Connect with us

More

കോംഗോയില്‍ പട്ടിണി മരണം ഉയരുന്നു

Published

on

യുഎന്‍: പട്ടിണിയുടെ ദുരിതകയത്തില്‍ റിപ്പബ്ലിക് ഓഫ് കോംഗോ. ദാരിദ്ര്യം രൂക്ഷമായ കോംഗോ ഡെമോക്രാറ്റികില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ മരിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കുരുന്നുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.
കസായി മേഖലയില്‍ ഒരു വര്‍ഷത്തിലധികമായി തുടരുന്ന കലാപമാണ് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ പട്ടിണി രൂക്ഷമാകാന്‍ കാരണം. യുദ്ധത്തോടെ രാജ്യത്തെ സാമ്പത്തിക നില തകരാറിലായി. കഴിഞ്ഞ രണ്ട് സീസണുകളിലായി കസായിയില്‍ കര്‍ഷകര്‍ കൃഷി നടത്തുന്നില്ല.
കാര്‍ഷിക മേഖല തകര്‍ന്നതോടെ ജനജീവിതം ദുസഹമായി. കലാപത്തെത്തുടര്‍ന്ന് 77 ലക്ഷത്തിലധികം ജനങ്ങള്‍ പട്ടിണിയിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. എത്രയും പെട്ടെന്ന് പ്രദേശത്തേക്ക് സഹായമെത്തിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണിമൂലം മരിച്ചുവീഴുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ അറിയിച്ചു. കസായിയിലും കിഴക്കന്‍ പ്രവിശ്യകളിലുമായി 14 ലക്ഷം ആളുകളാണ് ഈ വര്‍ഷം വീടുവിട്ട് പോയത്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ കസായിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് മാത്രം 17.2 ദശ ലക്ഷം ഡോളര്‍ ആവശ്യമായി വരുമെന്നാണ് യുഎന്‍ കണക്ക്. 2016 ആഗസ്ത് ഒന്നിന് കോംഗോ പ്രവിശ്യയില്‍ വിമത സൈന്യവും സര്‍ക്കാര്‍ സുരക്ഷാസേനയും തമ്മിലുണ്ടായ സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴിവെച്ചത്.
പ്രസിഡണ്ട് ജോസഫ് കബില സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending