Connect with us

More

പോളണ്ടിലെ നിര്‍മാണ കമ്പനിയില്‍ ദുരിതം പേറി ഇന്ത്യക്കാരായ തൊഴിലാളികള്‍, രക്ഷകനായി മലയാളി വ്യവസായി

പോളണ്ടില്‍ ബിസിനസ് നടത്തുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹന്‍ നല്ലൂര്‍ ആണ് പോളണ്ടിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ ഓര്‍ലെനില്‍ ജോലിക്കെത്തിയ മലയാളികള്‍ ഉള്‍പ്പെട്ട നിരവധി ഇന്ത്യന്‍ തൊഴിലാളികളെ ദുരിതത്തില്‍ നിന്നും കരകയറ്റിയത്

Published

on

വാര്‍സൊ: പോളണ്ടില്‍ ദേശീയതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ഓര്‍ലെന്‍ കേസില്‍ വഴിത്തിരിവായി മലയാളി വ്യവസായിയുടെ ഇടപെടല്‍. പോളണ്ടില്‍ ബിസിനസ് നടത്തുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹന്‍ നല്ലൂര്‍ ആണ് പോളണ്ടിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ ഓര്‍ലെനില്‍ ജോലിക്കെത്തിയ മലയാളികള്‍ ഉള്‍പ്പെട്ട നിരവധി ഇന്ത്യന്‍ തൊഴിലാളികളെ ദുരിതത്തില്‍ നിന്നും കരകയറ്റിയത്.
ഓര്‍ലെന്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്നും പുറത്തെത്തിയ മലയാളികളായ തൊഴിലാളികളാണ് ഇന്‍ഡോ പോളിഷ് ചേമ്പറില്‍ ഡയറക്ടര്‍ കൂടിയായ ചന്ദ്രമോഹനെ തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ചു അറിയിക്കുന്നത്. വിവരങ്ങള്‍ മനസിലാക്കിയ ചന്ദ്രമോഹന്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച കമ്പനിയുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും, കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ല.

അതേസമയം ഓര്‍ലെന്‍ ആയിരകണക്കിന് വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനി ആയതുകൊണ്ടും പോളിഷ് സര്‍ക്കാരിന് വലിയ ഷെയര്‍ ഉള്ള കമ്പനിയാണ് എന്നതും ഓര്‍ലെന്‍ കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു. അധികൃതര്‍ വഴി ചില ഇടപെടലുകള്‍ നടത്തിയെങ്കിലും ഫലം കാണാതെ വന്ന ചന്ദ്രമോഹന്‍ പോളണ്ടിലെ ഒരു ഇന്‍വെസ്റ്റിഗേറ്റിവ് മാധ്യമത്തെ വിവരം അറിയിച്ചു. വിഷയം ഏറ്റെടുത്ത മാധ്യമം രണ്ടുമാസമായി നടത്തിയ അന്വോഷണത്തില്‍ ശമ്പളം ലഭിക്കാത്തവരുടെയും പറഞ്ഞുറപ്പിച്ച ശമ്പളത്തില്‍ നിന്നും വളരെ താഴ്ന്ന വരുമാനത്തില്‍ പണിയെടുക്കുന്നവരുടെയും, ശോചനീയമായ താമസവും, വിസയും റെസിഡന്‍സ് പെര്‍മിറ്റും പുതുക്കി നല്‍കാതെയും, ഇന്‍ഷുറന്‍സും മറ്റു ആനുകൂല്യങ്ങളും നിഷേധിച്ചും മാസങ്ങളായി നടന്നു വരുന്ന വന്‍തൊഴില്‍ ലംഘനങ്ങളുടെ വിവരങ്ങള്‍ പുറത്തിവിട്ടു.

പരാതിക്കാരെ അന്ന് തെന്നെ പുറത്താക്കി തൊഴിലാളികളുടെ വായ അടപ്പിക്കാനും കമ്പനി ഇതിനിടയില്‍ ശ്രമം നടത്തുകയും ചിലരെ ബൗണ്സര്‍ഴ്‌സിനെ ഉപയോഗിച്ച് ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു.

രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രശ്നത്തിന് നേരിട്ട് മുന്‍കൈ എടുക്കേണ്ടതായി വന്നു. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടതോടെ ഇതൊരു ദേശിയവിഷയമായി ദൃശ്യമാധ്യമങ്ങളില്‍ അവതരിക്കപ്പെട്ടു. ഓര്‍ലെന്‍ കമ്പനി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നല്‍കിയ ഉപകമ്പനികളാണ് തൊഴിലാളികളെ വഞ്ചിച്ചതെന്നു സര്‍ക്കാര്‍ അന്വേക്ഷണത്തില്‍ ബോധ്യമായി. 358 ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തതില്‍ വെറും 114 പേര്‍ക്ക് മാത്രമാണ് നിയമപരമായി രേഖകള്‍ നല്‍കിയിരുന്നത്. ബാക്കിയുള്ളവരാണ് വലിയ തൊഴില്‍ ലംഘനങ്ങള്‍ക്ക് വിധേയമായത്. ഇന്ത്യക്കാരെകൂടാതെ മറ്റു ചില രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെട്ടിരുന്നു.

സര്‍ക്കാര്‍ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ചയോടു കൂടി റിക്രൂട്ട്മെന്റ് തട്ടിപ്പു നടത്തിയ ഉപകമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയും തൊഴിലാളികളുടെ ശമ്പള കുടിശിക നല്കിയതോടൊപ്പം അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. പോളണ്ടില്‍ മലയാളി ബിയര്‍ ഉള്‍പ്പെടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രമോഹന്‍ ഇതിനും മുമ്പും പോളണ്ടില്‍ കുടുങ്ങിയ പ്രവാസികളെ സഹായിച്ചിരുന്നു. ഉക്രൈനെ-റഷ്യ യുദ്ധം തുടങ്ങിയ സമയത്ത് പോളണ്ടില്‍ എത്തിയ ആയിരകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഹെല്‍പ്‌ഡെസ്‌കിന്റെ ചുമതലയും ചന്ദ്രമോഹനായിരുന്നു.

india

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്

Published

on

ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രവേശന പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ ഗോധ്ര പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. കേസിൽ 12ഓളം വിദ്യാർഥികളും വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ അധികൃതരും പ്രതികളാവുമെന്നാണ് സൂചന. അധ്യാപകരാണ് വഡോദരയിലെ കോച്ചിങ് സെന്റർ നടത്തുന്നത്.

അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ വിദ്യാർഥികൾ ഉത്തരമറിയാത്ത ചോദ്യങ്ങൾ ഒഴിവാക്കുകയും തുടർന്ന് അധ്യാപകർ ഇതിന്റെ ഉത്തരം എഴുതി ചേർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ രീതിയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയത്.

മെയ് അഞ്ചിന് ജയ് ജൽറാം സ്കൂളിൽ നടന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എഡ്യുക്കേഷൻ കൺസൾട്ടന്റ് വിഭോർ ആനന്ദ്, പ്രിൻസിപ്പൽ പുരഷോത്തം ശർമ, നീറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ട് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം പ്രദേശത്തെ ഇമിഗ്രേഷൻ ഏജൻസി ഉടമയായ പരശുറാം റോയിയും കസ്റ്റഡിയിലായി.

നാല് വിദ്യാർഥികൾ 66 ലക്ഷം വീതം പരുശുറാം റോയിക്ക് ക്രമക്കേട് നടത്താനായി നൽകിയെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. മൂന്ന് വിദ്യാർഥികൾ ബ്ലാങ്ക് ചെക്കും നൽകും. റാവുവാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് സംശയം. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വിദ്യാർഥികളുടെ രക്ഷിതാക്കൾ സംഘത്തിന് 2.88 കോടി രൂപ നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. കേസുമായി ബ​ന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ബ്ലാങ്ക് ചെക്കുകൾ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Continue Reading

kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍.ഡി.ഡി ഓഫിസ് ഉപരോധിച്ച എം.എസ്.എഫ് നേതാക്കള്‍ അറസ്റ്റില്‍

Published

on

1 പഠനം, മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് RDD ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ.നവാസ്,സെക്രട്ടറി പി.എ. ജവാദ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ്, ട്രഷറർ കെ.എൻ ഹക്കീം തങ്ങൾ അടക്കമുള്ള പത്തോളം നേതാക്കളെയും സഹ പ്രവർത്തകരെയും മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Continue Reading

india

ഊട്ടി മോഡല്‍ ഇ-പാസ് കര്‍ണാടകയിലേക്കും;അമിത ടൂറിസം നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍

കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്‍ വന്നേക്കും

Published

on

കര്‍ണാടക: അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക കര്‍ണാടകയിലും വന്നേക്കും. കര്‍ണാടകത്തിലെ വനങ്ങളിലും പര്‍വതപ്രദേശങ്ങളിലുമാണ് കര്‍ണാടക സര്‍ക്കാര്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്‍ വന്നേക്കും.

ഇതിനായി ടൂറിസം നയങ്ങളില്‍ മാറ്റംവരുത്താനും കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഒപ്പം പശ്ചിമഘട്ട പ്രദേശങ്ങളെയും വന്യമൃഗ സമ്പത്തിനെയും സംരക്ഷിക്കാനും ഇത്തരം നടപടികള്‍ ആവശ്യമാണെന്നാണ് കര്‍ണാടക വനം വകുപ്പിലെയും ടൂറിസം വകുപ്പിലെയും ഒരു വിഭാഗത്തിന്റെ വാദം. നിലവിലുള്ള സഞ്ചാരി പ്രവാഹങ്ങള്‍ തുടര്‍ന്നാല്‍ അത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്നും അത് സംസ്ഥാനത്തിന് കളങ്കമാവുമെന്നും ഇവര്‍ പറയുന്നു.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ഇ-പാസ് നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് കര്‍ണാടക ടൂറിസം മന്ത്രി എച്ച്.കെ പാട്ടീല്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണംകഴിഞ്ഞ സീസണില്‍ കര്‍ണാടകയിലെ ചില ട്രക്കിങ് സ്‌പോട്ടുകളിലേക്ക് സഞ്ചാരികള്‍ പ്രവഹിച്ചിരുന്നു. കര്‍ണാടകയിലൂടെ കടന്നു പോകുന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കുമാര പര്‍വതം ഉള്‍പ്പടെയുള്ള അതീവ പരിസ്ഥിതി ലോല മേഖലകളിലാണ് വലിയ തിരക്കനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വനങ്ങളില്‍ ട്രക്കിങ് നടത്തുന്നതിന് സര്‍ക്കാര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്രധാന ടൂറിസം കേന്ദ്രമായ കുടകില്‍ വലിയ ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെട്ടതും വാര്‍ത്തയായി.കഴിഞ്ഞ മാസമാണ് ഊട്ടിയിലും കൊടൈക്കനാലിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇ-പാസ് നടപ്പിലാക്കിയത്. വേനല്‍ക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികര്‍ക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണിത്. ഇതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ടി.എന്‍. ഇ-പാസ് ഓണ്‍ലൈന്‍ അപേക്ഷാപ്രക്രിയ തുടങ്ങിയിരുന്നു. മെയ് മാസം നടപ്പിലാക്കിയ ഈ നിയന്ത്രണം പിന്നീട് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.

Continue Reading

Trending