Connect with us

Video Stories

സൂപ്പര്‍ സോക്കര്‍

Published

on

മഡ്ഗാവ്: ആവേശം വാനോളമുയര്‍ത്തിയ നാല് പ്രി ക്വാര്‍ട്ടറുകള്‍. ഒന്നിനൊന്ന് മെച്ചപ്പെട്ട പോരാട്ടങ്ങള്‍ കാല്‍പ്പന്ത് ലോകത്തിന് വിസ്മയമായപ്പോള്‍ ക്വാര്‍ട്ടറിന്റെ ആനുകൂല്യം ലഭിച്ചത് ഇറാനും സ്‌പെയിനിനും ഇംഗ്ലണ്ടിനും മാലിക്കും. കോണ്‍കാകാഫുകാരായ മെക്‌സിക്കോ ഇറാനെ വിറപ്പിച്ച് 1-2ന് കീഴടങ്ങിയും ആദ്യ റൗണ്ടിലെ മുഴുവന്‍ മല്‍സരങ്ങളിലും ഗംഭീര വിജയം ആസ്വദിച്ച ഫ്രാന്‍സ് അവസാന മിനുട്ട് പെനാല്‍്ട്ടിയില്‍ 1-2ന് സ്‌പെയിനിനോട് വഴങ്ങിയും പുറത്തായി. മാലിക്കെതിരെ വീരോചിതം പൊരുതി ഇറാഖ്. പക്ഷേ ഗോള്‍ അഞ്ച് വഴങ്ങി. ഭാഗ്യത്തിന്റെ നിര്‍ലോഭ യാത്രയില്‍ നിശ്ചിതസമയത്ത് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ ജപ്പാനെ പക്ഷേ ഷൂട്ടൗട്ടില്‍ ഭാഗ്യം തുണച്ചില്ല. 5-3ന് ജയിച്ച ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തി.

മഡ്ഗാവ് നെഹ്‌റു സ്റ്റേഡിയത്തില്‍ ആദ്യ 11 മിനുട്ടില്‍ ഇറാന്‍ രണ്ട് ഗോളിന് ലീഡ് നേടിയപ്പോള്‍ ഏഷ്യന്‍ കരുത്തര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്നാണ് തോന്നിയത്. നാല് ഗോളിന് ജര്‍മന്‍കാരെ മുക്കിയ ഇറാനികള്‍ അല്‍പ്പമൊന്ന് അലസരാവുകയും ചെയ്തപ്പോള്‍ ഒരു ഗോള്‍ തിരിച്ചടിച്ച് മെക്‌സിക്കോ പോരാട്ടവീര്യം പ്രകടിപ്പിച്ചു. രണ്ടാം പകുതിയിലാവട്ടെ അലമാല കണക്കെ അവര്‍ അട്ടഹസിച്ച് വന്നപ്പോള്‍ പലപ്പോഴും ഭാഗ്യമാണ് ഇറാനെ തുണച്ചത്. മല്‍സരം ഏഴ് മിനുട്ട് പിന്നിടുമ്പോള്‍ ഇറാന് അനുകൂലമായി സ്‌പോട്ട് കിക്ക്. മുഹമ്മദ് ഗദ്ദാരിയെ മെക്‌സിക്കന്‍ താരം അഡ്രിയാന്‍ വാസ്‌ക്കസ് പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തിയപ്പോള്‍ റഫറി മടിച്ചില്ല-പെനാല്‍ട്ടി..! മുഹമ്മദ് ഷരീഫിയുടെ കിക്ക് പിഴച്ചില്ല. നാല് മിനുട്ടിന് ശേഷം ഒരിക്കല്‍ കൂടി മെക്‌സിക്കന്‍ ഡിഫന്‍സ് പതറി. ലോംഗ് ബോള്‍ സ്വീകരിച്ച അല്‍ഹര്‍ സയ്യദ് രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് പായിച്ച ബുളറ്റിന് മുന്നില്‍ ഗോള്‍ക്കീപ്പര്‍ സെസാര്‍ ലോപസ് നിസ്സഹായനായി. മെക്‌സിക്കോക്കാര്‍ തല താഴ്ത്തി നിന്ന കാഴ്ച്ചയില്‍ കാണികളും ഏകപക്ഷീയതയാണ് പ്രതീക്ഷിച്ചത്. പക്ഷേ മുപ്പതാം മിനുട്ട് മുതല്‍ കണ്ടത് മെക്‌സിക്കന്‍ പ്രത്യാക്രമണങ്ങള്‍. പ്രതിരോധത്തിലേക്ക് വലിഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി മുപ്പത്തിയേഴാം മിനുട്ടില്‍ റോബര്‍ട്ടോ ഡി ലാ റോസ പെനാല്‍ട്ടി ബോക്‌സിനരികില്‍ നിന്നും പായിച്ച വെടിയുണ്ട വലയില്‍ കയറുകയും ചെയ്തു. രണ്ടാം പകുതിയില്‍ പലവട്ടമവര്‍ ഇറാനിയന്‍ ഗോള്‍ക്കീപ്പര്‍ അലി ഗുലാം സയ്യദിനെ പരീക്ഷിച്ചു. പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് മെക്‌സിക്കന്‍ ആക്രമണത്തിന്റെ മുനയൊടിക്കാനാണ് ഇറാന്‍ രണ്ടാം പകുതിയില്‍ കാര്യമായി ശ്രമിച്ചത്.
ഗോഹട്ടിയില്‍ യൂറോപ്യന്‍ ശക്തര്‍ തമ്മിലുള്ള ബലാബലത്തില്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ തന്നെ ജയിച്ചു കയറി. മല്‍സരാവസാനത്തില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ഉപയോഗപ്പെടുത്തി ആബേല്‍ റൂയിസാണ് സ്‌പെയിനിന് സ്വപ്‌നതുല്യമായ വിജയം സമ്മാനിച്ചത്. പ്രതീക്ഷിക്കപ്പെട്ടത് പോലെ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍. പ്രതീക്ഷിക്കപ്പെട്ടത് പോലെ ഫ്രാന്‍സാണ് ആക്രമണത്തില്‍ മുന്നിട്ട് നിന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം കളിച്ച മല്‍സരങ്ങളില്ലെല്ലാം ആധികാരിക വിജയം സ്വന്തമാക്കിയ ഫ്രഞ്ചുകാര്‍ മുപ്പത്തിനാലാം മിനുട്ടില്‍ ലെന്നി പിന്ററിലൂടെ മുന്നിലെത്തി. ഇടത് പാര്‍ശ്വത്തില്‍ നിന്നും അമൈന്‍ ഗൗരി നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ഒന്നാം പകുതിക്ക് തൊട്ട് മുമ്പ് ബാര്‍സിലോണ ഡിഫന്‍ഡര്‍ മിറാന്‍ഡയുടെ കുതിപ്പില്‍ സമനില ഗോള്‍ പിറന്നു. രണ്ടാം പകുതിയില്‍ സ്പാനിഷ് പടയാണ് കരുത്ത് കാട്ടിയത്. ഫ്രഞ്ച് ഗോള്‍ക്കീപ്പര്‍ യഹിയ ഫോഫാന പലപ്പോഴും ടീമിന്റെ രക്ഷകനായി. മല്‍സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോവുമെന്ന ഘട്ടത്തില്‍ സ്പാനിഷ് സബ്സ്റ്റിറ്റിയൂട്ട് താരം ജോസ് ലാറയെ ഫ്രഞ്ചുകാര്‍ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തി. റഫറി അനുവദിച്ച സ്‌പോട്ട് കിക്ക്് കടുത്ത സമ്മര്‍ദ്ദത്തിലും റൂയിസ് പാഴാക്കിയില്ല.
ഫ്രഞ്ച് താരങ്ങളുടെ കണ്ണീര്‍ക്കടലില്‍ ലോംഗ് വിസിലും പിന്നാലെയെത്തി.ല കൊച്ചിയില്‍ ഞായറാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറാനും സ്‌പെയിനും കളിക്കും.
മഡ്ഗാവിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആഫ്രിക്കന്‍ പ്രബലരായ മാലി ഇറാഖിനെതിരെ തുടക്കത്തില്‍ തന്നെ ലീഡ് നേടി. ഇരുപത്തിയഞ്ചാം മിനുട്ടില്‍ ഡ്രീമെയാണ് ഇറാഖ് വലയില്‍ ആദ്യം പന്തെത്തിച്ചത്. നിദായെ ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ കോനാറ്റെ, കമാറെ എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോളുകള്‍. അതിനിടെ അന്തിമഘട്ടത്തില്‍ ഇറാഖ് ഒരു ഗോള്‍ മടക്കിയെങഅകിലും നിദായെ അധികസമയത്ത് തന്‍രെ രണ്ടാം ഗോളഅ# ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.
കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട് കളം നിറഞ്ഞു കളിച്ചു ജപ്പാനെതിരെ. അവസരങ്ങളുടെ വേലിയേറ്റത്തിലും ഒരു തവണ പോലും പന്ത് ജപ്പാന്‍ വലയിലെത്തിക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക് കഴിഞ്ഞില്ല. പ്രത്യാക്രമണത്തില്‍ ജപ്പാനും പിറകോട്ട് പോയില്ല. പക്ഷേ അവരുടെ ഷോട്ടുകളും ദുര്‍ബലമായിരുന്നു. അവസാനം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഷൂട്ടൗട്ട്. ജപ്പാന് പറ്റിയ ഏക പിഴവ് ഇംഗ്ലണ്ട് മനോഹരമായി ഉപയോഗപ്പെടുത്തി

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending