Culture
ലോക്‌സഭാ തെരഞ്ഞെടുപ്പ് : രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷം കവിയും

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മുന്ന് ലക്ഷം കവിയുമെന്ന് കല്‍പറ്റയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗം വിലയിരുത്തിയതായി കെ.പി. പി. സി. പ്രസിഡണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കണ്ണൂരിലും കാസര്‍ഗോഡും കോഴിക്കോടും അക്രമരാഷ്ടീയം അരങ്ങുതകര്‍ക്കുകയാണ്. ഇതിനോടു മുഖ്യമന്ത്രി പ്രതികരിക്കാത്തതിനു കാരണം അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് അദ്ദേഹം തന്നെ ആയതുകൊണ്ടാണ്. അണികളോട് ആയുധം താഴെ വയ്ക്കാന്‍ പറയാനുള്ള രാഷ്ട്രീയ ആര്‍ജവം മുഖ്യമന്ത്രിക്കില്ല.
കള്ളവോട്ടിന്റെയും അട്ടിമറിയുടെയും സഹായമില്ലാതെ മലബാറില്‍ ഒരു നിയോജമണ്ഡലത്തില്‍പോലും വിജയിക്കാന്‍ ശേഷിയില്ലാത്ത ദുര്‍ബല രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. കേരളത്തില്‍ 18ല്‍പരം സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന കോടിയേരിയുടെ വാദത്തെക്കുറിച്ച്
ഒന്നം പറയുന്നില്ല. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു പിന്നാലെ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം മൂക്കുകുത്തും. അഖിലേന്ത്യാ പാര്‍ട്ടി എന്ന പദവി സിപിഎമ്മിനു നഷ്ടമാകും.
കുറ്റമറ്റതും ഭരണഘടന ശാസിക്കുന്നതുമായ രൂപത്തില്‍ ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കണം. അല്ലാത്ത പക്ഷം ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യം ഗൗരവത്തോടെ കാണണം. ദേശീയ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. കേരളത്തില്‍ സിപിഎം നടത്തുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടി കോണ്‍ഗ്രസ് മുന്നോട്ടുപോകും. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇക്കാര്യത്തില്‍ തടസം നില്‍ക്കില്ല. ദേശീയതലത്തില്‍ മതേതര ശക്തികളുടെ സഹകരണം ഉറപ്പാക്കി മുന്നോട്ടുപോകണമെന്നു ചിന്തിക്കുന്നതുകൊണ്ടാണ് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഒരിടത്തുപോലും സിപിഎമ്മിനെതിരെ ശക്തമായി പ്രതികരിക്കാതിരുന്നത്. ഇതിനെ അദ്ദേഹത്തിന്റെ വീഴ്ചയായി കാണരുത്. കാര്യങ്ങള്‍ കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ വ്യക്തമായി രാഹുല്‍ ഗാന്ധിക്കറിയാം. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തുകള്‍ ഫാസിസവും വര്‍ഗീയതയുമാണെന്നു മനസിലാക്കി നരേന്ദ്രമോദിയെ പുറത്താക്കാനുള്ള സമരത്തില്‍ തീര്‍ച്ചയായും ഐക്യവേദി ഉണ്ടാകണം. ജനാധിപത്യമതേതര ശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കണം. അതിന്റെ ഭാഗമായാണ് ഉന്നത രാഷ്ട്രീയമാനങ്ങളുള്ള പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇതുള്‍ക്കൊള്ളാന്‍ പിണറായിയും കോടിയേരിയും ഉള്‍പ്പെടെ കേരളത്തിലെ സിപിഎം നേതാക്കള്‍ക്കു മാത്രമാണ് കഴിയാതെപോകുന്നത്.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കു മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കല്‍പറ്റ വുഡ് ലാന്റ്‌സ് ഓഡിറ്റോറിയത്തില്‍ കെ.പി. സി .സി പ്രസിഡണ്ടിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ , കെ.പി. അനില്‍കുമാര്‍,പി.കെ. ജയലക്ഷ്മി, കെ.സി. റോസക്കുട്ടി, സജീവ് ജോസഫ്, എന്‍. സുബ്രഹ് മണ്യന്‍,ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, കെ.കെ. ഏബ്രഹാം, എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, കെ.എല്‍. പൗലോസ് സംബന്ധിച്ചു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
ചാവക്കാട് ദേശീയപാത 66ല്‍ വിള്ളല്‍
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala3 days ago
പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം