Connect with us

Video Stories

മുസ്ലിലീഗ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു

Published

on

അജേഷ് പാറക്കല്‍

പൊന്നാനിയിലും മലപ്പുറത്തും ‘വർഗീയ’ കക്ഷിയായ മുസ്‌ലിം ലീഗിനെ തോൽപിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന വൈരുദ്ധ്യാത്മക ഭൗതിക വാദക്കാർ അറിയാൻ…

ഇതിനു മുൻപൊരിക്കലും ആഗ്രഹിക്കാത്തപോലെ, ഇത്തവണ മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥികൾ ജയിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതിന്റെ കാരണത്തിലേക്ക് വരാം.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വർഗ്ഗ സമരത്തിന്റെ അലയൊലികളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ അവതരിച്ച കമ്യൂണിസത്തിന് ഇന്ത്യയിലെ ജാതി എന്ന സമൂഹ യാഥാർഥ്യം തിരിച്ചറിയാൻ വൈകിയതാണ് അതിനു പറ്റിയ അപചയം എന്ന് അതിന്റെ നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. എങ്കിലും ജാതിയിലധിഷ്ഠിതമായ സാമൂഹ്യ ഉച്ചനീചത്വത്തെ അഡ്രെസ്സ് ചെയ്യുന്നതിൽ ഇപ്പോഴും ഇടതുപക്ഷം പരാജയമാണ് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് സാമ്പത്തിക അടിസ്ഥാനത്തിൽ ചെയ്ത മുന്നാക്ക സംവരണത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച അവരുടെ നിലപാട്. സ്വീകരിക്കുക മാത്രമല്ല അത് തങ്ങളുടെ മുന്നേയുള്ള ആവശ്യമാണ് എന്ന് പറഞ്ഞ് അതിന്റെ പിതൃത്വം ഏറ്റെടുക്കുക കൂടി ഉണ്ടായി. സാമ്പത്തിക ഉന്നമനമല്ല സംവരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം എന്ന പാഠം മറന്ന്, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെല്ലാം ഒന്നിച്ചു കയ്യടിച്ചു പാസാക്കിയ സാമ്പത്തികാടിസ്ഥാനത്തിലുള്ള മുന്നാക്ക സംവരണ നിയമത്തിന്റെ ഏടുകൾ മറിചാൽ അതിൽ മൂന്നു മഹാരഥൻമാരുടെ വിയോജനത്തിന്റെ, എതിർപ്പിന്റെ കുറിപ്പുകൾ കാണാം. ലോക്സഭയിലെ 323 അംഗങ്ങൾ അനുകൂലിച്ച് വോട്ടു ചെയ്തപ്പോൾ അതിനെ എതിർത്ത ആ മൂന്നു പേര്. അസദുദീൻ ഒവൈസിയോടൊപ്പം നിന്ന കേരളത്തിലെ മുസ്ലിം ലീഗിന്റെ രണ്ടു എംപിമാർ. സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനക്ക് എതിരാണ് എന്ന് വാദിച്ചവർ. ദളിതരുടെയും ആദിവാസികളുടെയും സംവരണം അവരുടെ സാമൂഹ്യമായ ഉന്നമനം ലക്‌ഷ്യം വെച്ചാണ് എന്ന് ഉറക്കെ പറഞ്ഞവർ. ആ ഒറ്റക്കാരണം കൊണ്ട്, അതുകൊണ്ട് കൂടി ഇത്തവണ ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും ജയിക്കണം.. പാണക്കാട്ടെ ബിരിയാണിയുടെ കഥകളൊക്കെ പരിഹാസച്ചുവയോടെ പങ്കുവെക്കുന്ന ദളിതരും ആദിവാസികളുമുൾപ്പെടുന്ന കേരളത്തിലെ ‘പ്രബുദ്ധ’ പാർട്ടികളുടെ അണികൾ സാമ്പത്തിക സംവരണ ബില്ലിന്റെ കാര്യം കൂടി ഒന്നോർക്കണം, ചെറിയ നീറ്റൽ തോന്നും ചങ്കിനകത്ത്, ഇന്ത്യയിലെ സാമൂഹ്യ യാഥാർഥ്യങ്ങളെക്കുറിച്ച് അല്പമെങ്കിലും ബോധ്യമുണ്ടെങ്കിൽ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending