Connect with us

Career

പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടാം! 3000 മലയാളികളാണ് പോളണ്ടിലിപ്പോള്‍- ചന്ദ്രമോഹന്‍ നല്ലൂര്‍ ചന്ദ്രിക ഓണ്‍ലൈനിനോട്

വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്‍ കോഴ്‌സിനായും മറ്റും നിരവധി പേര്‍ ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട.്

Published

on

അഭിമുഖം/ കെ.പി ജലീല്‍

  ‘പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്”

സന്ദേശം സിനിമയിലെ ശ്രീനിവാസന്‍ ഡയലോഗ് ഇനി മറക്കാം. പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടാം. 3000 ത്തലധികം മലയാളികളാണ് പോളണ്ടിലിപ്പോഴുള്ളത്. കേരളത്തിലെ അനധികൃതനിയമനങ്ങളും തൊഴിലില്ലായ്മയും കാരണം നിരവധി യുവാക്കളാണ് ദിനംപ്രതിയെന്നോണം ഈ യൂറോപ്യന്‍ രാജ്യത്തേക്ക് വെച്ചുപിടിക്കുന്നത്. യൂറോപ്പില്‍ തൊഴില്‍സാധ്യതയേറെയുള്ള രാജ്യങ്ങളിലൊന്നാണ ്‌പോളണ്ട്. യുക്രൈയിന്റെ അയല്‍രാജ്യമായതിനാല്‍ നിരവധി മലയാളികളാണ് ഇപ്പോള്‍ യുദ്ധത്തിന്റെ കെടുതിയില്‍നിന്ന ്‌രക്ഷപ്പെടാനായി പോളണ്ടിലെത്തിയിരിക്കുന്നത്. പഴയ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍രെ ദുശ്ശാഠ്യങ്ങളോ ദാരിദ്ര്യമോ ഒന്നുമില്ലാത്ത ജനാധിപത്യത്തിന്റെ ഉച്ഛ്വാസവായു ആവോളം അനുഭവിക്കുകയാണ് പോളണ്ടിപ്പോള്‍. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുള്ള പോളണ്ടില്‍ 3.8 കോടിയാണ ്ജനസംഖ്യ. 16 സംസ്ഥാനങ്ങള്‍. അതേക്കുറിച്ച് മലയാളിയായ ചന്ദ്രമോഹന്‍ നല്ലൂര്‍ ‘ചന്ദ്രിക ഓണ്‍ലൈനി’ നോട് സംസാരിക്കുന്നു.പാലക്കാട് മലമ്പുഴ മാട്ടുമന്ത സ്വദേശി മുപ്പത്തെട്ടുകാരനായ ചന്ദ്രമോഹന്‍ കഴിഞ്ഞ 17 വര്‍ഷമായി പോളണ്ടിലാണ്.

?ഈയിടെയായി പോളണ്ടിലേക്ക് നിരവധി മലയാളികള്‍ കുടിയേറുന്നുണ്ടല്ലോ. എന്താണ് ഇതിന് കാരണം
= വന്‍ തൊഴില്‍ സാധ്യതയാണ് അവിടെയുള്ളത്. യുക്രെയിനില്‍നിന്നുള്ളയുവാക്കള്‍ക്ക് പോളണ്ടിലേക്ക് വരാന്‍ തടസ്സമുള്ളതുകൊണ്ട് നിരവധി വിദേശികള്‍ ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട്. പ്രധാനമായും മലയാളികളാണതില്‍. തൊഴിലിനും വിദ്യാഭ്യാസത്തിനുമായാണ് അവരിവിടെ എത്തുന്നത്. ഫാക്ടറികളിലും ഐ,ടി രംഗത്തുമെല്ലാം നല്ല സാധ്യതയാണ് പോളണ്ടിലുള്ളത്. ഖത്തര്‍ ലോകകപ്പ് നിര്‍മാണകാലത്തെ തൊഴിലാളികളില്‍ മിക്കവാറും ഇപ്പോള്‍ പോളണ്ടിലെത്തുകയാണ്.

? അടുത്തിടെ അവിടെ രണ്ട് മലയാളികള്‍ കൊല്ലപ്പെടുകയുണ്ടായി. എന്താണ ്കാരണം.

= മലയാളികളോട് മാത്രമല്ല, ഇന്ത്യക്കാരോടും ഏഷ്യക്കാരോട് മൊത്തത്തിലും പൊതുവെ യൂറോപ്പുകാര്‍ക്ക് പ്രത്യേകവിരോധമുണ്ട്. അതിന് ഒരുകാരണം നിറമാണ്. മറ്റൊന്ന് ഇവര്‍ മുസ്‌ലിംകളാണെന്ന തെറ്റിദ്ധാരണയും. ഇസ്‌ലാമികഭീതി വന്‍തോതില്‍ നിലനില്‍ക്കുകയാണല്ലോ ഇന്നും യൂറോപ്പില്‍. അതാണ് കൊലപാതകത്തിന് കാരണമെന്ന ്തീര്‍ത്ത് പറയാനാവില്ലെങ്കിലും ഈയൊരു ഘടകം ഉണ്ട്.

?അത് തൊഴില്‍സാധ്യതകള്‍ കുറക്കില്ലേ.

= ഇല്ല. വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്‍ കോഴ്‌സിനായും മറ്റും നിരവധി പേര്‍ ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട.് യുക്രൈന്‍-റഷ്യയുദ്ധം യുക്രെയിനെ തരിപ്പണമാക്കുകയാണ്.

? യുക്രെയിന്റെ നാശനഷ്ടം എത്രത്തോളമാണ്.

= യുക്രെയിനിന്റെ 25 ശതമാനമായ ഡോണ്‍ബാസ് മേഖല റഷ്യ ഇതിനകം കൈയിലാക്കിക്കഴിഞ്ഞു. ഇനിയുളളത് യുക്രെയിന്റെ സാമ്പത്തികാവസ്ഥ തകര്‍ക്കലാണ്. അതല്ലാതെ വലിയ ലക്ഷ്യമൊന്നും റഷ്യക്കില്ല.

യുദ്ധാരംഭംകാലത്ത് മലയാളികളെയും ഇന്ത്യക്കാരെ മൊത്തത്തിലും രക്ഷപ്പെടുത്തിയതില്‍ ചന്ദ്രമോഹനും വലിയ പങ്കുണ്ട്. അതിര്‍ത്തിയില്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചും ഭക്ഷണം ഉപേക്ഷിച്ചും മറ്റുമാണ് മലയാളികളെയടക്കം രക്ഷപ്പെടുത്തിയത്. മലയാളിയായ അംബാസഡറും വലിയ സഹായകമായി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ വിജയം ഇവരെപ്പോലുള്ള മലയാളികളുടെ അധ്വാനം കൊണ്ടുകൂടിയാണ്. കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരന്റെ ഓഫീസില്‍നിന്ന ്‌വിളിച്ചിരുന്നു. കേരളസര്‍ക്കാരിനുവേണ്ടി വേണുരാജാമണി വിളിച്ചിരുന്നു-ചന്ദ്രമോഹന്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ആ സമയം ഗൂഗിള്‍ മീറ്റില്‍ സംസാരിച്ചു. യുദ്ധസമയത്ത് ഇന്ത്യയില്‍നിന്നെത്തിയ 5 കണ്ടെയ്‌നര്‍ ചരക്കുകപ്പലിലെ അരി കേടുവരുന്ന അവസ്ഥയില്‍ നഷ്ടപ്പെടാതെ അതിനെ ബിയര്‍ഫാക്ടറികള്‍ക്ക് എത്തിച്ചുകൊടുത്ത് സ്വന്തമായ ‘മലയാളി ‘ബ്രാന്‍ഡ് ബിയറുണ്ടാക്കിച്ച കഥയും ഈ മലയാളിക്കുണ്ട്. ‘കാലിക്കൂത്ത് ‘ (കോഴിക്കോട് )എന്ന പേരിലും പോളണ്ടിലും ബിയറുണ്ടിവിടെ. മദ്യം സുലഭമായി ഉപയോഗിക്കുന്ന നാടാണെങ്കിലും കുടിച്ചുകൂത്താടുന്ന അവസ്ഥ പോളണ്ടിലെവിടെയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചന്ദ്രമോഹന്റെ ഭാര്യ പോളണ്ടുകാരിയാണ്. 2005ല്‍ സ്‌പെയിനില്‍ പഠനത്തിനായി ചെന്ന ശേഷം തൊഴിലിന്റെഭാഗമായി 2010ല്‍ പോളണ്ടിലെത്തുകയായിരുന്നു ഈയുവാവ്. അവിടെ വ്യവസായസംരംഭകര്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുകയാണ് ഈ വിഷയത്തില്‍ ബിരുദമുള്ള ഈ പാലക്കാട്ടുകാരന്‍. പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദധാരിയാണ്. പ്രവാസിദിവസിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് നാട്ടിലെത്തിയതാണ് ചന്ദ്രമോഹന്‍.

ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധതയും മതഭ്രാന്തുമെല്ലാം തങ്ങള്‍ മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്നതാണെന്ന് ചന്ദ്രമോഹന്‍ പറഞ്ഞു. അന്നവഹ് മാനൂക്കാണ് ഭാര്യ. രണ്ടുമക്കള്‍: എട്ടുവസ്സുകാരി മായയും മൂന്നുവയസ്സുകാരി ജൂലിയയും. ഇരുവരും പോളണ്ടില്‍ പഠിക്കുന്നു. മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള അന്ന ഓട്ടിസം ബാധിച്ച കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിലാണിപ്പോള്‍ ജോലിചെയ്യുന്നത്.
പത്രപ്രവര്‍ത്തകനായ ചന്ദ്രപാലന്റെയും ശൈലജയുടെയും രണ്ടുആണ്‍മക്കളില്‍ മൂത്തയാളാണ് ചന്ദ്രമോഹന്‍. രണ്ടാമത്തെ മകന്‍ ചന്ദ്രപ്രസാദ് .ഭാര്യ പൂനെ സ്വദേശി ശ്രദ്ധ സള്‍ക്കാര്‍ക്കര്‍. മൊത്തത്തില്‍ വിദേശമയമാണ് നല്ലൂര്‍ വീട്.

Career

അപകടത്തില്‍ കാല് തകര്‍ന്നു; ആംബുലന്‍സില്‍ പരീക്ഷയെഴുതി വിദ്യാര്‍ഥിനി

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി

Published

on

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി. മുംബൈയിലെ ബാന്ദ്ര സ്വദേശിനിയായ മുബശിറ സാദിഖ് സയ്യിദ് എന്ന വിദ്യാര്‍ഥിനിയാണ് പ്രത്യേക അനുമതിയോടെ ആംബുലന്‍സില്‍ പരീക്ഷ എഴുതിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പരീക്ഷ കഴിഞ്ഞതിനു ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് മുബശിറയെ കാര്‍ ഇടിക്കുന്നത്. അപകടത്തില്‍ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ബാക്കിയുള്ള പരീക്ഷകള്‍ എഴുതണമെന്ന ആവശ്യം അധ്യാപകരോട് മുബശിറ പറഞ്ഞിരുന്നു.

തുടര്‍ന്ന് പരീക്ഷ ബോര്‍ഡ് സെക്രട്ടറിയെ കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അവസാനം വിദ്യാര്‍ഥിക്ക് ആംബുലന്‍സില്‍ വെച്ച് പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കുകയായിരുന്നു. അഞ്ചുമാന്‍ ഇസ്‌ലാം വിദ്യാര്‍ഥിനിയാണ് മുബശിറ.

Continue Reading

Career

career chandrika: നീറ്റ് യുജി 2023: ജാഗ്രതയോടെ അപേക്ഷിക്കാം

മേയ് ഏഴിനാണ് പരീക്ഷ നടക്കുന്നത്.

Published

on

ഇന്ത്യയിലെ മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള സുപ്രധാനമായ കടമ്പയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്യുജി)ക്ക് ഏപ്രില്‍ 6 വരെ https://neet.nta.nic.in/ വഴി അപേക്ഷിക്കാം. മേയ് ഏഴിനാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലടക്കം 14 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആവശ്യമെങ്കില്‍ മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യപ്പേപ്പറുകള്‍ ലഭിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില വിവരങ്ങള്‍ ശ്രദ്ധിക്കുക.

എംബിബിഎസ്, ബി.ഡി,എസ്(ഡെന്റല്‍), ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ എന്നീ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനം നീറ്റ്‌യുജി അടിസ്ഥാനത്തിലാണ്. കൂടാതെ വെറ്ററിനറി സയന്‍സിലെ ബിരുദ പ്രോഗ്രാമിലെ പ്രവേശനത്തിനും നീറ്റ്‌യുജി മാനദണ്ഡമാണ്.

കേരളത്തിലെ മെഡിക്കല്‍ അലൈഡ് പ്രോഗ്രാമുകളായ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലെ ബി.എസ്.സി (ഓണേഴ്‌സ്) കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് ബയോടെക്‌നോളജി, ഫിഷറീസ് എന്നിവയുടെ പ്രവേശനത്തിനും നീറ്റ്‌യുജി പ്രധാന മാനദണ്ഡമായിരിക്കും.

എം.സി.സി(മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മറ്റി), ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിംഗ് കമ്മറ്റി, വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവ ദേശീയ തലത്തില്‍ നടത്തുന്ന കൗണ്‍സലിംഗ്, എഐഐഎംഎസ്, ജിപ്‌മെര്‍, ആംഡ് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, കല്പിത സര്‍വകലാശാലകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലെയും പ്രവേശനം നീറ്റ്‌യുജി അടിസ്ഥാനത്തിലാണ്.

കേരളത്തിന് പുറത്തുള്ള ചില സ്ഥാപനങ്ങളിലെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളിലെ പ്രവേശനത്തിനും നീറ്റ്‌യുജി സ്‌കോര്‍ പരിഗണിക്കുന്നുണ്ട്. കൂടാതെ ബാംഗ്ലൂരിലെ ഐ.ഐ.എസ്.സി നടത്തുന്ന ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്) പ്രോഗ്രാമിലെ പ്രവേശനം, ചില സ്‌കോളര്‍ഷിപ്പുകള്‍ എന്നിവക്കും നീറ്റ്‌യുജി ഫലം മാനദണ്ഡമാണ്.

ഇന്ത്യക്ക് പുറത്ത് മെഡിക്കല്‍ പഠനമാഗ്രഹിക്കുന്നവരും നീറ്റ്‌യുജി എഴുതി 50 പെര്‍സെന്റയില്‍ മാര്‍ക്ക് വാങ്ങി യോഗ്യത നേടണം. ഒരാള്‍ക്ക് 50 പെര്‍സെന്റയില്‍ ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം പരീക്ഷ എഴുതിയ കുട്ടികളില്‍ 50 ശതമാനം പേരുടെ മാര്‍ക്കും അയാളുടെ മാര്‍ക്കിന് തുല്യമോ അതില്‍ കുറവോ ആണെന്നാണ്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ മൊത്തത്തില്‍ 50% മാര്‍ക്ക് നേടി +2 വിജയിച്ചവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ 2006 ഡിസംബര്‍ 31 നു മുമ്പ് ജനിച്ചവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല
ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. രജിസ്‌ട്രേഷന് ശേഷം കാറ്റഗറി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാറ്റാനാവില്ല.
സ്വന്തമായി ഉപയോഗിക്കുന്നതോ രക്ഷിതാക്കളുടെയോ മൊബൈല്‍ നമ്പര്‍ ഇമെയില്‍ വിലാസം എന്നിവ മാത്രമേ നല്‍കാവൂ.
നീറ്റ്‌യുജി അപേക്ഷക്ക് പുറമെ കേരള പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ് വരുന്ന മുറയ്ക്ക് അപേക്ഷ സമര്‍പ്പിക്കാത്ത പക്ഷം കേരളത്തില്‍ നടത്തപ്പെടുന്ന അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാവില്ല.

പാസ്‌പോര്‍ട്ട് സൈസ്, പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ, ഒപ്പ്, രണ്ട് കൈകളിലെയും എല്ലാ വിരലുകളുടെയും അടയാളം, പത്താം തരം സര്‍ട്ടിഫിക്കറ്റ്, വിലാസത്തിനുള്ള തെളിവ് എന്നിവ നിര്‍ബന്ധമായും കാറ്റഗറി സര്‍ട്ടിഫിക്കറ്റ്, സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ്, എന്‍ആര്‍ഐ രേഖകള്‍ എന്നിവ ബാധകമായതിനനുസരിച്ചും സമര്‍പ്പിക്കണം. അതത് രേഖകള്‍ അയക്കേണ്ട ഫോര്‍മാറ്റ് പ്രോപ്‌സെക്ടസിലുണ്ട്. സംവരണവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ 2022 ഏപ്രില്‍ ഒന്നിന് ശേഷം ലഭിച്ചതായിരിക്കണം. ഒബിസിഎന്‍.സി.എല്‍ സര്‍ട്ടിഫിക്കറ്റ് 2023 മാര്‍ച്ച് 31 നു മുമ്പ് ലഭിച്ചതായിരിക്കണം എന്ന നിബന്ധനയുമുണ്ട്

ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിങ്ങനെ ഓരോ വിഷയവും രണ്ട് സെക്ഷനുകളിലായാണ് പരീക്ഷ നടക്കുക. സെക്ഷന്‍ ‘എ’ യില്‍ 35 ചോദ്യങ്ങളും സെക്ഷന്‍ ‘ബി’ യില്‍ 15 ചോദ്യങ്ങളുമാണുണ്ടാവുക. സെക്ഷന്‍ ബിയിലെ 15 ചോദ്യങ്ങളില്‍ 10 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്.

പേനയും പേപ്പറും അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് സ്വാഭാവത്തിലുള്ള മൂന്ന് മണിക്കൂര്‍ ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയാണ് നടക്കുന്നത്. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും.

അപേക്ഷയില്‍ നിലവിലെ വിലാസം കൊടുക്കുന്ന സ്ഥലത്തിനനുസരിച്ചായിരിക്കും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാനാവുക. വിദേശത്ത് സെന്റര്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

എന്‍.ടി.എ വെബ്‌സൈറ്റ്, ഇമെയില്‍, എസ്.എം.എസ് എന്നിവ പുതിയ അപ്‌ഡേറ്റുകള്‍ക്കായി പതിവായി പരിശോധിക്കണം.
അപേക്ഷ സമര്‍പ്പിച്ചതിന്റെ കണ്‍ഫമേഷന്‍ പേജിന്റെ ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ലെങ്കിലും കണ്‍ഫമേഷന്‍ പേജിന്റെയും ഫീസ് അടച്ച രേഖയുടെയും കോപ്പികള്‍ സൂക്ഷിക്കണം.

Continue Reading

Books

ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷക്ക് തുടക്കം

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇന്ന് തുടക്കം

Published

on

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇന്ന് തുടക്കം. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് എത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ടൈംടേബിള്‍ പുനഃക്രമീച്ചിരുന്നു.

പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചയ്ക്ക് 1:30 മുതലാണ് പരീക്ഷ. വെളളിയാഴ്ചകളില്‍ 2:15നാണ് പരീക്ഷകള്‍ നടക്കുക. പുതുക്കിയ ടൈംടേബിള്‍
വെബ്‌സൈറ്റില്‍ ലഭ്യമാണ്. 30 വരെ പരീക്ഷ നീളും.

Continue Reading

Trending