Connect with us

Video Stories

തീ കത്തുമ്പോള്‍ വാഴ വെട്ടുന്ന കേന്ദ്ര സര്‍ക്കാര്‍

Published

on

പ്രളയക്കെടുതിയില്‍പെട്ട് നട്ടംതിരിയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന ചിറ്റമ്മനയം ഭരണഘടനാപരമായും ധാര്‍മികമായും അക്ഷന്തവ്യമായ അപരാധമാണ്. മുന്നൂറോളം ആളുകളുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ അര്‍ത്ഥനാശത്തിനും ഇടയാക്കിയ രണ്ടാഴ്ചയോളം നീണ്ട പ്രളയക്കെടുതിയുടെ ബാക്കിപത്രം സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുള്ള അവഗണനയെന്ന് വരുന്നത് ജനതയെ സംബസിച്ച് അതിലും വലിയ ദുരന്തം വേറെയില്ല. പത്തൊന്‍പതിനായിരം കോടിയുടെ നാശ നഷ്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വഹിക്കാമെന്നേറ്റിരിക്കുന്നത് വെറും 600 കോടി രൂപയുടെ ബാധ്യത മാത്രമാണ്. പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതായിരിക്കുമെന്നാണ് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്രം എണ്‍പതിനായിരം ടണ്‍ അരി അനുവദിച്ചെങ്കിലും അതിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. അതിനിടെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട 12000 കിലോ ലിറ്റര്‍ സൗജന്യ മണ്ണെണ്ണക്ക് ലിറ്ററിന് 70 രൂപ നിരക്കില്‍ വില നല്‍കണമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 85 കോടി രൂപ ഇതിലേക്ക് കേരളം കണ്ടെത്തണം. ദുരന്തമുഖത്ത് നില്‍ക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ഈ തുക വലുതാണ്. മാത്രമല്ല പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം അകറ്റുന്നതിനും തകര്‍ന്ന് തരിപ്പണമായിക്കിടക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുദ്ധികരിക്കുന്നതിനും പെടാപാട്‌പെടുന്ന സംസ്ഥനത്തിന് ഇതൊരു ഇരുട്ടടി തന്നെയാണ്. ഇന്ത്യയെന്നാല്‍ കേന്ദ്രവും കേന്ദ്ര ഭരണകക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളുമാണെന്ന ധാരണയാണ് മേല്‍നടപടിക്ക് കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ഇത് ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണ്? കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടിക്കൊണ്ടിരിക്കുന്ന അവഗണനയുടെയും അലിഖിതമായ ഉപരോധത്തിന്റെയും ഭാഗമായി വേണം മണ്ണെണ്ണയുടെയും അരിയുടെയും കാര്യത്തിലുള്ള നടപടിയെയും കാണാന്‍.
കേന്ദ്ര സര്‍ക്കാരിലെ പെട്രോളിയം, ഭക്ഷ്യ മന്ത്രാലയങ്ങളുടെ തീരുമാനം തീര്‍ച്ചയായും പ്രധാനമന്ത്രിയും ബി.ജെ.പി നേതൃ ത്വവും അറിഞ്ഞുകൊണ്ടുള്ളതാവാനേ സാമാന്യമായി ചിന്തിച്ചാല്‍ തരമുള്ളൂ. സംസ്ഥാനത്തിനുള്ള 16.4 ലക്ഷം ടണ്‍ അരി മുമ്പുതന്നെ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രിയോട് കേരളത്തിലെ സര്‍വകക്ഷി സംഘം നേരിട്ട് ആവശ്യപ്പെട്ടിട്ടും അനുവദിക്കാന്‍ നരേന്ദ്ര മോദി സന്നദ്ധമായിരുന്നില്ല. റെയില്‍വെ വികസനം തുടങ്ങിയ ആവശ്യങ്ങളിലും കേന്ദ്രം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്. ഇതിനിടയിലാണ് നൂറ്റാണ്ടിലെ വലിയ പ്രളയത്തെ കേരളത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്.
കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് യു.എ.ഇ ഭരണകൂടം അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയ 700 കോടി രൂപ പോലും ഇടുങ്ങിയ കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണുകൊണ്ട് കണ്ട് വിവാദമാക്കി ലഭിക്കാതാക്കാനാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്. വലിയ തോതിലുള്ള പരിഗണന ആവശ്യമുള്ള ഇത്തരമൊരു ദുരന്തവുമായി ബന്ധപ്പെട്ട് കേവല സാമ്പത്തിക വീക്ഷണത്തിലല്ല കാര്യങ്ങള്‍ കാണേണ്ടത്. ഇവിടെ മാനുഷിക പരിഗണനയാണ് വേണ്ടത്. വികസിത രാജ്യമായ ജപ്പാനില്‍ 2011ല്‍ ഭൂകമ്പമുണ്ടായപ്പോള്‍ 179 രാജ്യങ്ങളാണ് സഹായമെത്തിച്ചത്. വിവിധ വിഷയങ്ങളില്‍ തങ്ങളുമായി സ്ഥിരം ഏറ്റുമുട്ടുന്ന ചൈനയില്‍ നിന്നടക്കം ഇവര്‍ സഹായം സ്വീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ചൈനയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയുമായിരുന്നു ജപ്പാന്‍. തായ്‌ലന്റ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ജപ്പാന്‍ സഹായം വാങ്ങി. ഏഴ് മില്യണ്‍ ഡോളറാണ് തായ്‌ലന്റ് ജപ്പാന് നല്‍കിയത്. ജപ്പാന്റെ ആളോഹരി വരുമാനത്തിന്റെ 11.4 മാത്രമാണ് തായ്‌ലന്റിന്റെ ആളോഹരി വരുമാനം. 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിന്റെ 11ാം വകുപ്പ് ഇന്ത്യയിലെ ദുരന്തനിവാരണത്തിന് ഒരു ദേശീയനയം രൂപവത്കരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ നയത്തിന്റെ ഖണ്ഡിക 9.2ല്‍ വ്യക്തമായി പറയുന്നു: ‘പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ ഒരു നയമെന്ന നിലയില്‍, ഇന്ത്യ ഗവണ്‍മെന്റ് വിദേശ സഹായത്തിന് അഭ്യര്‍ഥന പുറപ്പെടുവിക്കുകയില്ല. എന്നാല്‍, മറ്റൊരു ദേശത്തെ ഗവണ്‍മെന്റ് നമ്മുടെ നാട്ടിലെ ദുരന്തബാധിതരോടുള്ള ഐക്യദാര്‍ഢ്യപ്രകടനം എന്ന നിലയില്‍ സ്വമേധയാ സഹായം വാഗ്ദാനം ചെയ്യുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് ആ വാഗ്ദാനം സ്വീകരിക്കാം.’ യു.എ.ഇ ഗവണ്‍മെന്റിന്റെ വാഗ്ദാനം ഇന്ത്യയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലല്ല, അത് അകൈതവമായ ഒരു സഹാനുഭൂതിപ്രകടനമാണ്. അതിനാല്‍ സ്വന്തം പ്രഖ്യാപിത നയമെന്ന നിലക്കുതന്നെ ഇന്ത്യന്‍ ഭരണകൂടത്തിന് ആ തുക സ്വീകരിക്കാം. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആഗസ്റ്റ് 19ന് അഞ്ചു ദശലക്ഷം ഡോളറിന്റെയും മാലദ്വീപ് 35 ലക്ഷം രൂപയുടെയും സഹായം പ്രഖ്യാപിച്ചു. ഈ വാഗ്ദാനങ്ങള്‍ക്കും ഇതേ വിധിയാണുണ്ടായത്. വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളോട് സഹായവാഗ്ദാനം തിരിച്ചുനല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. തായ്‌ലന്റും സഹായം നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ്.
എന്നാല്‍ പ്രളയക്കെടുതിയലമര്‍ന്ന കേരളത്തെ സഹായിക്കുന്നതിന് അമാന്തം കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ 1,14,000 കോടിയുടെ കോര്‍പറേറ്റ് കടമാണ് എഴുതിത്തള്ളിയത്. 9,000 കോടിയുംകൊണ്ട് മല്യ മുങ്ങി. 11,300 കോടിയുമായി നിരവ് മോദി നാടുകടന്നു. 3000 കോടി കൊണ്ട് ശിവജി പ്രതിമയും 3500 കോടികൊണ്ട് പട്ടേല്‍ പ്രതിമയും. 3755 കോടിയാണ് പരസ്യത്തിന് ചെലവാക്കിയത്. 4500 കോടി മുടക്കി മിസൈല്‍ പ്രൂഫ് വിമാനം വാങ്ങുന്നു. 7965 കോടി നോട്ട് നിരോധനം കൊണ്ട് നഷ്ടമായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ സമ്മതിച്ചു. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ 70 ലക്ഷം കോടി നിക്ഷേപം ഉണ്ടെന്നറിഞ്ഞിട്ടും ഇതുവരെ ചെറുവിരല്‍ അനക്കിയില്ല. കര്‍ഷകരുടേതല്ല, മറിച്ച് കോര്‍പറേറ്റ് ഭീമന്മാരുടെ കടം എഴുതിത്തള്ളല്‍ കാരണം 2461 കോടിയുടെ നഷ്ടം എസ്.ബി.ഐ രേഖപ്പെടുത്തി. ഇതേ എസ്.ബി.ഐയാണ് ഓസ്‌ട്രേലിയയിലെ മൈനിങ് പ്രോജക്ടിന് 6700 കോടി രൂപ അദാനിക്ക് ലോണ്‍ നല്‍കിയത്. ഓക്‌സിജന്‍ കിട്ടാതെ 200 കുഞ്ഞുങ്ങള്‍ മരിച്ച നാട്ടില്‍, ആധാറില്ലാത്തത്‌കൊണ്ട് റേഷന്‍ കിട്ടാതെ പെണ്‍കുട്ടി പട്ടിണി കിടന്നു മരിച്ച നാട്ടില്‍, സ്വന്തം മകളുടെ മൃതശരീരം തോളില്‍ ചുമന്ന് കാല്‍നടയായി പോകേണ്ടിവന്ന അച്ഛന്മാരുള്ള നാട്ടില്‍, കടം തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി നേരിടുന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് ഈ തോന്ന്യാസം. പെട്രോള്‍, ഡീസല്‍ വില എങ്ങോട്ട് പോകുന്നു. 11300 കോടി മോഷ്ടിച്ചു ഒരാള്‍ സ്വിറ്റ്‌സര്‍ലന്റില്‍ സ്വസ്ഥമായി കഴിയുന്നു. 5300 കോടി കട്ട മറ്റൊരാള്‍ ഇംഗ്ലണ്ടില്‍ സുരക്ഷിതന്‍. ആധാര്‍ ലിങ്ക് ചെയ്തില്ലെന്നു പറഞ്ഞു വെറും ആയിരം രൂപ ബാലന്‍സുള്ള എക്കൗണ്ട് ബ്ലോക്കാക്കുന്നു. മിനിമം ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു പിഴ അടയ്പ്പിക്കുന്നു. ഡിവൈഡ് ആന്റ് റൂള്‍ എന്ന ബ്രിട്ടീഷുകാരന്റെ അതേ തന്ത്രം വിനിയോഗിച്ച് കോര്‍പറേറ്റുകള്‍ക്കു വേണ്ടി പാവപ്പെട്ട ജനങ്ങളുടെ പൊതു ഖജനാവ് കൊള്ളയടിക്കുന്നവര്‍ മുന്‍കാലചരിത്രം ഓര്‍ക്കുന്നത് നന്നാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending