india
ലൈസന്‍സും ആര്.സിയും പ്രിന്റിങ്ങ് മുടങ്ങിയതോടെ കുടുങ്ങിയത് 1.25 ലക്ഷം പേർ
കാര്‍ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സും ആര്.സി.യും കിട്ടിയില്ല. പെറ്റ്-ജി സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡ് പ്രിന്റിങ് നിലച്ചതാണ് കാരണം. രജിസ്ട്രേഷന് നടക്കുന്നുണ്ടെങ്കിലും നവംബര്‍ 23 മുതല്‍ ഡ്രൈവിങ് ലൈസന്‍സും ആര്.സി.യും നല്‍കുന്നില്ല. കാര്‍ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ലൈസന്‍സ്/വാഹന ഉടമയില്‍നിന്ന് തപാല്‍നിരക്ക് അടക്കം 245 രൂപ പെറ്റ്-ജി സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡിന് ഈടാക്കുന്നുണ്ട്. കേരളത്തില്‍ കെ.എല്‍-ഒന്ന് (തിരുവനന്തപുരം) മുതല്‍ കെ.എല്‍-86 (പയ്യന്നൂര്‍) വരെ 85 നമ്പറുകളിലാണ് വണ്ടി രജിസ്റ്റര്‍ചെയ്യുന്നത്. ഈ കാലയളവില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളും ഡ്രൈവിങ് ലൈസന്‍സ് എടുത്തവരുമായി 1.25 ലക്ഷത്തിലധികം പേരുണ്ടാകുമെന്നാണ് കണക്ക്.
സര്‍ക്കാര്‍ പണം നല്‍കുന്നതിനനുസരിച്ചാണ് പാലക്കാട്ടെ ഐ.ടി. കമ്പനി മോട്ടോര്‍വാഹന വകുപ്പിന് കാര്‍ഡ് വിതരണം ചെയ്യുന്നത്. ഇതാണ് മുടങ്ങിയത്. ഈ കാര്‍ഡിലാണ് പ്രിന്റെടുക്കുന്നത്. അടുത്ത ആഴ്ച മുതല്‍ പ്രിന്റിങ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
2023 ഏപ്രില്‍ അവസാനത്തോടെയാണ് ഡ്രൈവിങ് ലൈസന്‍സുകള്‍ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള പെറ്റ്-ജി കാര്‍ഡിലേക്ക് മാറിയത്. ഇതേ മാതൃകയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ (ആര്.സി.) ഒക്ടോബര്‍ നാലുമുതല്‍ വിതരണം തുടങ്ങി. ലൈസന്‍സ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും പ്രിന്റ് ചെയ്യുന്നത്.
ഒന്നേകാല്‍ ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സും ആര്.സി.യും ഒന്നിച്ചുവരുമ്പോള്‍ തപാല്‍ ഓഫീസുകാരും നട്ടംതിരിയും. മേല്‍വിലാസക്കാരന്റെ കൈയിലെത്താന്‍ പിന്നെയും ദിവസങ്ങളെടുക്കും.
എന്താണ് പെറ്റ്-ജി
ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത കാര്‍ഡുകളാണിവ. പഴയ ലാമിനേറ്റഡ് കാര്‍ഡ്, ബുക്ക് ലൈസന്‍സ് ഉള്‍പ്പെടെ മാറ്റി ഈ കാര്‍ഡിലേക്ക് മാറാം. നിലവില്‍ പെറ്റ് -ജി ലൈസന്‍സിന് ആര്.ടി.ഒ./സബ് ആര്.ടി.ഒ. ഓഫീസുകളിലെ ജീവനക്കാര്‍ അപേക്ഷ പരിശോധിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ അനുമതിക്കുശേഷമാണ് എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലേക്ക് പോകുന്നത്. ഓഫീസുകളില്‍ ആര്.സി. ലാമിനേറ്റഡ് കാര്‍ഡുകളില്‍ തയ്യാറാക്കുന്ന രീതി അവസാനിപ്പിച്ചാണ് പെറ്റ്-ജി യിലേക്ക് മാറിയത്. സുരക്ഷാഫീച്ചറുള്ള പെറ്റ് -ജി കാര്‍ഡ് മേല്‍ വിലാസക്കാരന് തപാലില്‍ ലഭിക്കും.
india
നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി
നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്കി.

ന്യൂഡല്‍ഹി: നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്കി. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്ഷന്‍ കൗണ്‍സലിന്റെ ഹരജി അടുത്ത മാസം 14 ന് പരിഗണിക്കാന്‍ മാറ്റി.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയ്യതി തീരുമാനിച്ചിട്ടുണ്ടോയെന്നാണ് ഹരജി പരിഗണിക്കുമ്പോള്‍ ആദ്യം ജഡ്ജി ചോദിച്ചത്. എന്നാല്‍ ശിക്ഷ നീട്ടിവെക്കുകയും ദിയാദനം ഉള്‍പ്പെടെയുള്ള ചര്‍ച്ച നടത്താന്‍ ഒരു സംഘത്തെ രൂപികരിക്കേണ്ടതുണ്ടെന്നും ഇതിനായി സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് അഭിഭാഷകന് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ആക്ഷന്‍കൗണ്‍സില്‍ ഒരു അപേക്ഷ നല്കട്ടെയെന്നും അത് പരിഗണിക്കണമെന്ന ആവശ്യം തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി അറിയിച്ചത്. അപേക്ഷ ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
india
ഡല്‍ഹിയിലെ 20-ലധികം സ്കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി: തിരച്ചില്‍ നടത്തി പോലീസ്
ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്കൂളിന് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് അറിയിച്ചു.

ഡല്‍ഹിയിലെ 20 ലധികം സ്കൂളുകള്‍ക്ക് ഇമെയിലുകള്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്കൂളിന് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് അറിയിച്ചു.
ബോംബ് ഭീഷണിയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് വകുപ്പ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദേശീയ തലസ്ഥാനത്തെ പത്തോളം സ്കൂളുകള്‍ക്കും ഒരു കോളേജിനും ഇമെയില്‍ വഴി ബോംബ് ഭീഷണികള്‍ ലഭിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഇത് പോലീസ് നടപടിക്കും താല്‍ക്കാലിക അടച്ചുപൂട്ടലിനും പ്രേരിപ്പിച്ചു.
സ്കൂള്‍ ക്ലാസ് മുറികളില്‍ സ്ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാന്‍ എഴുതുന്നത്. സ്ഫോടകവസ്തുക്കള്‍ കറുത്ത പ്ലാസ്റ്റിക് കവറുകളില്‍ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുന്നു. അവസാനത്തെ എല്ലാവരെയും ഞാന്‍ ഈ ലോകത്ത് നിന്ന് മായ്ക്കും. ഒരാത്മാവും രക്ഷപ്പെടില്ല.’
നേരത്തെ, ബുധനാഴ്ച രാവിലെ, പോലീസിന്റെ ഉപദേശപ്രകാരം സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം ഒരു ദിവസം അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.
ദ്വാരകയിലെ സെന്റ് തോമസ് സ്കൂള്‍, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്കൂള്‍, ഹൗസ് ഖാസിലെ ദ മദേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍, പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്കൂള്‍, ലോധി എസ്റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം തുടങ്ങിയ സ്കൂളുകള്‍ക്കാണ് ഭീഷണിയുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും ഉദ്യോഗസ്ഥരെ സ്കൂള്‍ പരിസരത്ത് വിന്യസിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഫയര്‍ ടെന്‍ഡറുകളും അയച്ചിട്ടുണ്ട്.
ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സെന്റ് തോമസ് സ്കൂള്‍, വസന്ത് വാലി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് ഫയര്‍ ടെന്‍ഡര്‍മാരെയും പോലീസ് സംഘങ്ങളെയും അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.
നേരത്തെ ഡല്‍ഹി സര്‍വകലാശാലയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ലൈബ്രറിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇമെയിലില്‍ അവകാശപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
ലൊക്കേഷനുകള്‍ ഒഴിപ്പിച്ചു, ഡല്‍ഹി പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഡല്‍ഹി അഗ്നിശമന സേന ടീം, സ്പെഷ്യല്‍ സ്റ്റാഫ് ടീം എന്നിവ സ്ഥലത്തുണ്ട്. ഇത് വളയുകയും സമഗ്രമായ എഎസ് പരിശോധന നടത്തുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
മറ്റൊരു കോളേജും ഇത്തരത്തില്‍ ഒരു വിവരവും തങ്ങള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച ഡല്‍ഹിയിലെ ചാണക്യപുരിയിലെയും ദ്വാരകയിലെയും രണ്ട് സ്കൂളുകള്‍ക്കും ഡല്‍ഹി പോലീസിന്റെ മെയില്‍ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.
india
നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടും
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതികളുണ്ടെന്നും അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കേന്ദ്രം അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രം എന്ത് ചെയ്തെന്ന കാര്യം ഇന്ന് കോടതിയെ അറിയിക്കണം.
നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടു പേര് കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയില്‍ സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്.
ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക.
-
kerala3 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
india3 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala18 hours ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News3 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
News3 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india3 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
More3 days ago
‘ശുഭം’; ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഭൂമിയിൽ തിരിച്ചെത്തി