Connect with us

Culture

ഉയര്‍ന്ന പോളിങ് യു.ഡി.എഫ് തരംഗത്തിന്റെ സൂചന

Published

on


കെ.പി ജലീല്‍
പാലക്കാട്: കേരളത്തിന്റെ ലോക്‌സഭാതിരഞ്ഞെടുപ്പുചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയുംകൂടുതല്‍ പോളിംഗ് രേഖപ്പെടുത്തപ്പെടുന്നത്.. സംസ്ഥാനത്ത് ഇത്തവണയുണ്ടായ കനത്ത വോട്ടിംഗ് ഐക്യജനാധിപത്യമുന്നണിയുടെ പ്രതീക്ഷകള്‍ വാനോളം വര്‍ധിപ്പിക്കുന്നു. ഇത്തവണത്തെ സംസ്ഥാനതലശരാശരി പോളിംഗ് 76.45 ആണ്. പുതുക്കിയ കണക്കുകള്‍ വരുമ്പോള്‍ ഇതിലുമധികമായേക്കും. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരായുള്ള കടുത്ത പ്രതിഷേധത്തിന്റെ സൂചകമായാണ് ഈ പോളിംഗ് ശതമാനം വിലയിരുത്തപ്പെടുന്നത്.
ശബരിമലവിഷയവും ഇതിന് സഹായിച്ചിട്ടുണ്ടാകാം. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ 74.04 ആയിരുന്ന പോളിംഗ്ശതമാനം കുത്തനെ വര്‍ധിച്ച് 76 നടുത്തെത്തിയതാണ് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലുമുണ്ടായ അക്രമസംഭവങ്ങള്‍ ഭയന്ന് യു.ഡി.എഫ് വോട്ടര്‍മാര്‍ വോട്ടുചെയ്യാനെത്തില്ലെന്ന് കരുതിയ ഇടതുക്യാമ്പിനാണ് പോളിംഗിലെ വന്‍വര്‍ധന തിരിച്ചടിയായിരിക്കുന്നത്. ചുട്ടുപഴുത്ത വേനല്‍കാലത്ത് ഇന്നലെ ഈ സീസണിലാദ്യമായി പകല്‍ചൂട് കുത്തനെ കുറഞ്ഞതും പോളിംഗ് വര്‍ധിക്കാനിടയാക്കി. മൂന്നുമണിയാകുമ്പോള്‍ തന്നെ പോളിംഗ് ശതമാനം 60നടുത്തെത്തി. മതന്യൂനപക്ഷമേഖലകളില്‍ കൂടുതല്‍ പോളിംഗ് കൂടിയതും വലിയ സൂചനയാണ്.
പതിവില്‍നിന്ന് വ്യത്യസ്തമായി രാവിലെതന്നെ വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ്ബൂത്തുകളിലെത്തിയത് ഇത്തവണത്തെ അപൂര്‍വതയായി. ചൂടും അക്രമവും ഭയന്നാണ് വോട്ടര്‍മാര്‍ കൂടുതലും രാവിലെതന്നെ ക്യൂവില്‍ നിരന്നത് എങ്കിലും നട്ടുച്ചക്കും ക്യൂവില്‍ നിറയെ ആളുകളുണ്ടായതിന് കാരണം കേന്ദ്രസര്‍ക്കാരിനോടുള്ള വലിയ പ്രതിഷേധത്തിന്റെ സൂചകംതന്നെ. മോദിസര്‍ക്കാരിനെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മുന്നണി വേണമെന്ന വിചാരമാണ് കേരളത്തിലെ വോട്ടര്‍മാരുടെ ഈ കൂട്ടഒഴുക്കിന് കാരണമായത്. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും ഇതിന് സഹായകമായി. വയനാട്ടിലെ പോളിംഗ് ശതമാനം 79 കടന്നത് ഇതിന്റെ സൂചനയാണ്.
പോളിംഗ്‌വര്‍ധിച്ചത് തീര്‍ച്ചയായും യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കേരളത്തിന്റെ കഴിഞ്ഞകാല പാരമ്പര്യവും ഏതാണ്ട് അങ്ങനെതന്നെ. പോളിംഗ് ശതമാനം കുത്തനെകൂടുന്നത് സാധാരണഗതിയില്‍ നിലവിലുള്ള സര്‍ക്കാരിനെതിരായ വിധിയെഴുത്താകുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. പോളിംഗ് ശതമാനം 73 കടന്നാല്‍ അത് യു.ഡി.എഫിന് ഗുണകരമാകുമെന്നാണ് കഴിഞ്ഞകാലഅനുഭവം. 74.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ 2014ല്‍ ഇടതുപക്ഷത്തിന് എട്ടും യു.ഡി.എഫിന് 12ഉം സീറ്റുകളാണ് ലഭിച്ചത്. 2009ല്‍ 13 സീറ്റുകള്‍ യു.ഡി.എഫിന് ലഭിച്ചപ്പോള്‍ പോളിംഗ് ശതമാനം 73.36 ആയിരുന്നു. 71.45 ശതമാനം പോളിംഗ് ഉണ്ടായിരുന്ന 2004ല്‍ ഇടതിന് 18 സീറ്റുകള്‍ ലഭിച്ചു. 70.66 ശതമാനം പോളിംഗുണ്ടായ 1998ല്‍ യു.ഡി.എഫിന് 11 സീറ്റുലഭിച്ചപ്പോള്‍ 72.12 ശതമാനമുണ്ടായ 1996ല്‍ ഇരുമുന്നണികളും പത്തുവീതം സീറ്റുകളാണ് നേടിയത്. 91ല്‍ പോളിംഗ് ശതമാനം 73.32; യു.ഡി.എഫ്- 16.
വയനാടിനുപുറമെ ചാലക്കുടി, ആലപ്പുഴ, കോട്ടയം,ആലത്തൂര്‍, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇവിടുങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന്റെ സൂചനയാണ്. ഇടുക്കി, കൊല്ലം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര തു
ങ്ങിയയിടങ്ങളിലാണ് ശരാശരിയിലും താഴെ പോളിംഗ് താണത്. എന്നാല്‍ ഇവിടങ്ങളില്‍ പലയിടത്തും കഴിഞ്ഞതവണത്തേക്കാള്‍ വലിയ ശതമാനമാണ് പോളിംഗില്‍ രേഖപ്പെടുത്തിയതെന്നതും കാണാതിരുന്നുകൂടാ. പത്തനംതിട്ടയിലെ ഏഴുശതമാനവും ആറ്റിങ്ങലിലെ മൂന്നുശതമാനവും വര്‍ധന ഉദാഹരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending