Connect with us

Video Stories

നീലകണ്ഠ നിയമനം വഴിവിട്ടത്; സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി പി.കെ ഫിറോസ്

Published

on

കോഴിക്കോട്: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോയിലക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുമായി മുസ്്‌ലിം യൂത്ത് ലീഗ്. തളിപ്പറമ്പ് എം.എല്‍.എയും സി.പി.എം നേതാവുമായ ജെയിംസ് മാത്യു ഡി.എസ് നീലകണ്ഠന്റെ നിയമനത്തിനെതിരെ സ്വന്തം ലെറ്റര്‍ പാഡില്‍ മന്ത്രി എ.സി മൊയ്തീന് മൂന്നു മാസം മുമ്പ് എഴുതിയ കത്താണ് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്.

സി.പി.എമ്മിനെയും സര്‍ക്കാറിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന തെളിവുകള്‍ പുറത്തായതോടെ ബന്ധു നിയമനം സി.പി.എമ്മിനകത്ത് നീറിപ്പുകയുന്നതും കലഹത്തിലേക്ക് എത്തുന്നതുമാണ് മറനീക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അനധികൃത നിയമനം നടന്നത്. ലക്ഷം രൂപ ശമ്പളം നല്‍കി അഞ്ചു വര്ഷത്തേക്കായിരുന്നു കരാര്‍ നിയമനം. ജെയിംസ് മാത്യു എം.എല്‍.എ ഇതു സംബന്ധിച്ച് ഡിസംബര്‍ അഞ്ചിന് നല്‍കിയ പരാതിയില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.

നിയമ വിരുദ്ധനീക്കങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയപ്പോള്‍ പി.കെ ഫിറോസിന് ഭ്രാന്താണെന്നാണ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്. യൂത്ത് ലീഗ് രേഖകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായി ശരിവെച്ചും മന്ത്രി ചെയര്‍മാനായ ഐ.കെ.എം എക്‌സിക്യൂടീവ് പോലും അറിയാതെയാണ് ഉത്തരവിനും മുമ്പുള്ള നിയമനമെന്നും ജെയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സി.പി.എം എം.എല്‍.എക്കും ഭ്രാന്തുണ്ടോ.
എം.എല്‍.എയുടെ പരാതിയുടെ പുറത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി അഭിപ്രായം അറിയിക്കണമെന്ന് കുറിപ്പെഴുതിയ മന്ത്രി പരാതി അട്ടിമറിച്ചത് നിസാരമല്ല. മന്ത്രിയെയും എം.എല്‍.എയെയും നിയന്ത്രിക്കാവുന്ന ശക്തിയുള്ള കോടിയേരിയാണ് ഈ അനധികൃത നിയമനത്തിന് പിന്നില്‍. പാര്‍ട്ടിയിലെ വിഭാഗീയതയാണ് എല്‍.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്ന ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിക്കു പിന്നിലെന്നാണ് സംശയം. ഡി.എസ് നീലകണ്ഠനെതിരേ ഇതുവരെയും നടപടി എടുക്കാത്തത് അയാള്‍ക്ക് കോടിയേരി ബാലകൃഷ്ണനുമായുള്ള അടുപ്പം കൊണ്ടാണ്. അല്ലെങ്കില്‍ എം.എല്‍.എയെ തള്ളിപ്പറയാന്‍ മന്ത്രി എ.സി മൊയ്തീനും കോടിയേരിയും തയ്യാറാവണം.

ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കുന്നതിന് മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ടുണ്ട്. പക്ഷെ അതൊന്നും പാലിക്കാതെ നിയമനം നടത്തിയെന്നും ഒരു ലക്ഷം രൂപ ശമ്പളവും 10 ശതമാനം ഇന്‍ഗ്രിമെന്റ് അടക്കം വന്‍ തുക ഡി.എസ് നീലകണ്ഠന്‍ കൈപ്പറ്റിയെന്നുമാണ് ജയിംസ് മാത്യു മന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ബന്ധുനിയമനം നടത്തിയത് തെളിഞ്ഞിട്ടും കെ.ടി ജലീല്‍ രാജിവെക്കാത്തതിനു കാരണം ഈ കേസിലെ കോടിയേരിയുടെ താല്‍പര്യമാണെന്ന് യൂത്ത്‌ലീഗ് നേരത്തെ ആരോപിച്ചത് കൂടുതല്‍ വ്യക്തമാകുന്നതായും ഫിറോസ് പറഞ്ഞു.

പത്തു ശതമാനം ഇന്‍ഗ്രിമെന്റ് എന്ന ഇ.കെ.എമ്മിലെ വിവേചനം വിവാദമായപ്പോള്‍ അതു ശമ്പള വര്‍ധനവാക്കി തിരുത്തിയതിന്റെ രേഖകളും ഫിറോസ് പുറത്തു വിട്ടു. മന്ത്രി കെ.ടി ജലീലിനെതിരായ ജനാധിപത്യപരമായ രാഷ്ട്രീയ നീക്കങ്ങളെ മുഖവിലക്കെടുക്കാനോ തെറ്റു ചെയ്തതായി ബോധ്യമായിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങാനും നടത്തുന്ന ശ്രമങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതായും നിയമ പോരാട്ടം ഉടന്‍ ആരംഭിക്കുമെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending