Connect with us

Culture

നോമ്പും ഉസ്മാനും പിന്നെ കെ.ടി ജലീലും….

Published

on

പി.കെ ഫിറോസ്‌

ആലുവയില്‍ ഉസ്മാനെന്നയാളെ പോലീസുകാര്‍ മര്‍ദ്ധിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പരിക്കേറ്റയാളെ ‘നോമ്പുകാരന്‍’ എന്ന് വിശേഷിപ്പിച്ചത് മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് മന്ത്രി കെ.ടി ജലീലിന്റെ കണ്ടുപിടുത്തം. അതിന് ന്യായമായി പറഞ്ഞത് തല്ലിയവരുടെ കൂട്ടത്തില്‍ നോമ്പുകാരായ പോലീസുമുണ്ടായിരുന്നു എന്നതാണ്. ഒരു പാവം മനുഷ്യന്റെ കവിളെല്ല് അടിച്ചു പൊട്ടിച്ചിട്ട് നോമ്പുകാര്‍ക്കുണ്ടാവേണ്ട സഹന ശക്തിയെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന മന്ത്രിയുടെ തൊലിക്കട്ടിയെ അപാരം എന്നേ വിശേഷിപ്പിക്കാനാവൂ. ഒപ്പം ഒരു കാര്യം കൂടി സമര്‍ത്ഥമായി അദ്ധേഹം ഒളിച്ചു കടത്തുന്നുണ്ട്. കമ്യൂണിസ്റ്റ് കാപാലികരാല്‍ കൊല്ലപ്പെട്ട ശുക്കൂറിന്റെയും ഫസലിന്റെയും ശുഹൈബിന്റെയും മതം പറയുന്നത് മഹാപാപമാണത്രേ! ഭാഗ്യത്തിന് കൊന്നവരുടെ കൂട്ടത്തില്‍ മുസ്‌ലിംകളും ഉണ്ടായിരുന്നു എന്ന ന്യായം പറഞ്ഞിട്ടില്ല!!

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയോ ആദിവാസിദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയോ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടായാലോ അവര്‍ കൊല ചെയ്യപ്പെട്ടാലോ അവരുടെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് പ്രതിഷേധമുയര്‍ത്തേണ്ടത് എന്ന കാര്യം ജലീലിന് അറിയാത്തത് കൊണ്ടാണോ, അതോ ദീര്‍ഘകാലം സ്വത്വരാഷ്ട്രീയ പ്ലാറ്റ്‌ഫോമില്‍ നിലയുറപ്പിച്ചതിനു ശേഷം അധികാരത്തിന്റെ അപ്പക്കഷ്ണം നുകരാന്‍ വേണ്ടി മാത്രം മറ്റൊരു പാളയത്തിലേക്ക് ചേക്കേറിയത് കൊണ്ട് മനപ്പൂര്‍വ്വം മറന്നതാണോ? ഒരു ഭാഗത്ത് ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുകയും, സംഘ് പരിവാറുകളാല്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ഡല്‍ഹി വരെ ചെന്ന് സങ്കടമറിയിക്കാന്‍ വരെ താല്‍പ്പര്യം കാണിക്കുകയും ചെയ്ത മുഖ്യന്റെ പാര്‍ട്ടി ഇവിടെ അതേ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ കൊന്നു തള്ളുകയും ചെയ്യുമ്പോള്‍ പിന്നെന്താണ് സര്‍ പറയേണ്ടത്?

യു.ഡി.എഫിന്റെ ഭരണ കാലത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നു എന്നാണ് പിന്നെയുള്ള വെളിപ്പെടുത്തല്‍. ആ കണക്ക് അവിടെ നില്‍ക്കട്ടെ! ഇവിടെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പലപ്പോഴും തിരി കൊളുത്തിയത് ആരാണ്? ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ പോയ ഇന്നോവ കാറിന്റെ പുറത്ത് മാഷാ അള്ളാഹ് എന്ന സിറ്റക്കറൊട്ടിച്ചത് എന്തിനായിരുന്നു സര്‍? കൊല നടത്തിയതിനു ശേഷം മുസ്‌ലിം തീവ്രവാദികളാണ് കൊല നടത്തിയത് എന്ന് പ്രചരിപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നു സര്‍?

തലശ്ശേരിയിലെ ഫസലിനെ കൊന്ന് തള്ളിയതിനു ശേഷം രക്തത്തുള്ളികള്‍ ഒരു ടവ്വലിലാക്കി ആര്‍. എസ്.എസ്സുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ചത് ആരായിരുന്നു? നാദാപുരത്ത് രാഷ്ട്രീയ കാരണങ്ങളാലല്ലാതെ ഷിബിന്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികാരമെന്നോണം കൊലപാതകികളുടെ മതം നോക്കി, ആ മതത്തില്‍പെട്ട ഒരു പ്രദേശത്തെ മുഴുവനാളുകളെയും കൊള്ളയടിച്ചത് ഏത് മതേതരത്വ പ്രവര്‍ത്തനമായിരുന്നു സര്‍? സ്വന്തം പാര്‍ട്ടിയില്‍ പെട്ട ഇത്തരക്കാരെ മതേതരത്വത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചിട്ട് പോരേ ആരുടെ ഭരണകാലത്താണ് വര്‍ഗ്ഗീയ കലാപങ്ങളുണ്ടായത് എന്ന കണക്ക് പരിശോധിക്കാന്‍?

ഭരണത്തിന്റെ വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ മുട്ടിനു മുട്ടിനു നിങ്ങള്‍ ഉപയോഗിക്കുന്ന സംഘടനകളുടെ പേരാണല്ലോ എസ്.ഡി.പി.ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും. ഈ സംഘടനകളോട് നിങ്ങളുടെ പാര്‍ട്ടിക്കുള്ള എതിര്‍പ്പില്‍ വല്ല ആത്മാര്‍ത്ഥതയുമുണ്ടോ? മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ലീഗിനെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രം എത്ര പഞ്ചായത്തിലാണ്, താങ്കളിപ്പോള്‍ ഓരം പറ്റി നില്‍ക്കുന്ന പാര്‍ട്ടി അവരുമായി സഖ്യമുണ്ടാക്കിയത്! അതറിയാന്‍ തദ്ധേശ മന്ത്രിയുടെ അധികാരമൊന്നും ഉപയോഗപ്പെടുത്തേണ്ടതില്ലല്ലോ!! ആ അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഒഴിവാക്കാന്‍ ചങ്കൂറ്റം കാണിച്ചിട്ടു പോരേ ഇത്തരം ഗീര്‍വാണ പ്രസ്താവനകള്‍?

പിന്‍കുറിപ്പ്: ഒന്നരക്കിലോ ബീഫും വരട്ടി ന്യൂനപക്ഷ സംരക്ഷണവും അവകാശപ്പെട്ട് ഇനിയും വരണേ, ഇതു വഴിയേ….

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending