Connect with us

Video Stories

സോറി,ഹെംഗ്ബാര്‍ത്ത്

Published

on

കമാല്‍ വരദൂര്‍

ഷൂട്ടൗട്ട് ഇതാണ്…. ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കൃപാകടാക്ഷം വേണം. സെഡ്രിക് ഹെംഗ്ബാര്‍ത്ത് എന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ വിശ്വസ്തന്‍-അദ്ദേഹം പായിച്ച അഞ്ചാമത്തെ കിക്ക് കൊല്‍ക്കത്താ ഗോള്‍ക്കീപ്പര്‍ ദേബ്ജിത് മജുംദാറുടെ കാലില്‍ തട്ടിതെറിച്ചെങ്കില്‍ അതിനെ എന്താണ് വിളിക്കാനാവുക….. ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിലെ അതിശക്തനും ശാന്തനുമാണ് ഹെംഗ്ബാര്‍ത്ത്. കളിക്കളത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന സമീപനം പ്രൊഫഷണലിസത്തിന്റെ നിറചിത്രമാണ്. എന്‍ഡോയെ എടുത്ത കേരളത്തിന്റെ മൂന്നാം കിക്ക് പുറത്തേക്ക് പോയപ്പോള്‍ സെനഗലിന്റെ താരത്തെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയത് ഹെംഗ്ബാര്‍ത്തായിരുന്നു.

അതേ താരത്തിന് അവസാന കിക്കില്‍ പിഴച്ചിരുന്നില്ല-പക്ഷേ ഗോള്‍ക്കീപ്പര്‍ മജുംദാര്‍ ഭാഗ്യവാനായിരുന്നു. അദ്ദേഹം ഡൈവ് ചെയ്ത ഭാഗത്തേക്കായിരുന്നില്ല. ഷോട്ട്. എന്നിട്ടും പന്ത് അദ്ദേഹത്തിന്റെ കാലില്‍ തട്ടി പുറത്തായി. ഡല്‍ഹിക്കെതിരെ നടന്ന സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഡല്‍ഹിയുടെ ഫ്‌ളോറന്‍ഡോ മലൂദയും പെലിസാരിയുമെല്ലാം എടുത്ത് കിക്കുകള്‍ പുറത്ത് പോയത് അവിശ്വസനീയമാണെങ്കില്‍ ഇവിടെ ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് പോലും പുറത്തേക്കാണ് പോയത്.ആരോണ്‍ ഹ്യൂസിന്റെ പരുക്ക് ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് തരത്തില്‍ ക്ഷീണമായിരുന്നു. ഒന്ന്-പ്രതിരോധത്തില്‍ ശക്തമായ ആ സാന്നിദ്ധ്യം, രണ്ട്-കൊല്‍ക്കത്തക്കാര്‍ക്ക് ഹ്യൂസിന്റെ അഭാവം നല്‍കുന്ന ആത്മവിശ്വാസം.

ഗോള്‍ നേടിയ കൊല്‍ക്കത്തന്‍ താരങ്ങളുടെ ആഹ്ലാദം

ഗോള്‍ നേടിയ കൊല്‍ക്കത്തന്‍ താരങ്ങളുടെ ആഹ്ലാദം

പകരം എന്‍ഡോയെ വന്നെങ്കിലും സമീഗ് ദുതെയും പോസ്റ്റീഗയും എന്‍ഡോയെ പലവട്ടം പരീക്ഷിച്ചു. പക്ഷേ ഹ്യൂസിന് പകരം നായകന്റെ ആം ബാന്‍ഡ് അണിഞ്ഞ ഫ്രഞ്ചുകാരന്‍ ഹെംഗ്ബാര്‍ത്തിന്റെ ശക്തമായ ആ സാന്നിദ്ധ്യം-ശാന്തനായി പന്തിനെ മാത്രമല്ല സഹതാരങ്ങളെയും നിയന്ത്രിക്കുന്ന ഹെംഗ്ബാര്‍ത്തിലെ ഫുട്‌ബോളര്‍ ശരിക്കുമൊരു റോള്‍ മോഡല്‍ താരമാണ്. 120 മിനുട്ടിലേക്ക് മല്‍സരം പോയിട്ടും തളരാതെ, ദേഷ്യമില്ലാതെ, വര്‍ധിത കരുത്തില്‍ അദ്ദേഹം മുന്നേറി. എന്നിട്ടും അവസാന കിക്കില്‍ നിര്‍ഭാഗ്യവാനായി. ഷൂട്ടൗട്ടില്‍ കളി ഇങ്ങനെ തന്നെയാണ്. എന്നും കണ്ണീര്‍ കുടിക്കുന്നത് അത് വരെ നന്നായി കളിച്ചവരായിരിക്കും.

ഗോളുകള്‍ രണ്ടും സുന്ദരമായിരുന്നു. മുഹമ്മദ് റാഫിയെന്ന തൃക്കരിപ്പൂരുകാരന്റെ കരുത്ത് അദ്ദേഹത്തിന്റെ തലയാണ്. പരുക്കില്‍ തളര്‍ന്നിട്ടും കോച്ച് കാപ്പല്‍ റാഫിയുടെ തലയെ വിശ്വസിച്ചതിനുള്ള പ്രതിഫലമായിരുന്നു ആ ഗോള്‍. അതേ കരുത്തിലായിരുന്നു കൊല്‍ക്കത്തയുടെ സെറീനോയുടെ ഹെഡ്ഡര്‍ മറുപടിയും. രണ്ടാം പകുതിയില്‍ രണ്ട് സബ്സ്റ്റിറ്റിയൂഷന്‍ ഒരുമിച്ച് വരുത്തി ജര്‍മനെയും മുഹമ്മദ് റഫീഖിനെയും ഒരുമിച്ചിറക്കിയുള്ള കോപ്പലിന്റെ തന്ത്രം മികച്ചതായിരുന്നു. രണ്ട് പേരും നന്നായി കളിച്ചുവെന്ന് മാത്രമല്ല ഷൂട്ടൗട്ടില്‍ നല്ല ഷോട്ടുകളും പായിച്ചു.

ഷൂട്ടൗട്ടില്‍ കേരളത്തിന്റെ ആദ്യ കിക്ക് പായിച്ചത് ജര്‍മനായിരുന്നു-സമ്മര്‍ദ്ദത്തിലും മികച്ച ഷോട്ട്. റഫീക്കിന്റെ പ്ലേസിംഗ് കിക്കായിരുന്നു. ആകെ പിറന്ന പത്ത് ഷോട്ടുകളില്‍ സുന്ദരം. എന്നിട്ടും ടീം തോറ്റെങ്കില്‍, ഇത്രയുമധികം കാണികള്‍ നിരാശപ്പെട്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്ന് ഒരു ലോകകപ്പില്‍ ഇറ്റലിയുടെ ഇതിഹാസ താരം റോബര്‍ട്ടോ ബാജിയോ പറഞ്ഞ വാക്കുകളെ മാത്രം കടമെടുക്കാം-ഞാന്‍ ദൈവമല്ല…. അതിസമ്മര്‍ദ്ദത്തിലും ഓരോ താരത്തിന്റെയും ലക്ഷ്യം രണ്ട് പോസ്റ്റിനും നടുവിലൂടെ പന്ത് പായിക്കലാണ്.

ഗോള്‍ക്കീപ്പര്‍മാര്‍ പ്രാര്‍ത്ഥിക്കാറുള്ളത് സ്വന്തം ഡൈവിംഗ് ആങ്കിളിലേക്ക് പന്ത് വരാനാണ്. ആരുടെ പ്രാര്‍ത്ഥനയാണ് ദൈവം സ്വീകരിക്കുകയെന്നത് ഷോട്ടിന് ശേഷം മാത്രമാണ് പറയാനാവുക.ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ഒരു ജയം പോലുമില്ലാതിരുന്ന ടീം, സ്വന്തം മൈതാനത്ത് മാത്രം കാണികളുടെ ശക്തമായ പിന്‍ബലത്തില്‍ മിന്നിയ ടീം-അതിജീവനത്തിന്റെ, സഹനത്തിന്റെ ശക്തി മുഴുവന്‍ പ്രകടിപ്പിച്ച ശാന്തനായ പരിശീലകന്റെ ടീം-അവര്‍ 120 മിനുട്ട് പോരാടിയത് ക്യാപ്റ്റനായ ആരോണ്‍ ഹ്യൂസ് ഇല്ലാതെയായിരുന്നു. നിരന്തരമായി കളിച്ച് തളര്‍ന്ന താരങ്ങളുമായിട്ടായിരുന്നു.

നമ്മുടെ താരങ്ങളില്‍ പലരും 30 പിന്നിട്ടവരാണെന്നതും ഓര്‍ക്കണം. മൈതാനത്ത് മല്‍സരശേഷം കണ്ട വാട്ടര്‍ ബോട്ടിലുകള്‍ തന്നെ സാക്ഷി- തളര്‍ച്ചയിലും മുഖത്ത് ക്ഷീണം പ്രകടിപ്പിക്കാതെ അവര്‍ കളിക്കുകയായിരുന്നു. ആ പോരാട്ടക്കളത്തില്‍ ഭാഗ്യം പൂര്‍ണമായും കൊല്‍ക്കത്തക്കൊപ്പം തിരിഞ്ഞെങ്കില്‍ അവരെ അനുമോദിക്കണം. പതിനൊന്ന് കേരളാ താരങ്ങളെയും അര ലക്ഷത്തിലധികം കാണികളെയുമാണ് അവര്‍ തോല്‍പ്പിച്ചത്. വെല്‍ഡണ്‍ കൊല്‍ക്കത്ത, സോറി ബ്ലാസ്‌റ്റേഴ്‌സ്.

 

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending