Connect with us

Video Stories

ചാക്കുകൊണ്ട് വേണ്ട വോട്ടുപിടുത്തം

Published

on


കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കവെ ബി.ജെ.പിഅതിന്റെ തനിനിറം പരമാവധി പുറത്തെടുത്തിരിക്കുകയാണിപ്പോള്‍. ആ പാര്‍ട്ടിയുടെ 2019ലെ അവസാനബസ്സിലേക്ക് ആളുകളെ വാരിവലിച്ച് തിരുകിക്കയറ്റാന്‍ നേതാക്കള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രതിപക്ഷത്തെ രണ്ടും മൂന്നുംനിര നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ഇതിനായി അവര്‍ സമീപിക്കുന്നത്. സ്വന്തമായി വികസനത്തിന്റെയോ ക്ഷേമത്തിന്റെയോ ഭരണനേട്ടങ്ങളോ ക്രമസമാധാനരംഗത്തെ ഭദ്രതയോ പോലും അവകാശപ്പെടാനില്ലാതെ മൂക്കറ്റം അഴിമതിയിലും കെടുകാര്യസ്ഥതയിലും പൊതുമുതല്‍ കൊള്ളയിലും അഭിരമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയിലെ നേതാക്കളാണ് ഏത്രനിലവാരം വരെ താണും വളഞ്ഞവഴിയിലൂടെ ഭരണത്തില്‍ തുടരാമെന്ന് വ്യാമോഹിക്കുന്നത്. അടുത്തിടെ കര്‍ണാടകത്തിലും മുമ്പ് ഗുജറാത്തിലും പയറ്റിയ അതേതന്ത്രംതന്നെയാണ് ഇപ്പോള്‍ ഏതാണ്ടെല്ലാ സംസ്ഥാനത്തുമായി ബി.ജെ.പി വ്യാപിപ്പിച്ചിരിക്കുന്നത്. ഭരണസ്വാധീനം, അതിനുവഴങ്ങിയില്ലെങ്കില്‍ പണം, അതുമല്ലെങ്കില്‍ ഭീഷണി എന്നിവയാണ് പ്രതിപക്ഷത്തെ നേതാക്കള്‍ക്കുനേരെ പാര്‍ട്ടിക്കാരും ഭരണക്കാരും ചേര്‍ന്ന് പുറത്തെടുത്തിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഏതാനും രാഷ്ട്രീയഭിക്ഷാംദേഹികള്‍ ഈ കെണിയില്‍ വീണുപോകുന്നുണ്ടെന്നതിന് ഉദാഹരണമാണ് ഏതാനും ദിവസമായി നാം കേട്ടുകൊണ്ടിരിക്കുന്ന ചില നേതാക്കളുടെ രാഷ്ട്രീയ മറുകണ്ടംചാട്ടങ്ങള്‍.
തെരഞ്ഞെടുപ്പ്തീയതികളും പെരുമാറ്റച്ചട്ടവും പ്രഖ്യാപിക്കുകയും അതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാര്‍ സംവിധാനവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴുമാണ് ദിനേനയെന്നോണം ബി.ജെ.പി നേതാക്കള്‍ ഓരോ കുട്ടിനേതാക്കളുടെ കൈയുംപിടിച്ച് വാര്‍ത്താലേഖകര്‍ക്കുമുമ്പിലെത്തുന്നത്. അതിലൊന്നാണ് വ്യാഴാഴ്ച കോണ്‍ഗ്രസ് വിട്ട്പുറത്തുവന്ന ടോം വടക്കന്റെ പരകായപ്രവേശം. വടക്കനെ ബി.ജെ.പി വക്താവ് രവിശങ്കര്‍പ്രസാദാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വലിയ നേട്ടമായി അവതരിപ്പിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തിയതായി പ്രഖ്യാപിച്ചത്. പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയെയും കൂട്ടി വാര്‍ത്താലേഖകര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട ബി.ജെ.പി വക്താവ് ഇതൊരു റിഹേഴ്‌സല്‍ മാത്രമാണന്നും വലുത് വരാനിരിക്കുന്നുവെന്നും പറഞ്ഞ് മഹാകാര്യം നേടിയെന്ന രീതിയിലാണ് വടക്കനെ ചേര്‍ത്തുനിര്‍ത്തി പാര്‍ട്ടി അംഗത്വം നല്‍കുന്നതായി പ്രഖ്യാപിച്ചത്.
യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ ‘ആയാ റാം-ഗയാ റാം’ കാലുമാറ്റ രാഷ്ട്രീയത്തിന്റെ തനിസ്വരൂപം ദൃശ്യമായത് 2017 ജൂലൈയിലെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് അവിടെനിന്ന് പാര്‍ട്ടി അധ്യക്ഷനെയും കേന്ദ്രമന്ത്രി സ്മൃതിഇറാനിയെയും വിജയിപ്പിക്കാനും കോണ്‍ഗ്രസ്‌നേതാവ് അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താനും കോണ്‍ഗ്രസിന്റെ അമ്പതോളം എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഉരുളക്കുപ്പേരി പോലുള്ള നടപടി മൂലമായിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലെ സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയെയും ബി.ജെ.പി റാഞ്ചി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇദ്ദേഹം മോദിയെ പ്രശംസിച്ചാണ് മറുകണ്ടം ചാടിയത്. സി.പി.എം സ്വതന്ത്ര എം.എല്‍.എയായിരുന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും നേരത്തെ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. ത്രിപുരയിലും പശ്ചിമബംഗാളിലും കൂട്ടത്തോടെയാണ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ എം.എല്‍.എമാരെ റാഞ്ചി സംസ്ഥാനഭരണം പിടിക്കാന്‍ ബി.ജെ.പിയും അമിത്ഷാ -മോദി നേതൃത്വവും അടുത്തിടെ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അവരെ നിരാശരാക്കി രണ്ടുപേരെ മാത്രമാണ് കിട്ടിയത്. പണം കൊടുത്താണ് ഇവരെ സ്വാധീനിച്ചതെന്നാണ് വിവരം. പാലക്കാട്ട് ഏക ബി.ജെ.പി നഗരസഭാഭരണം പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ ഒരു കൗണ്‍സിലര്‍ക്ക് ലക്ഷങ്ങള്‍ കോഴകൊടുത്ത് രാജിവെപ്പിച്ച് യു.ഡി.എഫിന്റെ അംഗസംഖ്യ കുറച്ച നാണംകെട്ടചെയ്തി കാട്ടിയതും ഇതേ ബി.ജെ.പി ആയിരുന്നു. ഇതേ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നാനൂറിലധികം ഭൂരിപക്ഷത്തിന് വിജയിപ്പിച്ച് ജനം പകരംവീട്ടിയത് ഇക്കൂട്ടര്‍ക്ക് പാഠമാകുമോ? ഹരിയാനയിലെ 1996ലെ സ്വതന്ത്രഎം.പി അരവിന്ദ് ശര്‍മയെ ബി.ജെ.പി വാങ്ങിയത് കഴിഞ്ഞദിവസമാണ്. ഇതിന് ചെലവാക്കുന്ന പണത്തിന്റെ ഉറവിടം തുറന്നുകാട്ടപ്പെടണം.
കോണ്‍ഗ്രസിന്റെയോ ഇതരപാര്‍ട്ടികളുടെയോ നാമമാത്രരായ നേതാക്കന്മാരെ ബി.ജെ.പി റാഞ്ചുന്നതുകൊണ്ട് ആ പാര്‍ട്ടികള്‍ക്ക് കാര്യമായൊരു പോറലും ഏല്‍ക്കാന്‍ പോകുന്നില്ലെന്നുമാത്രമല്ല, ആദര്‍ശം തൊട്ടുതീണ്ടാത്ത ഇത്തരം അധികാരമോഹികളെവെച്ച് ഒരു വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതാണ ്‌സത്യം. മതേതരപാര്‍ട്ടിയായ കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെപോലുള്ള തീവ്രവര്‍ഗീയകക്ഷിയിലേക്ക് ചേക്കേറിയ ആളുടെ മതേതരബോധം പ്രത്യേകിച്ച് പരിശോധിക്കേണ്ടതില്ല. സത്യത്തില്‍ ടോംവടക്കനെ പോലുള്ള കോണ്‍ഗ്രസ് വക്താവിനെ ചാക്കിലാക്കുക വഴി ബി.ജെ.പി ഉന്നംവെക്കുന്നത് അദ്ദേഹത്തിലൂടെ വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ കഴിയുമെന്നല്ല, മറിച്ച് കോണ്‍ഗ്രസിന് അതുവഴി മാനസികമായ തിരിച്ചടി നല്‍കുകമാത്രമായിരിക്കണം ഈ തിരഞ്ഞെടുപ്പുവേളയിലെ ഗൂഢോദ്ദേശ്യം. ഒരു പഞ്ചായത്ത് വാര്‍ഡില്‍പോലും ജയിക്കാന്‍ സാധിക്കാത്തയാള്‍ക്ക് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായ പാര്‍ലമെന്റ് സീറ്റ് വേണമെന്ന് പറയുന്നതിലെ അനൗചിത്യം ഊഹിക്കാനെളുപ്പം.
തെരഞ്ഞെടുപ്പു കഴിയുന്നതിനുമുമ്പ് പരമാവധിപേരെ ചാക്കിട്ടുപിടിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ക്ക് തിരിച്ചടി നല്‍കാമെന്ന് കണക്കൂകൂട്ടുന്ന ബി.ജെ.പിക്ക് സത്യത്തില്‍ സംഭവിക്കുന്നത് അവരുടെതന്നെ സ്വന്തം ആദര്‍ശചോഷണമാണ്. വര്‍ഗീയതയും സമ്പത്തും പറഞ്ഞ് ആളെ കൊന്നും കൊലവിളിച്ചും മുന്നേറുന്ന പാര്‍ട്ടിക്ക് അതുപോലെ പ്രവര്‍ത്തിക്കാന്‍ ആളെ സമാഹരിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഈ അല്‍പന്മാര്‍ തന്നെയാണ് അതിന് അനുയോജ്യര്‍. അധികാരത്തിലിരിക്കുമ്പോള്‍ സ്വന്തം സംഘടനയുടെ സ്വാദ് ആവോളം നുകര്‍ന്നശേഷം അതില്ലാത്തപ്പോള്‍ കളംമാറുന്ന ഭൈമീകാമുകരുടെ രാഷ്ട്രീയം പൊതുരംഗത്തിന് തന്നെ തീരാകളങ്കമാണ്. അതിന് പ്രേരിപ്പിക്കുന്നതും ചുക്കാന്‍ പിടിക്കുന്നതും രാജ്യംഭരിക്കുന്ന നേതൃത്വമാണ് എന്നതിനെ മാത്രമേ ഭയപ്പെടാനുള്ളൂ.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending