Video Stories
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. ഒരു ദിവസം ദീര്‍ഘിച്ച ആശങ്കകള്‍ക്കൊടുവില്‍ രാത്രി 12-30ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അപ്പോളോ ആസ്പത്രി മരണം സ്ഥീരകരിച്ചത്. 11-30ന് മരണം സംഭവിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി പനീര്‍ സെല്‍വം ചുമതലയേല്‍ക്കും. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ആകാംക്ഷ, പിരിമുറുക്കം, വേദന, കണ്ണീര്, അട്ടഹാസം, ആശ്വാസം.. എല്ലാമുണ്ടായിരുന്നു ഇന്നലെ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയുടെ മുറ്റത്ത്. തമിഴകം മുഴുവന്‍ തങ്ങളുടെ മുഖ്യമന്ത്രിക്കായി പ്രാര്‍ത്ഥനയോടെ കേണ ദിനത്തില്‍ ജയലളിത മരിച്ചെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ തമിഴകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഒടുവില്‍ വളരെ വൈകിയാണ് മരണ വാര്‍ത്ത വന്നത്. നാടകീയവും അതീവ സംഘര്‍ഷഭരിതവുമായ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ജയലളിത മരിച്ചിട്ടില്ലെന്ന ആസ്പത്രി പത്രക്കുറിപ്പ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുകയും ജനം ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ 11-30 നുള്ള അപ്പോളോ പത്രക്കുറിപ്പിന് ശേഷം കണ്ടത് വാവിട്ടു നിലവിളിക്കുന്ന തമിഴ് ജനതയെയാണ്.
ആസ്പത്രിക്കു മുമ്പില്‍ രാത്രി വൈകിയും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ തടിച്ചുകൂടി നില്‍ക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് അപ്രതീക്ഷിത ഹൃദയാഘാതത്തെ തുടര്‍ന്ന് ജയയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. യു.കെയില്‍ നിന്നുള്ള ഡോക്ടര്‍ റിച്ചാര്‍ഡ് ബില്‍, എയിംസില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റുകളായ ഡോ. നരംഗ്, ഡോ. തല്‍വാര്‍, ഡോ. ത്രഹാന്, ഡോ. ത്രിഖ എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്. ഹൃദയസംബന്ധിയായ അസുഖത്തെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഇ.സി.എം.ഒ (എക്സ്ട്രാ കോര്‍പോറിയല്‍ മെംബ്രയ്ന്‍ ഓക്സിജാന്‍ ഡിവൈസ്)യുടെ സഹായത്തോടെയാണ് ജയ ശ്വസിക്കുന്നത്. തങ്ങള്‍ക്ക് കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എന്നാല്‍ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നുമാണ് ജയയെ ചികിത്സിക്കാനെത്തിയ യു.കെയില്‍ നിന്നുള്ള വിഖ്യാത തീവ്രപരിചരണ വിദഗ്ധന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് നീലിന്റെ വൈകീട്ടുള്ള പ്രതികരണം.
ഇന്നലെ വൈകിട്ട് ദിനതന്തി, പുതിയതലമുറൈ, സണ്‍ ടി.വി എന്നീ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ ജലയളിത മരിച്ചെന്ന വാര്‍ത്തപുറത്ത് വിട്ടിരുന്നു. ഈ മാധ്യമങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളും മരണ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ വാര്‍ത്ത അവാസ്തവമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ആസ്പത്രി അധികൃതര്‍ പത്രക്കുറിപ്പിറക്കുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ, അണ്ണാ ഡി.എം.കെയുടെ ആസ്ഥാനത്ത് പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടുകയും പിന്നീട് ഉയര്‍ത്തുകയും ചെയ്തു. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ പാര്‍ട്ടി നേതാക്കള്‍ വൈകിട്ട് ഏഴരയ്ക്ക് അവ്വൈ ഷണ്മുഖം സലായിയിലുള്ള ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
മൃതദേഹം ഇന്ന് രാജാജി ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഇന്നലെ വൈകീ പോയസ് ഗാര്‍ഡനിലേക്ക് മൃതദേഹം മാറ്റിയിരുന്നു. അതിനിടെ, ജയ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആസ്പത്രിക്കു പുറത്ത് തടിച്ചുകൂടിയിരുന്ന ജനം അക്രമാസക്തരായി. ആസ്പത്രിക്കു നേരെ കല്ലേറുണ്ടാകുകയും പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ആസ്പത്രി മെഡിക്കല്‍ ബുള്ളറ്റിന് വന്നതോടെ ജനം ശാന്തരാകുകയായിരുന്നു. ആസ്പത്രിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. വാര്‍ത്തയ്ക്കു പിന്നാലെ നഗരത്തിലെ കടകളും പെട്രോള്‍ പമ്പുകളും അടച്ചിരുന്നു.
ആയിരക്കണക്കിന് പേരാണ് ആസ്പത്രിക്കു മുമ്പില്‍ തടിച്ചുകൂടിയിട്ടുള്ളത്. സംസ്ഥാനത്തുടനീളം 15000 പൊലീസുകാരെയും 1500 സി.ആര്.പി.എഫുകാരെയും അധികം വിന്യസിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകും വരെ ആരും ഡ്യൂട്ടി വിട്ടു പോകരുത് എന്ന് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്കിയി. പൊലീസുകാര്‍ രാവിലെ ഏഴു മുതല്‍ തന്നെ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന്് ഡി.ജി.പി രാജേന്ദ്രന് സര്ക്കുലറിറക്കിയിരുന്നു. ചെന്നൈ നഗരത്തില്‍ മാത്രം ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
india3 days ago
യുപിയില്‍ മുസ്ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്