Connect with us

Video Stories

സംഘ്പരിവാറിന്റെ വേദന സംഹാരി

Published

on

ഡോ. രാംപുനിയാനി

നമ്മുടെ രാഷ്ട്രീയ ഘടനയിലെ പ്രധാന വേദനാസംഹാരിയാണ് വര്‍ഗീയ കലാപങ്ങള്‍. എന്നാല്‍ വിഭജനത്തിനു ശേഷമുണ്ടായ കലാപങ്ങള്‍ അന്ത്യമില്ലാതെ രാഷ്ട്രത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അനന്തര ഫലമാകട്ടെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റത്തിന് വേദിയൊരുങ്ങിയെന്നതാണ്. അത് ഈ കഥയുടെ അവസാനമല്ല, അതുപോലെ വിഭാഗീയ അക്രമത്തെ സംബന്ധിച്ചും. എണ്‍പതുകള്‍ക്കുശേഷം രാമക്ഷേത്ര പ്രസ്ഥാനം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ ആഴത്തില്‍ ഉത്തേജിപ്പിക്കാന്‍ ആരംഭിച്ചതുമുതല്‍ കൂടുതല്‍ തീവ്രമായി അത് പുനരാരംഭിച്ചു. ക്ഷേത്ര പ്രസ്ഥാനം ഒരു വശത്ത് സമാന്തരമായി ഉയര്‍ന്നുവന്നപ്പോള്‍ മറുവശത്ത് വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്താന്‍ ആരംഭിച്ചു. രാജ്യത്തിന്റെ കെട്ടുറപ്പിനെതന്നെ കാര്യമായി തകര്‍ത്ത ഭീകരമായ ഈ സീരിയല്‍ എപ്പിസോഡില്‍ പ്രധാനപ്പെട്ടതാണ് 2002ലെ ഗുജറാത്ത് കൂട്ടക്കൊല. ഗോധ്ര ട്രെയിന്‍ കത്തിച്ചെന്ന മുടക്കുന്യായം നിരത്തിയാണ് ഈ കൂട്ടക്കൊല ആസൂത്രണം ചെയ്തത്. ട്രെയിന്‍ കത്താനുണ്ടായ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് ഇപ്പോഴും ഒട്ടേറെ നിഗൂഢതകള്‍ നിലനില്‍ക്കുന്നുണ്ട്. കര്‍സേവകരും അവരുടെ കുടുംബവുമുള്‍പ്പെടെയുള്ള നിരപരാധികളായ 58 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. ഇതിനര്‍ത്ഥം ഇത് സര്‍ക്കാറിന്റെ, അതായത് ഭരണകക്ഷിയുടെ കടമയും സംസ്ഥാന ഭരണകൂടം നിയന്ത്രണ നടപടികള്‍ കൈക്കൊള്ളേണ്ടതും നാശനഷ്ടങ്ങള്‍ കുറയ്‌ക്കേണ്ടതും തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങളും ജീവന്‍ പൊലിയുന്നതും തടയാന്‍ നടപടി എടുക്കേണ്ടതുമാണെന്നാണ്.
ഇതിനു വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അതായത് ട്രെയിന്‍ അഗ്നിക്കിരയായ അന്ന് വൈകുന്നേരം മുഖ്യമന്ത്രി നരേന്ദ്രമോദി ഒരു യോഗം വിളിച്ചു ചേര്‍ത്തു. തീവണ്ടി കത്തിച്ചതിനുള്ള പ്രതികരണങ്ങള്‍ക്കെതിരെ മൃദു സമീപനം സ്വീകരിക്കാന്‍ മോദി ആ യോഗത്തില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ആരോപിക്കപ്പെടുന്നുണ്ട്. ആ യോഗത്തില്‍ സംബന്ധിച്ച പൊലീസ് ഓഫീസറായ സഞ്ജീവ് ഭട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച സിറ്റിസണ്‍ ട്രിബ്യൂണലിന്റെ ഭാഗമായ ജസ്റ്റിസ് സുരേഷും അത്തരമൊരു കാര്യം യോഗത്തില്‍ പറഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 13ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പ്രകാശനം ചെയ്ത ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷായുടെ ആത്മകഥയില്‍ (സര്‍ക്കാരി മുസല്‍മാന്‍) ഇപ്പോള്‍ ഇക്കാര്യം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
അന്നത്തെ ജനറല്‍ സ്റ്റാഫ് മേധാവി ജനറല്‍ പത്മനാഭനില്‍നിന്നാണ് തനിക്ക് വിവരങ്ങള്‍ ലഭിച്ചതെന്ന് ഷാ ഓര്‍ക്കുന്നു. അഹമ്മദാബാദില്‍ എത്തിയപ്പോള്‍ കത്തുന്ന നഗരത്തെയാണ് അവര്‍ കണ്ടത്. അദ്ദേഹം സ്ഥലത്തെത്തിയപ്പോള്‍ യാത്ര ചെയ്യാനുള്ള വാഹനങ്ങളെക്കുറിച്ചും ആക്രമണം തടയാന്‍ സൈന്യം ഇടപെടുന്നതു സംബന്ധിച്ച വ്യവസ്ഥാപിത പിന്തുണ നല്‍കുന്നതു സംബന്ധിച്ചും ബന്ധപ്പെട്ട അധികാരിയോട് അന്വേഷിച്ചിരുന്നു. എന്നാല്‍ നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഷാ നേരിട്ട് പോയി. അവിടെയെത്തിയപ്പോള്‍ അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോട് അദ്ദേഹം അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ സൈനികര്‍ അഹമ്മദാബാദിലെത്തി. ആ ഒരു ദിവസം മുഴുവന്‍ നഗരം കത്തുകയായിരുന്നു. ഗതാഗത സൗകര്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് സൈനികര്‍ക്ക് സ്ഥലത്തെത്തിപ്പെടാനായില്ല. സിറ്റിസണ്‍ ട്രിബ്യൂണല്‍ അംഗം ജസ്റ്റിസ് സുരേഷ് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
അധികൃതരില്‍ നിന്ന് പിന്തുണ ലഭിച്ചാല്‍ രണ്ട് ദിവസംകൊണ്ടു തന്നെ കലാപം നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തിന് സാധിക്കുമായിരുന്നുവെന്നും ഷാ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരം വര്‍ഗീയത വല്ലാത്ത വേദന സൃഷ്ടിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇടയ്ക്കിടെ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നതെന്ന് എപ്പോഴും ചോദ്യമുയരാം. എന്തുകൊണ്ടാണ് പെട്ടെന്നുതന്നെ ഇത് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയാത്തത്? വിരമിച്ച ഡി.ജി.പി ഡോ. വിഭൂതി നരേന്‍ റായ് ഈ വിഷയത്തില്‍ ഗഹനമായ പഠനം നടത്തിയിരുന്നു. ഈ പഠനപ്രകാരം സംസ്ഥാന ഭരണകൂടം അതിനോട് ചേര്‍ന്നുനില്‍ക്കുന്നില്ലെങ്കില്‍ ഒരു കലാപവും 24 മണിക്കൂറിനുശേഷം തുടരില്ലെന്ന് അദ്ദേഹം കണ്ടെത്തുന്നു. നമ്മുടെ പൊലീസ് ഘടനയുടെ പക്ഷപാതപരമായ സ്വഭാവവും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊലീസിന്റെ പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ച് ഷായുടെ പുസ്തകത്തില്‍ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. സായുധ സേനയെ വിന്യസിക്കാന്‍ കാലതാമസമുണ്ടായിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ രേഖകള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള സാക്ഷ്യപ്പെടുത്തലിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം (എസ്.ഐ.ടി) സൈന്യത്തെ സമീപിച്ചിട്ടില്ല. എസ്.ഐ.ടിയെക്കുറിച്ച് താന്‍ ബോധവാനായിരുന്നില്ലെന്നും എസ്.ഐ.ടി നുണയാണ് പറയുന്നതെന്നും ഷാ വ്യക്തമാക്കുന്നു. താന്‍ പറയുന്നത് പരമമായ സത്യമാണെന്ന് ഷാ ഉറപ്പിച്ചു പറയുന്നു; അത് ‘പ്രവൃത്തിക്കുശേഷമുള്ള നടപടി’ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. ഇതദ്ദേഹം ജനറല്‍ പത്മനാഭന് സമര്‍പ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ‘വാര്‍ ഡയറീസി’ല്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമയം വരുമ്പോള്‍ അത് സമര്‍പ്പിക്കും.
എസ്.ഐ.ടി മോദിക്ക് ക്ലീന്‍ചിട്ട് നല്‍കുകയായിരുന്നുവെന്ന അഭിപ്രായവുമുണ്ട്. അത് സത്യമല്ല. കോടതി നിയമിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ പരമോന്നത കോടതിയില്‍ നല്‍കിയ എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് മതി മോദിയെ പ്രോസിക്യൂട്ട് ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോദിക്കെതിരെ വിചാരണ നടത്താന്‍ കഴിയില്ലെന്ന് എസ്.ഐ.ടി പറയുമ്പോഴും മോദിക്ക് വര്‍ഗീയ മനോഭാവമുണ്ടെന്ന് എസ്.ഐ.ടി നിരീക്ഷിക്കുന്നു. 300 കിലോമീറ്റര്‍ അകലെയുള്ള ഗോധ്ര മോദിക്ക് സന്ദര്‍ശിക്കാമായിരുന്നിട്ടും വളരെ വൈകി വാജ്‌പെയ് ജഹാപുര ക്യാമ്പ് സന്ദര്‍ശിക്കുന്നതുവരെ ഒരു അഭയാര്‍ത്ഥി ക്യാമ്പു പോലും മോദി സന്ദര്‍ശിച്ചില്ല. ഗോധ്ര ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വി.എച്ച്.പിയിലെ ജയ്ദീപ് പട്ടേലിന് കൈമാറാനുള്ള തീരുമാനം ദോഷകരമായിരുന്നുവെന്നാണ് എസ്.ഐ.ടി കരുതുന്നത്. അലംഭാവം കാണിയ്ക്കാന്‍ ഭരണാധികാരികള്‍ നിര്‍ദേശം നല്‍കിയ യോഗത്തില്‍ സഞ്ജീവ് ഭട്ട് സംബന്ധിച്ചിരുന്നതായി എസ്.ഐ.ടി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍.ബി ശ്രീകുമാര്‍, രാഹുല്‍ ശര്‍മ്മ, ഹിമാന്‍ഷി ഭട്ട്, സൈനുല്ല അന്‍സാരി തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെയും വിചാരണ ചെയ്തതിനെയും എസ്.ഐ.ടി വിമര്‍ശിക്കുന്നുണ്ട്. സൈനുല്ല അന്‍സാരിക്കെതിരെ മോദി സര്‍ക്കാന്‍ നടപടിയെടുത്തിരുന്നു.
എന്താണോ ചെയ്യേണ്ടത് അതൊക്കെ ചെയ്തുകൊള്ളാന്‍ മോദി തങ്ങള്‍ക്ക് മൂന്നു ദിവസം അനുവദിച്ചുതന്നിരുന്നതായി തെഹല്‍ക്ക നടത്തിയ രഹസ്യ ക്യാമറയില്‍ ഗുജറാത്ത് കൂട്ടക്കൊലയില്‍ പങ്കുള്ള ബാബു ബജ്‌റംഗി വ്യക്തമാക്കിയിരുന്നു. വര്‍ഗീയ കലാപത്തിന്റെ ദുരന്തത്തെക്കുറിച്ച് പല തവണ ഷാ വിവരിക്കുന്നുണ്ട്. ഒരു ദിവസം സൈനിക വിന്യാസം വൈകിപ്പിച്ചത് കലാപകാരികള്‍ക്ക് അഴിഞ്ഞാടാന്‍ എത്രമാത്രം അവസരമൊരുക്കിയെന്നത് പ്രാധാന്യമര്‍ഹിക്കാതെ പോകുന്നതിലും ഷാ അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. അധികാരത്തിലുള്ളവരുടെ തീരുമാനങ്ങള്‍ ജീവിതത്തെയും സമൂഹത്തിലെ സമ്പത്തിനെയും പ്രതികൂലമായ രീതിയില്‍ എങ്ങനെ ബാധിക്കുന്നുവെന്നും ഇത് കാണിച്ചുതരുന്നു. നമ്മുടെ പൊലീസ് സംവിധാനത്തിന്റെ വര്‍ഗീയ മനോഭാവം മാറ്റേണ്ടതിന്റെ ആവശ്യകതയും, അതിന് കാലതാമസം വരുമ്പോഴും ഇത് വ്യക്തമാക്കുന്നു.
ലെഫ്റ്റനെന്റ് ജനറല്‍ സമീറുദ്ദീനെ പോലുള്ള ആളുകളെ സ്മരിച്ച്, ഒരു സമൂഹമെന്ന നിലയില്‍ ഭൂതകാലത്തിന്റെ വേദനകളില്‍നിന്ന് നാം പഠിക്കേണ്ട സമയമാണിത്. അദ്ദേഹത്തിന്റെ മറ്റു അനുഭവങ്ങളും വളരെ പഠനാര്‍ഹമാണ്. വര്‍ഗീയ വൈറസ് ബാധിച്ച സ്ഥാപനമായിരുന്നിട്ടും നമ്മുടെ സൈന്യം അക്രമത്തെ നിയന്ത്രിക്കാനുള്ള ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഒരു നല്ല ഉദ്യോഗസ്ഥന്റെ സ്മരണകളില്‍നിന്ന് ഒരുപാട് പഠിക്കാനും മനസ്സിലാക്കാനുമുണ്ട്.

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending