Connect with us

Sports

വാര്‍ഷിക വരുമാനം 284 കോടി; നവോമി ഒസാക നമ്പര്‍ വണ്‍

Published

on

ടോക്കിയോ: ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരം നവോമി ഒസാക. യുഎസ് ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെ പിന്നിലാക്കിയാണു ഫോബ്‌സ് പട്ടികയില്‍ ജപ്പാനീസ് താരമായ ഒസാക ഒന്നാമതെത്തിയത്.
ഇരുപത്തിരണ്ടുകാരിയായ ഒസാക കഴിഞ്ഞ ഒരു വര്‍ഷം സമ്മാനത്തുക, സ്‌പോണ്‍സര്‍ഷിപ് എന്നിവയിലൂടെ 3.74 കോടി ഡോളറാണു (ഏകദേശം 284 കോടി രൂപ) സമ്പാദിച്ചത്. ഇതേ കാലയളവില്‍ സെറീന സമ്പാദിച്ചത് 3.60 കോടി ഡോളര്‍ (ഏകദേശം 273 കോടി രൂപ).
12 മാസ കാലയളവില്‍ മുന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ നേടിയ 2.97 കോടി ഡോളറിന്റെ റെക്കോര്‍ഡ് നേട്ടവും ഒസാക മറികടന്നു. 2015ലായിരുന്നു ഷറപ്പോവയുടെ നേട്ടം.

News

ഒളിംപിക്സ് ഫുട്‍ബോൾ വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യം; ഇസ്രാഈലിന് കൂവൽ

മത്സരം 1-1 സമനിലയിൽ കലാശിച്ചു

Published

on

ഫലസ്തീന്‍ ഐക്യ ദാർഢ്യത്തിന് വേദിയായി പാരിസിലെ ഒളിംപിക്സ് ഫുട്ബോൾ മത്സര വേദി. ഇസ്രാഈല്‍ -മാലി പുരുഷ ഫുട്‍ബോൾ മത്സരത്തിനിടയിൽ ഇസ്രായേലിന്റെ ദേശീയ ഗാനമാലപിച്ചപ്പോഴാണ് കാണികൾ ഫലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യവുമായി രംഗത്തെത്തിയത്.

ഇസ്രാഈലിന്റെ ദേശീയ ഗാനത്തിന് നേരെ കാണികളിൽ നിന്ന് വ്യാപക കൂവലുമുണ്ടായി. മാലി ആരാധകർ അവരുടെ ദേശീയഗാനം പാടുകയും ചെയ്തു. ദേശീയ ഗാനത്തിന് ശേഷം ഇസ്രാഈല്‍ താരങ്ങൾക്ക് പന്ത് കിട്ടുമ്പോയെല്ലാം ഗ്യാലറിയിൽ നിന്ന് കൂവലുകളും പ്രതിഷേധങ്ങളുമുണ്ടായി.

മത്സരം 1-1 സമനിലയിൽ കലാശിച്ചു. ഇസ്രാഈല്‍ ടീമിന് വൻ സുരക്ഷയാണ് ഫ്രാൻസ് നൽകിയത്. പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിന് പുറത്തും വരുന്ന വഴിയിലുമെല്ലാം ആയിരത്തിലേറെ ഫ്രാൻസ് പൊലീസ് സജ്ജമായിരുന്നു.  നേരത്തേ മത്സരത്തിനിടയിൽ ഇസ്രാഈലിനെതിരെ പ്രതിഷേധിക്കുമെന്ന് ഫ്രഞ്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പായ സൂസന്നെ ഷീൽഡ് അറിയിച്ചിരുന്നു.

Continue Reading

News

കാണണം റോളണ്ട് ഗാരോസ്

ഫ്രഞ്ച് ഓപ്പൺ എന്ന മെഗാ ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പ് അരങ്ങ് തകർക്കുന്ന വേദി.

Published

on

പാരീസ്:കുട്ടിക്കാലം മുതൽ കേൾക്കുന്ന ടെന്നിസ് വേദിയാണ് റോളണ്ട് ഗാരോസ്. ഫ്രഞ്ച് ഓപ്പൺ എന്ന മെഗാ ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പ് അരങ്ങ് തകർക്കുന്ന വേദി. ബ്യോൺ ബോർഗ്, ജോൺ മെക്കൻറോ, ജിമ്മി കോണേഴ്സ് തുടങ്ങിയവർ തലക്ക് പിടിച്ച കാലത്താണ് വിംബിൾഡണും ഫ്രഞ്ച് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും, യു.എസ് ഓപ്പണും സുപരിചിതമാവാൻ തുടങ്ങിയത്. പിന്നെ ആന്ദ്രെ അഗാസി,സ്റ്റെഫി ഗ്രാഫ്, പീറ്റ് സംപ്രാസ്, മാറ്റ്സ് വിലാൻഡർ തുടങ്ങിയവർ പ്രിയ കളിക്കാരായി മാറി. പുതിയ തലമുറയിൽ റോജർ ഫെഡ്ററും നോവാക് ദ്യോക്യോവിച്ചും റഫേൽ നദാലുമെല്ലാം.

1924 മുതലുണ്ട് ഫ്രഞ്ച് ഓപ്പൺ ഗാഥ. റോളണ്ട് ഗാരോസ് എന്നത് ഒന്നാം ലോക മഹായുദ്ധ വേളയിൽ കൊല്ലപ്പെട്ട ടെന്നിസിനെ അതിയായി സ്നേഹിച്ച ഒരു ധീരനായ സൈനിക നാമമാണ്. അദ്ദേഹത്തിനുള്ള സ്മരണാർത്ഥമാണ് സ്റ്റേഡിയത്തിന് ഈ പേരിട്ടത്. ലോകത്തെ ഏറ്റവും വിഖ്യാതമായ കളിമൺ കോർട്ട്. മറ്റ് ഗ്രാൻഡ്സ്ലാമുകൾ പുൽത്തകിടിയിൽ നടക്കുമ്പോൾ ഫ്രഞ്ച് ഓപൺ എന്നത് ക്ലേ കോർട്ടിൽ പലർക്കും കിട്ടാകനിയാണ്.

പുതിയ കാലത്തെ കളിമൺ കോർട്ട് വിദഗ്ദ്ധൻ സ്പാനിഷ് താരം റഫേൽ നദാലാണ്. അദ്ദേഹമുൾപ്പെടുന്നവരാണ് ഒളിംപിക്സ് ടെന്നിസിന് കരുത്ത് പകരാൻ എത്തിയിരിക്കുന്നത്. ഒപ്പം നിലവിലെ ഫ്രഞ്ച് ഓപ്പൺ,വിംബിൾഡൺ ജേതാവ് കാർലോസ് അൽകരാസ്, നോവാക് ദ്യോക്യോവിച്ച് തുടങ്ങിയവർ കളത്തിലുണ്ട്. ഇന്ത്യയിൽ നിന്ന് രോഹൻ ബോപ്പണയും സംഘവും.

Continue Reading

News

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

Published

on

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

Continue Reading

Trending