Video Stories
ക്രിക്കറ്റിലും കാര്‍ഡ് വരുന്നു

മുംബൈ: ഫുട്ബോളിനെ പോലെ ക്രിക്കറ്റിലും മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും പുറത്തെടുക്കാന്‍ അമ്പയര്‍മാര്‍ക്ക് അനുമതി നല്കുന്ന രീതിയില്‍ ക്രിക്കറ്റില്‍ കാലോചിത മാറ്റങ്ങള്‍ എന്ന നിര്‍ദേശവുമായി എം.സി.സി. കളത്തില്‍ കനത്ത അച്ചടക്ക ലംഘനം നടത്തുന്ന കളിക്കാരെ ഫീല്‍ഡില്‍ നിന്നും പറഞ്ഞു വിടാന്‍ അമ്പയര്‍ക്ക് അനുമതി നല്കല്, ക്രിക്കറ്റ് ബാറ്റിന്റെ വീതി,. അഗ്രം എന്നിവയുടെ കനം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍, ഫീല്‍ഡര്‍മാരുടെ ഹെല്‍മറ്റില്‍ തട്ടിയുള്ള ക്യാച്ച് തുടങ്ങിയവയുടെ കാര്യത്തിലാണ് എം.സി.സി മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നത്.
അതേ സമയം പന്തില്‍ കൃത്രിമം കാണിക്കുന്നതിനെതിരെ നിലവിലുള്ള നിയമം തന്നെ പര്യാപ്തമാണെന്നാണ് എം.സി.സി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയുടെ അഭിപ്രായം. ശിപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടാല്‍ അമ്പയറെ ഭീഷണിപ്പെടുത്തുക, എതിര് കളിക്കാരനെ ശാരീരികമായി കൈകാര്യം ചെയ്യുക, കാണികളേയോ, അധികൃതരേയോ ശാരീരികമായി അക്രമിക്കുക തുടങ്ങി കളിക്കളത്തിലെ കടുത്ത അച്ചടക്ക നടപടികള്‍ക്കായിരിക്കും കളിക്കാരനെ പുറത്താക്കാന്‍ അമ്പയര്‍ക്ക് അനുമതി ലഭിക്കുക.
ശിപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ 2017 ഒക്ടോബര്‍ ഒന്നു മുതല്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും ഇത് പ്രാപല്യത്തില്‍ വരും. ക്രിക്കറ്റ് ബാറ്റിന്റെ അഗ്രത്തിന്റെ വീതി പരമാവധി 40 എം.എം ആയും കനം പരമാവധി 67 എം.എം ആയും പരിമിധപ്പെടുത്തണമെന്നുമാണ് മറ്റു ശിപാര്‍ശ. നിലവില്‍ ഫീല്‍ഡര്‍മാരുടെ ഹെല്‍മറ്റില്‍ പന്ത് തട്ടിയാല്‍ പിന്നീട് ക്യാച്ച് എടുക്കുകയോ, സ്റ്റമ്പ് ചെയ്യുകയോ ചെയ്താല്‍ വിക്കറ്റ് അനുവദിക്കില്ല. എന്നാല്‍ ഇത് അനുവദിക്കണമെന്നാണ് എം.സി.സിയുടെ ശിപാര്‍ശ.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബ്രിയര്‍ലി, ജോണ്‍ സ്റ്റീഫന്‍സ്, മുന്‍ വിന്‍ഡീസ് താരം ജിമ്മി ആഡംസ്, മുന്‍ ഇംഗ്ലണ്ട് വനിതാ താരം ചാര്‍ലോട്ടി എഡ്വാര്‍ഡ്സ്, മുന്‍ ഇന്ത്യന്‍ ക്യ്ാപ്റ്റന് സൗരവ് ഗാംഗുലി, മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ റോഡ് മാര്‍ഷ്, ടിം മേ, റിക്കി പോണ്ടിങ്, ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം, മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, മുന്‍ പാക് ക്യാപ്റ്റന്‍ റമീസ് രാജ, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വിന്‍സ് വാന്‍ഡര്‍ ബിജി എന്നിവരാണ് എം.സി.സിയുടെ യോഗത്തില്‍ പങ്കെടുത്തത്.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
india2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു