Connect with us

Video Stories

അനധികൃത നിര്‍മ്മാണവും സുപ്രീംകോടതി വിധിയും

Published

on


കെ.ബി.എ കരീം


കൊച്ചിയില്‍ തീരദേശചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് #ാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനും അഴിമതിക്കും വഴങ്ങി കണ്ണും മൂക്കുമില്ലാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന തദ്ദേശ സ്ഥാപന അധികൃതര്‍ക്കും സര്‍ക്കാരിനും പ്രത്യേകിച്ച് റവന്യൂവകുപ്പിനും പാഠമായിമാറേണ്ടതുണ്ട്. ശതകോടികള്‍ മുടക്കി അത്യാഢംബരത്തോടെ നിര്‍മ്മിച്ച ബഹുനില സമുച്ചയങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കണമെന്ന് സുപ്രീംകോടതി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വിധി പ്രസ്താവിക്കുമ്പോള്‍ തീരദേശ പരിപാലനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പരമോന്നത നീതിപീഠം കല്‍പ്പിക്കുന്ന മൂല്യത്തിന്റെ അതിശക്തമായ പ്രതിഫലനം കൂടിയായി ഈ വിധി മാറിയിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ ദൗത്യത്തിന് കോടതികള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയും അതിനനുസൃതമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും അതിശക്തമായി നിലകൊള്ളുകയും ചെയ്താല്‍ മാത്രമേ പ്രളയവും പേമാരിയും പോലുള്ള വന്‍പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിച്ച് നില്‍ക്കാന്‍ നമുക്ക് കഴിയൂ എന്നതില്‍ സംശയമില്ല.
തീരദേശ നിയമം ലംഘിച്ച് സ്ഥാപിച്ച കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയത്‌കൊണ്ടുമാത്രം തീരുന്നതല്ല ഇവിടത്തെ പ്രശ്‌നം. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും അതിന് ഒത്താശ ചെയ്യുന്നവര്‍ക്കും എതിരെ കൂടി നടപടി വന്നാലേ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണവും അതുവഴിയുള്ള വികസനവും ഭാവിയിലെങ്കിലും സാധ്യമാക്കാന്‍ കഴിയൂ. പരിസ്ഥിതി നിയമവും തീരദേശ നിയമവും ഉള്‍പ്പെടെ ലംഘിച്ച് നിര്‍മ്മിച്ച കൂറ്റന്‍ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ അഞ്ചു വര്‍ഷത്തിനിടെ ഒരു ഡസനോളം കോടതി വിധികള്‍ വന്നിട്ടുണ്ട്. അനധികൃതമെന്ന് കണ്ടെത്തുന്ന പല കെട്ടിടങ്ങളും സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് പൊളിച്ചുനീക്കുന്നുമുണ്ട്. ഇവയിലെല്ലാം കെട്ടിടയുടമ നഷ്ടവും നാണക്കേടും സഹിക്കുന്നതല്ലാതെ പണത്തിനും മറ്റ് പ്രലോഭനങ്ങള്‍ക്കും വഴങ്ങി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി കൂടി ഉണ്ടാകുന്നില്ലെന്നതാണ് നിയമലംഘനങ്ങളും അനധികൃത നിര്‍മ്മാണവും വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.
കൊച്ചിയിലെ മരട് നഗരസഭയില്‍ തീരദേശ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് #ാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചു മാറ്റാനാണ് ജസ്റ്റിസ് അരുണ്‍മിശ്ര, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ച് വിധിച്ചിരിക്കുന്നത്. കുണ്ടന്നൂര്‍ ഹോളിഫെയ്ത് എച്ച്ടുഒ, ഹോളിഡെ ഹെറിറ്റേജ്, നെട്ടൂര്‍ അല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട #ാറ്റ് സമുച്ചയം, നെട്ടൂര്‍ കേട്ടേഴത്തുകടവ് ജയിന്‍ കോറല്‍കേവ്, ഗോള്‍ഡന്‍ കായലോരം എന്നീ #ാറ്റ് സമുച്ചയങ്ങള്‍ക്കെതിരെയാണ് സുപ്രീംകോടതി വാളോങ്ങിയിരിക്കുന്നത്. ഇവയിലെല്ലാമായി അഞ്ഞൂറോളം #ാറ്റുകളാണ് ഉള്ളത്. ഇതില്‍ പകുതിയിലധികം #ാറ്റിലും പ്രമുഖരടങ്ങുന്ന താമസക്കാരുമുണ്ട്. നിര്‍മ്മാണങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള സി.ആര്‍.ഇസഡ് 3ല്‍പെട്ട പ്രദേശത്ത് നിര്‍മ്മിച്ച ഈ #ാറ്റുകള്‍ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് തീരദേശമേഖല നിയന്ത്രണ അതോറിറ്റിയാണ് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും എത്തി അനുകൂല വിധി നേടിയെടുത്തിരിക്കുന്നത്. തീരദേശമേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെയാണ് 2006-07ല്‍ ഈ കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്. നിര്‍മ്മാണ അനുമതി നല്‍കിയപ്പോള്‍ ഈ പ്രദേശം മരട് പഞ്ചായത്തിന്റെ കീഴിലായിരുന്നെങ്കിലും മരട് നഗരസഭയായതോടെ തീരദേശ പരിപാലന ചട്ടം കൂടുതല്‍ മാറുകയായിരുന്നു. കായലോരത്ത് നിന്ന് 200 മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണം പാടില്ലെന്നാണ് സി.ആര്‍.ഇസഡ് 3 വ്യക്തമാക്കുന്നത്.
അനധികൃത നിര്‍മ്മാണങ്ങള്‍ വന്‍തോതില്‍ പെരുകിയ കേരളത്തിന് ഇനിയുമൊരു പ്രളയം താങ്ങാന്‍ കെല്‍പ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മരട് നഗരസഭയിലെ തന്നെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍പ്പെട്ട ഈ അഞ്ചെണ്ണം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തീരദേശ നിയമം ലംഘിക്കുന്നതാണ് പ്രളയങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിവെക്കുന്നതെന്ന് കോടതി പറയുന്നു.
പഞ്ചായത്ത് നഗരസഭയായതോടെ നിര്‍മ്മാണാനുമതി റദ്ദാക്കാന്‍ നഗരസഭ നല്‍കിയ നോട്ടീസിനെതിരെ കെട്ടിട ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഉത്തരവും തള്ളിയ സാഹചര്യത്തിലാണ് തീരദേശ നിയന്ത്രണ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് പഠിക്കാന്‍ കഴിഞ്ഞ നവംബറില്‍ കലക്ടര്‍, തദ്ദേശഭരണ സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
പരമോന്നത കോടതിയുടെ വിധി സംസ്ഥാനത്ത് നിയമം ലംഘിച്ച് പണിത കെട്ടിടങ്ങള്‍ പിഴ ഈടാക്കി നിയമവിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടെയാണെന്ന് പറയാതെ വയ്യ. അനധികൃത കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ പഞ്ചായത്തീരാജ് നിയമഭേദഗതി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. 2017 ജൂലൈ 31 വരെ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ക്ക് സാധുത നല്‍കാനാണ് നിയമഭേദഗതി. നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നതാണ് ഈ നടപടിയെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷവും മറ്റ് വിദഗ്ധരും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരായ വിധിയായികൂടി ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെ കാണേണ്ടതുണ്ട്.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്നാണ് മരട് നഗരസഭാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കെട്ടിട ഉടമകള്‍ക്ക് പുനപരിശോധനാഹര്‍ജി നല്‍കാനുള്ള വകുപ്പുകളുമുണ്ട്. രണ്ടു വര്‍ഷം മുമ്പ് കൊച്ചിയിലെ ഡി.എല്‍.എഫ് #ാറ്റ് സമുച്ചയം പൊളിച്ചുനീക്കാന്‍ പരമോന്നത കോടതി ഉത്തരവിട്ടത് ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എന്നാല്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരില്‍നിന്ന് ഒന്നേകാല്‍ കോടി രൂപ പിഴ ഈടാക്കി കെട്ടിടം ക്രമവല്‍ക്കരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തീരദേശ നിയമം ലംഘിച്ചും വനം പരിസ്ഥിതി നിയമം ലംഘിച്ചും പതിനായിരക്കണക്കിന് കെട്ടിട സമുച്ചയങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ളത്. ശബരിമലയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരുമെന്നുവരെ ഒരവസരത്തില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിലെ പ്രമുഖര്‍തന്നെ നിയമലംഘകരും അനധികൃത കയ്യേറ്റക്കാരുമായതും ഇവര്‍ക്കെതിരെ കോടതി വിധിയുണ്ടായിട്ടുപോലും ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതും ജനം കണ്ടതാണ്. ആലപ്പുഴയില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ലേക്‌വ്യൂ റിസോര്‍ട്ടും പി.പി അന്‍വര്‍ എം.എല്‍.എയുടെ തടയണയും വാട്ടര്‍ തീം പാര്‍ക്കും ഈ നിയമലംഘനങ്ങളില്‍ ചിലതുമാത്രം.
മരടിലെ അഞ്ച് പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ശ്രമകരമായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ സുപ്രീംകോടതിയുടെ അതിശക്തമായ നിലപാട് അനധികൃത കെട്ടിടങ്ങള്‍ പെരുകുന്നത് തടയാന്‍ വഴിമരുന്നിടുമെന്ന് ആശിക്കാം. കെട്ടിടത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. നിയമം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചാല്‍ പ്ലാന്‍ തയ്യാറാക്കിയ എഞ്ചിനീയര്‍ക്കടക്കം വിലക്കേര്‍പ്പെടുത്തുന്ന സമഗ്ര നടപടികളാണ് ഉണ്ടാകേണ്ടത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending