും സ്വന്തം സ്റ്റാഫിലും നടത്തിയ അനധികൃത നിയമനങ്ങളും ക്രമക്കേടുകളും കെടുകാര്യസ്ഥതയുടെ പര്യായമായി മാറ്റിയ ജലീലിനെ ഗവര്‍ണറോ കോടതിയോ ഇടപെടും വരെ സംരക്ഷിക്കാനാണ് നീക്കം. ബിഡിയുണ്ടോ സഖാവേ തീപെട്ടിയെടുക്കാന്‍ എന്നു പറഞ്ഞിരുന്ന പാര്‍ട്ടി ബന്ധുവുണ്ടോ സഖാവേ ഒരു ജോലി എടുക്കാന്‍ എന്നു നയം മാറ്റുമ്പോള്‍ ജനത്തിന് മൂക്ക് പൊത്തുകയേ വഴിയുള്ളൂ.
(തുടരും)

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending