Culture
മുസഫര്‍ നഗര്‍ കലാപം: ഹ്രസ്വചിത്രത്തിന് ആറുമാസമായിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഹ്രസ്വ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലയെന്ന പരാതിയുമായി സംവിധായകര്‍ രംഗത്ത്. ദി കളര്‍ ഓഫ് മൈ ഹോം എന്ന പേരു നല്കിയ ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പിനായി അപേക്ഷ നല്‍കിയിട്ട് ആറുമാസമായി. എന്നാല്‍ ഓരോ ചെറിയ കാരണങ്ങള്‍ പറഞ്ഞ് സെന്‍സര്‍ അനുമതി നിഷേധിക്കുകയാണെന്നാണ് സംവിധായകരുടെ പരാതി. ഫറാ നഖ്വി , സഞ്ജയ് ബര്‍ണാല എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പിനായി അപേക്ഷ നല്കി.എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ അവര്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഇടയ്ക്ക് ഞങ്ങളുടെ ആധാര്‍ കാര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടു. പിന്നീട് ഒരിക്കല്‍ വീണ്ടും അപേക്ഷ നല്‍കാനും ഇവര്‍ പറയുകയുണ്ടായി. എന്നാല്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും സെന്‍സര്‍ഷിപ്പ് മാത്രം ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ സഞ്ജയ് ബര്‍ണാല പറഞ്ഞു.
ചിത്രം സര്‍ക്കാറിനെയോ അല്ലെങ്കില്‍ ഒരു പ്രത്യേക സമുദായത്തെയോ ലക്ഷ്യമിടുന്നതല്ല, വിദ്വേഷവും അക്രമവും അഴിച്ചുവിടുന്ന മനുഷ്യശരീരങ്ങളെ കുറിച്ചും അതിന് ഇരയായവരുടെ അതിജീവനത്തെ കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്. മുസാഫര്‍ നഗര്‍ കലാപത്തിനു ശേഷം വീട് നഷ്ടമായവര്‍ക്ക് പുതിയ വീട് മറ്റൊരു പ്രദേശത്ത് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്കി. എന്നാല്‍ അവര്‍ ജനിച്ചു വളര്‍ന്ന സ്ഥലത്ത് അവരെ പുനരധിവസിപ്പിക്കുന്നതിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാനാണ് ഭരണകൂടം നിര്‍ബന്ധിക്കുന്നത്, എന്തിനാണ് സര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നത്.. ബര്‍ണാല കൂട്ടിച്ചേര്‍ത്തു.
ചിത്രം ചിലയിടങ്ങളില്‍ സ്വകാര്യ പ്രദര്‍ശനങ്ങള്‍ നടത്തിയപ്പോള്‍ ഫെമിനിസ്റ്റ് ചരിത്രകാരന് ഉമാ ചക്രവര്‍ത്തി, പ്രൊഫസര്‍ ഇര ഭാസ്കര്‍, മനുഷ്യാവകാശ പ്രവര്ത്തകന് ഹര്‍ഷ് മന്ദര്‍ തുടങ്ങിയവര്‍ മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും ബര്‍ണാല പറഞ്ഞു. സദ് ഭവന ട്രസ്റ്റ്, ഹുന്‍ഷശല ഫൗണ്ടേഷന്, ശ്രീശിര്‍ ഫിലിംസ്, സൃഷ്ഠി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, ഡിസൈന്‍ ആന്‍ഡ് ടെക്നോളജി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഹിന്ദു ജാട്ട് വിഭാഗവും മുസ്ലീംകളും ഒന്നിച്ചു താമസിച്ചു വന്നിരുന്ന പ്രദേശമായിരുന്നു മുസഫര്‍ നഗര്‍. 2013 സെപ്റ്റംബറിലാണ് ഇവിടെ കലാപം ഉണ്ടായത്. കലാപത്തില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട നിരവധി പേര് മരിക്കുകയും അമ്പതിനായിരത്തിലധികം പേര്‍ക്ക് വീടും മറ്റും നഷ്ടമായി. കലാപത്തില്‍ അറുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടുത്തായാണ് സര്‍ക്കാര്‍ കണക്ക്.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala12 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
india3 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്