Video Stories
ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ കൊലപാതകം; കള്ളപ്രചരണം പാളി; സി.പി.എം പ്രതിരോധത്തില്‍

കൊല്ലം ചിതറയിൽ സി.പി എം ബ്രാഞ്ച് കമ്മിറ്റിയംഗം കുത്തേറ്റു മരിച്ച സംഭവത്തിൽ സിപിഎം കൂടുതൽ പ്രതിരോധത്തിൽ. കൊലക്ക് പിന്നീൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട ബഷീറിന്‍റെ കുടുംബം രംഗത്ത് എത്തിയതിന് പിന്നാലെ വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസും വ്യക്തമാക്കി. കൊലപാതകം കോൺഗ്രസിന്‍റെ തലയിൽ കെട്ടിവക്കാൻ ശ്രമിച്ച സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
കൊല്ലം ചിതറയിൽ സി.പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായ ബഷീർ കൊല്ലപ്പെട്ടതിന് പിന്നാലെ കോൺഗ്രസിനെതിരെ ആരോപണവുമായി സി. പി എം പ്രാദേശിക നേതാക്കൾ രംഗത്ത് എത്തിയിരുന്നു. കൊലയാളിയായ ഷാജഹാൻ കോൺഗ്രസ് കാരനാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു സി.പി എം നേതാക്കളുടെ ആരോപണം. ഇത് ഏറ്റ് പിടിച്ച് സി. പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് എത്തി.
എന്നാൽ സി. പി എമ്മിന്‍റെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് ബഷീറിന്റെ ബന്ധുക്കൾ തന്നെ രംഗത്ത് എത്തുകയായിരുന്നു. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും മരച്ചീനി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കൊല്ലപ്പെട്ട ബഷീറിന്‍റെ സഹോദരിയുടെ മകളും ബന്ധുവും വെളിപ്പെടുത്തി.
ഷാജഹാൻ കോൺഗ്രസുകാരനല്ലെന്നും സിപിഎം അനുഭാവിയാണെന്ന വെളിപ്പെടുത്തലുമായി ഷാജഹാന്റെ സഹോദരൻ സുലൈമാനും രംഗത്തുവന്നതോടെ സിപി എം ശരിക്കും വെട്ടിലായി. വ്യക്തിവിരോധത്തിന്റെ പേരിലാണു ബഷീറിനെ കുത്തിക്കൊലപ്പെടുത്തിയതെന്നു തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ഷാജഹാനും പൊലീസിനോടു സമ്മതിച്ചു.
ഷാജഹാനെ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകം എന്നാണ് പറഞ്ഞിരിക്കുന്നത്. ആരോപണങ്ങൾ ഒന്നൊന്നായി പോളിയുമ്പോൾ പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥായിലാണ് സി.പി.എം. പ്രതിരോധം ശക്തമായതോടെ ഇപ്പോൾ ഈ വിഷയത്തിൽ സി.പി എം നേതാക്കളാരും പ്രതികരിക്കുന്നുമില്ല.
കഴിഞ്ഞ ഞായറാഴ്ചയാണു വീടിനു മുന്നിൽവച്ചു ബഷീർ കുത്തേറ്റു മരിച്ചത്. ഇരട്ടപ്പേര് വിളിച്ചതിന്റെ വൈരാഗ്യത്തിനു ഷാജഹാൻ ബഷീറിനെ കുത്തിക്കൊന്നുവെന്നാണ് ആദ്യം മുതൽ പൊലീസ് നിലപാട്. രാഷ്ട്രീയ കൊലപാതകം എന്ന തരത്തിൽ പൊലീസ് അന്വേഷണം ഇതുവരെ ഉണ്ടായിട്ടുമില്ല. പെരിയ ഇരട്ട കൊലപാതകത്തിന്റെ പേരിൽ സി.പി എം ശക്തമായ വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസിനെതിരെ ആരോപണവുമായി സി.പി.എം നേതാക്കൾ രംഗത്ത് എത്തിയത്. എന്നാൽ എല്ലാ ആരോപണങ്ങളും ഇപ്പോൾ സി. പി എമ്മിനെ തിരിഞ്ഞ് കുത്തുകയാണ്.
News
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.
‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.
അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india24 hours ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
film2 days ago
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് പൊലീസ്