Connect with us

Culture

വനിതാ മതിലിന് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുക്കരുത്; പി.കെ ഫിറോസിന്റെ ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവ്

Published

on

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച വനിതാ മതിലില്‍ വനിതാ ക്ഷേമ വകുപ്പിന്റെ ബജറ്റില്‍ നിശ്ചയിച്ചിരിക്കുന്ന പണമല്ലാതെ മറ്റൊരു തുകയും ഉപയോഗിക്കാന്‍ പാടില്ലെന്നു ഹൈക്കോടതി. വനിതാ മതിലിന്റെ ചെലവിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം ചെലവിടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഡ്വ. പി. ഇ സജല്‍ മുഖേന നല്‍കിയ ഹര്‍ജിയും വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി ബിനു സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

വനിതാ മതിലാനായി ചെലവാക്കുന്ന പണം എത്രയാണെന്നും, അത് ഏത് വകുപ്പില്‍ നിന്ന് ചെലവഴിക്കുന്നെന്നും, പ്രളയത്തിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് വനിതാ മതിലെനെന്നും, പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വനിതാ മതിലിന് പണം ചെലവഴിക്കുന്നതെങ്കില്‍ അത് തടയണമെന്നും ആവശ്യപെട്ടായിരുന്നു ഫിറോസിന്റെ ഹര്‍ജി. ഇതെല്ലാം വ്യക്തമാക്കുന്നതായി കോടതിയുടെ ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പരിപാടിക്കായി ചെലവാക്കുന്ന തുകയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.വനിതാ ക്ഷേമ വകുപ്പിന്റെ ഫണ്ടില്‍ നിന്നല്ലാതെ ഒരു രൂപ പോലും ചെലവഴിക്കരുത്. യു എന്‍ ചാര്‍ട്ടറിന്റെ വ്യവസ്ഥയനുസരിച്ച് പതിനെട്ടു വയസ്സില്‍ താഴെ ഉള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുത്, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വനിതാ മതിലിന് നിര്‍ബഡിത സ്വഭാവം ഇല്ലെന്നും, സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുടെ പണം ചെലവഴിക്കില്ലെന്നും, പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ വകുപ്പു നടപടി സ്വീകരിക്കില്ലെന്നും കാണിച്ച് സര്‍ക്കാര്‍ സത്യവാങ്ങ് മൂലം സമര്‍പ്പിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രളയ ബാധിതര്‍ക്കാണോ, വനിതാ മതിലിനാണോ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. സര്‍ക്കാരിനോടു വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സത്യാവങ്ങ് മൂലം സമര്‍പ്പിച്ചത്.

കേരളത്തില്‍ കനത്ത നാശം വിതച്ച പ്രളയത്തിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കാന്‍, സര്‍ക്കാരിന്റെ പദ്ധതികളും, സഹായങ്ങളും പൊതു ജനങ്ങളെ അറിയിക്കാന്‍ പത്രങ്ങളില്‍ പരസ്യം ചെയ്യാന്‍ ഹൈക്കോടതി പ്രളയവുമായി ബന്ധപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികളില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍അത്തരത്തില്‍ പരസ്യം ചെയ്യാന്‍ സര്‍ക്കാരിന് പണം ഇല്ലായെന്ന് ബോധ്യപ്പെടുത്തി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രളയ കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല, മറിച്ച് സര്‍ക്കാരിന്റെ രാഷട്രീയ താത്പര്യങ്ങള്‍ നടപ്പിലാക്കാനായി വനിതാ മതില്‍ നിര്‍മ്മിക്കാന്‍ കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

വനിതാ മതില്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങള്‍ വഴിയും പരസ്യവും മറ്റും ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. വനിതാ മതിലാനായി ചെലവാക്കുന്ന പണം എത്രയാണെന്നും, അത് ഏത് വകുപ്പില്‍ നിന്ന് ചെലവഴിക്കുന്നെന്നും, പ്രളയത്തിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് വനിതാ മതിലിനെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വനിതാ മതിലിന് പണം ചെലവഴിക്കുന്നതെങ്കില്‍ അത് തടയണമെന്നും ആവശ്യപെടുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 50 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

വനിതാ മതില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചതാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ നീക്കി വച്ചിരിക്കുന്ന പണം വിനിയോഗിക്കേണ്ടത് അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇത്തരത്തില്‍ നീക്കി വച്ചിരിക്കുന്ന ഫണ്ട് ലാപ്‌സ് ആവില്ലെന്നും സര്‍ക്കാറിന്റെ തുടര്‍ അനുമതിയോടെ അടുത്ത വര്‍ഷത്തേക്ക് ഉപയോഗപ്പെടുത്താനാവുമെന്നും അഡ്വ. സജല്‍ കോടതിയില്‍ ബോധിപ്പിച്ചു. പ്രളയമുണ്ടായെന്നു വച്ചു സര്‍ക്കാര്‍ നടത്തേണ്ട മറ്റു പരിപാടികള്‍ ഉപേക്ഷിക്കാനാവില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ചെലവു ചുരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും സ്‌കൂള്‍ യുവജനോല്‍സവത്തിനുള്ള തുക മൂന്നിലൊന്നായി വെട്ടിക്കുറിച്ചിട്ടും വനിതാ മതിലിനായി ഭീമമായ തുക മാറ്റിവയ്ക്കുന്നതു സര്‍ക്കാറിന്റെ ധൂര്‍ത്താണെന്നു ഫിറോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയി, ജസ്റ്റിസ്.ജയശങ്കര്‍ നമ്പ്യാര്‍, അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ആറാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending