Connect with us

Video Stories

സഖാക്കളെന്താ ഫിറോസിന്റെ മൂന്നാമത്തെ പിഴയെ കുറിച്ചൊരക്ഷരം മിണ്ടാത്തത്?

Published

on

 

ഇടതുപക്ഷം കുലുങ്ങിപ്പോയ ആരോപണം 

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഇന്നലെ പട്ടാമ്പിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ചില വസ്തുതാപരമായ അബദ്ധങ്ങള്‍ സംഭവിച്ചുപോയി. ആ തെറ്റുകളെ തിരുത്താന്‍ അദ്ദേഹം സന്നദ്ധനാവുകയി ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പിട്ടു. എന്നാല്‍ ഈ പ്രസംഗ ശകലം സമൂഹമാധ്യമങ്ങളില്‍ കൊണ്ടാടുന്ന ഇടതുപക്ഷ സൈബര്‍ പോരാളികള്‍ പ്രസംഗത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഭാഗം കണ്ടതായി നടിക്കുന്നേ ഇല്ല.

മൂന്ന് വസ്തുതാപരമായ തെറ്റുകളാണ് തന്റെ പ്രസംഗത്തില്‍ സംഭവിച്ചതെന്ന് ഫിറോസ് തന്നെ പറയുന്നു.. അതില്‍ രണ്ടെണ്ണത്തില്‍ മാത്രമേ സഖാക്കള്‍ക്ക് താല്‍പര്യമുള്ളു. മൂന്നാമത്തേത് അവര്‍ മനഃപ്പൂര്‍വ്വം അവഗണിക്കുന്നു. ഇടതുപക്ഷത്തിന്റെ കാപട്യം തുറുന്ന കാണിക്കുന്ന പരാമര്‍ശത്തില്‍ നിന്നാണ് മനഃപ്പൂര്‍വ്വമുള്ള ഒളിച്ചോട്ടം.

ഏതായാലും ഈ ആരോപണം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നതിലൂടെ സൈതാലി കൊലപാതകത്തില്‍ ബാബു പാലിശ്ശേരിയുടെ പങ്ക് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാവുകയും രക്തസാക്ഷികളെ കൊണ്ട് രാഷ്ട്രീയം നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്തിട്ടുണ്ട്. യൂത്ത് ലീഗ് യാത്രയെ ഇടതുപക്ഷം വളരെ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഫിറോസിന്റെ കുറിപ്പില്‍ നിന്നും

‘ പ്രസംഗത്തില്‍ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണന്‍ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. യഥാര്‍ത്ഥത്തില്‍ ശങ്കര നാരായണന്‍ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എല്‍.എ ആക്കിയതും. അതു ചര്‍ച്ചയായാല്‍ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചര്‍ച്ചയാക്കാതിരിക്കുന്നത് ‘

റഫീഖ് തിരുവള്ളൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

പികെ ഫിറോസ് വരുത്തിയ മൂന്നു പിഴവുകളില്‍ രണ്ടെണ്ണത്തിനു ക്ഷമ ചോദിച്ചല്ലോ. മൂന്നാമത്തേതും ഒരു പേരുപിഴയാണ്. അതിനെക്കുറിച്ച് മിണ്ടാന്‍ പോലും ഇപ്പോള്‍ ഫിറോസിനെ ട്രോളുന്നവര്‍ വരില്ല.
കാരണം എന്തെന്ന് സംഗതി തിരിഞ്ഞാല്‍ പിടികിട്ടും.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാണ്
ഇക്കാര്യം ആദ്യം പറഞ്ഞയാള്‍.
അദ്ദേഹത്തെ ഉദ്ധരിക്കുന്നു:

?

”1972ല്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ എസ്.എഫ്.ഐ. നേതാവായിരുന്ന സഖാവ് സെയ്താലി ഇതേ കോളേജില്‍ വെച്ച് കൊലചെയ്യപ്പെട്ടു. എസ്.എഫ്.ഐയുടെ അനേകം രക്തസാക്ഷികളില്‍ ആദ്യത്തേത്. എ.ബി.വി.പിക്കാരാണ് കൊല നടത്തിയത്. കേസിലെ എട്ടാംപ്രതി ശങ്കരനാരായണന്‍. പല സാക്ഷികളും കൂറുമാറിയതും പോലീസ് ഫലപ്രദമായി തെളിവെടുക്കാഞ്ഞതും കാരണം, ജില്ലാകോടതി പ്രതികളെ വെറുതേ വിട്ടു. ഈ കേസിലെ എട്ടാംപ്രതി ശങ്കരനാരായണനാണ് തൃശൂര്‍ കുന്നംകുളം മണ്ഡലത്തില്‍നിന്നും രണ്ടുതവണ സി.പി.എം. പ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു പാലിശ്ശേരി. ആര്‍.എസ്.എസ്സുകാരനായ ശങ്കരനാരായണന്‍ പ്രതികാരം ഭയന്ന് സി.പി.എമ്മില്‍ ചേര്‍ന്ന് നേതാവും എം.എല്‍.എയുമായി.”

ബാബു എം. പാലിശ്ശേരിയുടെ പൂര്‍വാശ്രമത്തിലെ പേര് ശങ്കരനാരായണന്‍ ആണെന്ന് വിക്കിപീഡിയ കൂടി സ്ഥിരീകരിച്ചു കാണുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending