Connect with us

Culture

വിദ്യാര്‍ഥികളും ഇരകള്‍; എഴുത്ത് ലോട്ടറി മാഫിയ തഴച്ചുവളരുന്നു, അംഗീകൃത ഏജന്‍സികളുടെ മറവിലും വില്‍പ്പന സജീവം

Published

on

കണ്ണൂര്‍: ഉത്തര മലബാറില്‍ തഴച്ചുവളരുന്നു എഴുത്ത് ലോട്ടറി മാഫിയ. കണ്ണൂര്‍ കാസര്‍കോട് മേഖലയില്‍ അനധികൃത ലോട്ടറിയുടെ മറവില്‍ സ്വകാര്യ വ്യക്തി കൊയ്യുന്നത് കോടികള്‍. കേരള ഭാഗ്യക്കുറിയുടെ വയറ്റത്തടിച്ചാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ നഗര ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറി മാഫിയ തഴച്ചുവളരുന്നത്. വാട്‌സപ്പില്‍ നിന്നും മുന്നേറി മൊബൈല്‍ ആപ്ലിക്കേഷനുള്‍പ്പെടെ രൂപപ്പെടുത്തിയാണ് കേരള ഭാഗ്യക്കുറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം. അംഗീകൃത ലോട്ടറി ഏജന്‍സികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലുമാണ് എഴുത്ത് ലോട്ടറി വില്‍പ്പന തകര്‍ക്കുന്നത്. പൊലീസ് നടപടികള്‍ക്കിടയിലും അനധികൃത ലോട്ടറി ഇടപാട് സജീവമാണ്.

വിവിധ ദിവസങ്ങളില്‍ നറുക്കെടുക്കുന്ന കേരള ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പര്‍ മുന്‍കൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി. നമ്പറുകള്‍ ഒത്തു വന്നാല്‍ 5,000 രൂപ മുതല്‍ 12,000 രൂപ വരെ ലഭിക്കും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ വരെ സമ്മാനം നേടുന്നവരുണ്ട്. വില്‍പ്പനയിലൂടെ ഇടനിലക്കാര്‍ തൊട്ട് മുഖ്യ നടത്തിപ്പുകാരനുള്‍പ്പെടെ ദിനംപ്രതി 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ഒറ്റത്തവണ നമ്പര്‍ എഴുതുന്നതിന് 10 രൂപയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കുന്നത്. ഇത്തരത്തില്‍ വന്‍തുക മുടക്കി നമ്പര്‍ എഴുതുന്നവരുമേറെ. ദിവസേന 10 നമ്പറുകളിലധികം എഴുതുന്നവരാണ് ഭൂരിപക്ഷവും. മുന്‍കൂര്‍ സാധ്യതാ നമ്പര്‍ കടലാസില്‍ എഴുതി നല്‍കും. ഇത്തരത്തില്‍ ആയിരക്കണക്കിന് എഴുത്ത് ലോട്ടറി ഇടപാടാണ് ദിനംപ്രതി നടക്കുന്നത്. കണ്ണൂരില്‍ പയ്യന്നൂര്‍ കേന്ദ്രീകരിച്ച് ഒരാളിലൂടെ വന്‍ ശൃംഖല തന്നെ രംഗത്തുണ്ട്. ഇയാളിലൂടെയാണ് എഴുത്ത് ലോട്ടറി സജീവമാകുന്നത്. 15 വര്‍ഷമായി ഇയാള്‍ ഈ മേഖലയിലുണ്ടെന്നാണ് രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. അനധികൃത ലോട്ടറി ഇടപാടിലൂടെ ഇയാള്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഉന്നതങ്ങളിലെ പിടിപാടാണ് എഴുത്ത് ലോട്ടറിയിലൂടെ തഴച്ച് വളരുന്നതിന് വഴിയൊരുക്കുന്നത്. പൊലീസ് ഇടക്കിടെ നടത്തുന്ന എഴുത്ത് ലോട്ടറി വേട്ടയിലൊന്നും ഇയാള്‍ കുടുങ്ങാറില്ലെന്നും പറയുന്നു. 25ലധികം പേര്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ വിവിധ മേഖലയില്‍ ഇടനിലക്കാരായുണ്ട്. പയ്യന്നൂരില്‍ പുതിയ ബസ്സ്റ്റാന്റ് പഴയ ബസ്സ്റ്റാന്റ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വെ സ്‌റ്റേഷന്‍, എട്ടിക്കുളം, പാലക്കോട്, കവ്വായി, തൃക്കരിപ്പൂര്‍ കാരോളം, കണ്ടങ്കാളി, കണ്ടോത്ത്, സ്വാമി മുക്ക്, ഒളവറ മാടക്കാല്‍, മാട്ടൂല്‍, പുതിയങ്ങാടി തുടങ്ങിയ മേഖലകളിലുമായാണ് ഇവരുടെ രഹസ്യ ഇടപാട്. ഇവ കൂടാതെ വിവിധ കണ്ണികളായി തളിപ്പറമ്പ്, പിലാത്തറ, പഴയങ്ങാടി, ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി, പുതിയതെരു, കണ്ണൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചും എഴുത്ത് ലോട്ടറി ചൂതാട്ടം നടക്കുന്നുണ്ട്. പയ്യന്നൂര്‍ ഉള്‍പ്പെടുന്ന മേഖലയില്‍ പ്ലസ്ടു, ഡിഗ്രി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും എഴുത്ത് ലോട്ടറിയുടെ ഇരകളാണ്. രക്ഷിതാക്കള്‍ അറിയാതെയാണ് വിദ്യാര്‍ത്ഥികള്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെടുന്നത്. വിദ്യാലയങ്ങളിലേക്കും മറ്റുമെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ പലരും രക്ഷിതാക്കളില്‍ നിന്ന് പണം വാങ്ങുന്നത്. ദൈനംദിന ചെലവുകള്‍ക്കെന്ന പേരില്‍ വാങ്ങുന്ന തുക പോലും എഴുത്ത് ലോട്ടറിക്ക് വേണ്ടി ചെലവഴിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്.
കേര ഭാഗ്യക്കുറി ഏജന്റുമാരില്‍ പലരും എഴുത്ത് ലോട്ടറി മാഫിയയുടെ കണ്ണികളാണ്. മാടക്കാലില്‍ തയ്യല്‍കട നടത്തുന്ന ഒരു സ്ത്രീയും എഴുത്ത് ലോട്ടറിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം. കേരള ഭാഗ്യക്കുറിയേക്കാള്‍ വേഗത്തില്‍ സമ്മാനങ്ങള്‍ ലഭിക്കുന്നതും തുച്ഛമായ തുകയുമായതിനാലാണ് വിദ്യാര്‍ത്ഥികളെയുള്‍പ്പെടെ എഴുത്ത് ലോട്ടറിയിലേക്ക് ആകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ആയിരത്തോളം ഏജന്‍സികള്‍ക്കും കച്ചവടക്കാര്‍ക്കും സര്‍ക്കാര്‍ ഖജനാവിനും വന്‍ നഷ്ടമാണ് ഉണ്ടാവുകയെന്ന പരാതി ഏജന്റുമാര്‍ക്കിടയിലുണ്ട്. എഴുത്ത് ലോട്ടറി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending