Connect with us

More

ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ അതേവഴിയില്‍ തിരിച്ചടിക്കും; കടുത്ത പ്രതികരണവുമായി സഊദി കിരീടാവകാശി

Published

on

റിയാദ്: ശത്രുരാജ്യമായ ഇറാനെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് സഊദി അറേബ്യ. ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നറിയിപ്പ് നല്‍കി.
ആണവായുധം വേണമെന്ന് സഊദിക്ക് ആഗ്രഹമില്ല. പക്ഷെ, ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ സഊദിയും മടിച്ചുനില്‍ക്കാതെ ആണവായുധം നിര്‍മിക്കും-സിബിഎസ്സിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖുമേനിക്കെതിരേയും സൗദി രാജകുമാരന്‍ രൂക്ഷമായി പ്രതികരിച്ചു. ഹിറ്റ്‌ലര്‍ ചെയ്തപോലെ മിഡ്‌ലിസ്റ്റില്‍ സ്വന്തം പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്ന നേതാവാണ് ഖുമേനിയെന്നായിരുന്നു സൗദി രാജകുമാരന്റെ കുറ്റപ്പെടുത്തല്‍.

പശ്ചിമേഷ്യയിലെ പ്രധാന ബദ്ധവൈരികളാണ് സഊദിയും ഇറാനും. ഈമാസം 19ന് സല്‍മാന്‍ രാജകുമാരന്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ആണവ ഭീഷണി മുഴക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇറാനുമായി അമേരിക്കയും മറ്റ് വന്‍ശക്തികളുമുണ്ടാക്കിയ ആണവ കരാറിനെ ശക്തമായി വിമര്‍ശിക്കുന്ന രാജ്യമാണ് സഊദി.
ആണവായുധ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണവുമായി ഇറാന്‍ മുന്നോട്ടുപോകുന്നതില്‍ സഊദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. അടുത്തിടെ സംയുക്ത പ്രസ്താവനയില്‍ അവര്‍ തങ്ങളുടെ ഭയം തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സഊദിയുടെ പുതിയ മുന്നറിയിപ്പ് പശ്ചിമേഷ്യയില്‍ ആയുധ പന്തയത്തിനു കാരണമാകുമെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമീപ കാലത്ത് സഊദി-ഇറാന്‍ ബന്ധം കൂടുതല്‍ വഷളായിട്ടുണ്ട്.
പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും ഇറാന്‍ ഇറങ്ങിക്കളിക്കുന്നത് സഊദിയെ ചൊടിപ്പിച്ചിട്ടുണ്ട്. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ സഹായിക്കുന്ന ഇറാന്‍ യമനില്‍ ഹൂഥി വിമതരോടൊപ്പമാണ്. ഹൂഥികള്‍ക്കെതിരെ സഊദി ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ട്. തിരിച്ച് ഹൂഥികള്‍ സഊദിക്കെതിരെ നടത്തിയ പല മിസൈലാക്രമണങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്ന് ആരോപണമുണ്ട്. ഹൂഥികള്‍ക്ക് മിസൈല്‍ നല്‍കിയത് ഇറാനാണെന്നാണ് സഊദി ആരോപണം. അടുത്തിടെ സമാധാന ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കാന്‍ സഊദി തീരുമാനിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടുവെച്ചത്. സഊദിയില്‍ രണ്ട് ആണവ റിയാക്ടറുകള്‍ നിര്‍മിക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും റഷ്യയും ചൈനയും ഫ്രാന്‍സും ശ്രമം നടത്തുന്നുണ്ട്.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending