Connect with us

Culture

ബ്ലാസ്റ്റേഴ്‌സ് ഇന്ന് മെല്‍ബണ്‍ സിറ്റിക്കെതിരെ

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഓസ്‌ട്രേലിയന്‍ (എ) ലീഗ് ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. വൈകിട്ട് 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കിക്കോഫ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. ലാലിഗ ടീമായ ജിറോണ എഫ്.സിയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റൊരു ടീം. ഇതാദ്യമായാണ് ലോകത്തെ ഏറ്റവും മികച്ച രാജ്യാന്തര ക്ലബ്ബുകള്‍ കേരളത്തില്‍ കളിക്കാനെത്തുന്നത്.

ഐ.എസ്.എല്‍ അഞ്ചാം സീസണിനായി നേരത്തെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ മത്സരങ്ങളുടെ തുടക്കം കൂടിയായിരിക്കും ലാലിഗ വേള്‍ഡ്. ഡല്‍ഹി ഡൈനാമോസിന് ശേഷം യൂറോപിലെ മുന്‍നിര ടീമുമായി സൗഹൃദ മത്സരം കളിക്കുന്ന രണ്ടാമത്തെ ഐ.എസ്.എല്‍ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. 2016ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോമുമായി ഡല്‍ഹി ഡൈനാമോസ് സൗഹൃദ മത്സരം കളിച്ചിരുന്നു. രണ്ടാഴ്ച്ചയോളം അഹമ്മദാബാദിലെ ട്രാന്‍സ്റ്റേഡിയയില്‍ പരിശീലനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങളുടെ റെക്കോഡ് പങ്കാളിത്തത്തോടെ 31 അംഗ ടീമിനെയാണ് പ്രീസീസണിനായി ഇറക്കുന്നത്.

ആറു വിദേശ താരങ്ങളും ടീമിലുണ്ട്. ടീമില്‍ പുതുതായി എത്തിയ സ്ലൊവേനിയന്‍ ഗോള്‍ മെഷീന്‍ മാറ്റെജ് പൊപ്ലാനിക്, സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ സ്ലാവിയ സ്റ്റൊജനോവിച്ച് എന്നിവരെ മുന്നില്‍ നിര്‍ത്തിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവത്തിന് കഴിഞ്ഞ സീസണുകളില്‍ വലിയ വില നല്‍കേണ്ടി വന്ന ടീമിന് ഇരുതാരങ്ങളുടെയും സാന്നിധ്യം ഗോള്‍ ദാരിദ്ര്യം മറികടക്കാന്‍ സഹായിക്കും. ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലിയാണ് ടീമില്‍ പുതുതായി എത്തിയ മറ്റൊരു വിദേശ താരം. കിസിറ്റോ, പെക്കൂസണ്‍, പെസിച്ച് എന്നിവരെ ടീം നിലനിര്‍ത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ സ്റ്റാര്‍ ഡിഫന്റര്‍ അനസ് എടത്തൊടികയുടെ അരങ്ങേറ്റം കൂടിയാണ് ഇന്ന്. സി.കെ വിനീത്, എം.പി സക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദുല്‍ സമദ്, അബ്ദുല്‍ ഹക്കു, അഫ്ദാല്‍, ജിതിന്‍ എം.എസ്, സുജിത് എം.എസ്, ഋഷിദത്ത്, ജിഷ്ണു എന്നിവരാണ് ടീമിലെ മറ്റു മലയാളി താരങ്ങള്‍. പ്രീസണ്‍ മത്സരമായതിനാല്‍ മിക്ക താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയേക്കും.

അതേസമയം താടിയെല്ലിന് പരിക്കേറ്റ സി.കെ വിനീതിന് രണ്ടു മത്സവും നഷ്ടമാവും. അണ്ടര്‍-17 ലോകകപ്പ് താരം ധീരജ് സിങിനായിരിക്കും ഗോള്‍ കീപ്പിങില്‍ മുന്‍ഗണന. കഴിഞ്ഞ സീസണില്‍ എ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മെല്‍ബണ്‍ സിറ്റി കേരളത്തിലെ പ്രീസീസണ്‍ വിജയത്തോടെ ഈ സീസണിലും മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിനായി വ്യാഴാഴ്ച്ച കൊച്ചിയിലെത്തിയ ടീം കഴിഞ്ഞ നാലു ദിവസമായി നഗരത്തിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി കളിച്ച 19കാരന്‍ ഡാനിയല്‍ അര്‍സാനിയുടെ അഭാവമുണ്ടെങ്കിലും ടീമിലെ താര തിളക്കത്തിന് കുറവില്ല. 24 അംഗ സ്‌ക്വാഡില്‍ വിഡോസിച്, ഒഹലാരോന്‍, ബ്രൂണോ തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സാനിധ്യമുണ്ട്. 27ന് ജിറോണ എഫ്‌സിയും മെല്‍ബണ്‍ സിറ്റി എഫ്‌സിയും തമ്മിലാണ് മത്സരം. 28ന് കേരള ബ്ലാസ്‌റ്റേഴ്‌സ്-ജിറോണ

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending