Connect with us

Video Stories

മാപ്പില്ല കുട്ടികളോടുള്ള ക്രൂരതക്ക്

Published

on


ബരീറ താഹ


മാതൃത്വം വിശുദ്ധിയുടെ വഴിവിളക്കായാണ് ലോകം എക്കാലവും നോക്കി കണ്ടിട്ടുള്ളത്. മതങ്ങളും വേദങ്ങളും മാത്രമല്ല, കാല ദേശങ്ങള്‍ വ്യത്യാസമില്ലാതെ മാതൃത്വം ജ്വലിച്ചുനില്‍ക്കുന്നു. മനുഷ്യരില്‍ മാത്രമല്ല ജീവജാലങ്ങളിലും അപരിമേയമായ ഉണ്മയായി അത് നിലനില്‍ക്കുന്നുണ്ട്. മനുഷ്യരാശിയുടെ പുരോയാനങ്ങളില്‍ അവളുടെ കൊടിയടയാളം ആകാശത്തോളം വിശാലമാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുന്നില്‍ വന്നു അനുചരന്‍ ചോദിക്കുന്ന ഒരു സന്ദര്‍ഭം: ‘പ്രവാചകരെ, എനിക്കേറ്റവും കടപ്പാട് ആരോടാണ്.? ‘നിന്റെ ഉമ്മയോട്’ എന്നായിരുന്നു മറുപടി. ചോദ്യകര്‍ത്താവ് വീണ്ടും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു പിന്നെ ആരോടാണ് എന്ന അര്‍ത്ഥത്തില്‍. മൂന്ന് തവണയും മറുപടി ഉമ്മയോട് എന്നായിരുന്നു. മനുഷ്യന് തന്റെ മാതാവിനോടാണ് ഏറ്റവും വലിയ കടപ്പാട് എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രവാചകന്‍.
ശ്രീ ശങ്കരന്‍ തന്റെ ആത്മാന്വേഷണ യാത്രകള്‍ക്കൊടുവില്‍ വന്നു അമ്മയായ ആര്യാംബക്കു മുന്നില്‍ തൊഴു കയ്യോടെ വിങ്ങിപൊട്ടുമ്പോഴും നിറയുന്നത് മാതൃത്വത്തോടുള്ള വാത്സല്യം തന്നെയാണ്. ഗര്‍ഭയറയില്‍ നാലാം മാസം ആത്മാവ് സന്നിവേശിക്കപ്പെടുന്ന മുഹൂര്‍ത്തമുണ്ട്. ഏതൊരു സ്ത്രീയും താന്‍ അമ്മയാകുന്നു എന്ന് തിരിച്ചറിയുന്ന സന്ദര്‍ഭം. കുഞ്ഞിന്റെ അനക്കങ്ങള്‍ ശരീര കോശങ്ങളിലേക്ക് മാതൃത്വമായി പടരുന്ന അവാച്യമായ അനുഭൂതിയുടെ ജൈവ സംക്രമണം. പിറവിയുടെ ആദ്യ സൂചനകളില്‍ അത് ഇത്രമേല്‍ തിരിച്ചറിയപ്പെടില്ല. തന്റെ ഊര്‍ജ്ജവും രക്തവും എല്ലാം അവന്‍/അവള്‍ വലിച്ചെടുക്കുമ്പോഴും അമ്മ അനുഭവിക്കുന്ന ഹൃദയ വികാരം ഉണ്ട്. ലോകത്തൊരു ഭാഷയിലേക്കും പകര്‍ത്താനാവാത്ത ചമല്‍ക്കാര ഛേദസ്സുകളാല്‍ തുന്നിയ ഒരു കാവ്യ രത്‌നഹാരം പോലെ… അമ്മ..
പാതിരാവിന്റെ ഘനാണ്ഡകാരത്തില്‍ ലോകമുറങ്ങുമ്പോഴും തന്റെ അടിവയറ്റില്‍ കൈകാലിട്ടിളക്കി കുറുമ്പ് കാണിക്കുന്ന കുഞ്ഞിന്റെ താള ബോധം രാത്രി മഴ പോലെ ആസ്വദിക്കുന്ന ഗര്‍ഭ കാലം. പിന്നെ വളര്‍ച്ചയുടെ ഓരോ പടവിലും വേപഥു പൂണ്ട് വിഹ്വല ഹൃദയത്തോടെ ചേര്‍ത്തു പിടിക്കുന്ന അമ്മ. മാറിടത്തിന്റെ ഇളംചൂടിലേക്ക് ചേര്‍ത്ത് തഴുകുമ്പോഴും നിലാവിനെ നോക്കി കണ്ണിറുക്കി അവന്‍/അവള്‍ ചിരിക്കുമ്പോഴും മാതൃത്വം അതിന്റെ എല്ലാ തനിമയിലും അവളില്‍ തുയിലുണര്‍ത്തുകയാണ്. പിന്നീട് എപ്പോഴാണ് അമ്മ അന്യയാകുന്നത്? തന്റെ ജനിതക നനവുകളുടെ താഴ്‌വേരുകള്‍ ആഴ്ന്നുനില്‍ക്കുന്നത് ഈ ഗര്‍ഭയറയിലാണ് എന്നത് എപ്പോഴാണ് മറന്നു പോകുന്നത്. പിന്നെ എപ്പോഴാണ് പാഴ്മുറം പോലെ വൃദ്ധസദാനങ്ങളുടെ ഇരുണ്ട ചുമരുകള്‍ക്കുള്ളിലേക്കു അവര്‍ വലിച്ചറിയപ്പെട്ടത്.
മാതൃഭാവനയുടെ സകല ആര്‍ദ്രതയും മക്കള്‍ മറന്നു തുടങ്ങിയ കാലത്ത് ചില മറുവശങ്ങള്‍ കൂടി കണ്ടു നാം. ഉയര്‍ന്ന സാക്ഷരതയും സംസ്‌കാരവും അവകാശപ്പെടുന്ന കേരളത്തിന് ഇത്തരം ദുഷ്‌ചെയ്തികളുടെ ആവര്‍ത്തനം ദുഃഖകരം തന്നെ. തുടരെ തുടരെ കുട്ടികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍കൂടി വരികയാണ്. കേരളീയരായ നാം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവന്നിരിക്കുന്നു. തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്തെ വാടക വീട്ടില്‍ ഏഴ് വയസ്സുകാരനോട് അമ്മയുടെ ആണ്‍ സുഹൃത്ത് നടത്തിയ അതിക്രൂരമായ മര്‍ദ്ദനം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു. 10 ദിവസം വെന്റിലെറ്ററിന്റെ സഹായത്തിലിരുന്ന ഏഴു വയസ്സുകാരന്‍ ലോകത്തോട് വിടപറഞ്ഞു. കേരളമാകെ തലകുനിച്ചു കണ്ണീരണിഞ്ഞു ആ പിഞ്ചോമനക്ക് യാത്രാമൊഴിയേകുന്നു. സംരക്ഷിക്കേണ്ട കൈകള്‍ ക്രൂരതയുടെതായി മാറിയാലോ.
കൊച്ചു കുഞ്ഞുങ്ങളെ തെരുവില്‍ എറിയപെടുന്ന ആസുര മാതൃത്വം. അടിച്ചും പൊള്ളിച്ചും തല പൊളിച്ചും കുഞ്ഞു പൈതങ്ങളെ ദ്രോഹിച്ചു കൊന്ന അമ്മമാരുടെ വര്‍ത്തമാനവും കേള്‍ക്കേണ്ടി വരുന്നു നമ്മുക്ക്. സ്വന്തം സുഖാന്വേഷണങ്ങള്‍ക്കിടയില്‍ ‘മാതൃത്വ’ വിശുദ്ധിയെ വിറ്റു തുലച്ച പെണ്‍ ജന്മങ്ങള്‍. തന്റെ അടിവയറ്റില്‍ കുരുത്ത ഹൃദയത്തെ ദയാ ദാക്ഷിണ്യം ഇല്ലാതെ കൊലക്ക് കൊടുത്ത സ്ത്രീകള്‍ മാതൃത്വത്തിനു വീര ചരമം എഴുതുകയാണ്. കുടുംബത്തിന്റെ വിളക്കാണ് അമ്മ. സ്‌നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും നന്മയുടെയും ത്യാഗത്തിന്റെയും ആള്‍രൂപമാണ് അമ്മ. അതുകൊണ്ടുതന്നെ മാതൃത്വം ലോകമെമ്പാടും ഒരേ വികാരമായി നിലനില്‍ക്കുന്നു. ഓരോ ദിവസവും വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന അതിക്രൂരമായ കൊലപാതകങ്ങളും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേരെയുള്ള പീഡനങ്ങളും മറ്റ് ദുഃഖകരമായ സംഭവ പരമ്പരകളുടെയും എണ്ണം കൂടിവരികയാണ്. പ്രണയം നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയിലും തൃശൂരിലും രണ്ട് വിദ്യാര്‍ത്ഥികളെ കാമുകന്മാരെന്നു പറയുന്നവര്‍ കഴുത്തറുത്തും കത്തി കുത്തിയിറക്കിയതിനുശേഷം പെട്രോള്‍ ഒഴിച്ചു തീവെച്ചു അതീവ ദയനീയമായ നിലയില്‍ കൊലപ്പെടുത്തി. എണ്ണത്തില്‍ കുറവായ ക്രിമിനല്‍ വാസനയുള്ള മലയാളി മനസ്സ് നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ചോദ്യം ചെയ്യുന്ന നിലയില്‍ വളരുകയാണോ. അസ്ഥി നുറുങ്ങുന്ന മര്‍ദ്ദനങ്ങളും പ്രാണന്‍ നഷ്ടപ്പെടുന്ന നരക ജീവിതവും അനുഭവിക്കേണ്ടിവരുന്ന അവര്‍ക്ക് രക്ഷാകവജം തീര്‍ത്തേപറ്റൂ. ഈ മാതൃ ദിനത്തില്‍ നമ്മുക്ക്് പ്രതിജ്ഞ ചെയ്യാം പിറക്കാനിരിക്കുന്ന തലമുറക്ക് മാതൃ വിശുദ്ധിയുടെ വഴിയാടയാളമായി മാറാന്‍. ഇനി ഒരമ്മയും മക്കളെ ഓര്‍ത്ത് കരയരുത്, ഒരു കുട്ടിയും അമ്മയെ ഓര്‍ത്തും. നല്ല മനസ്സ് എവിടെയാണ് നഷ്ടപ്പെട്ടുപോയതതെന്നു ആത്മപരിശോധന നടത്തണം. സമ്പത്തിനോടുള്ള ആര്‍ത്തി, വഴിവിട്ട ജീവിതശൈലി, മദ്യപാനം, മോശമായ കൂട്ടുകെട്ട്, നേരത്തിനും സമയത്തിനും വീടണിയാത്തവര്‍, ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നവര്‍ തുടങ്ങി കുടുംബാന്തരീക്ഷത്തെ തകര്‍ത്തു കടന്നുപോകുന്ന ജീവിത യാത്ര ആര്‍ക്കു വേണ്ടി. എന്തിനു വേണ്ടി ഈ ചോദ്യങ്ങള്‍ മാത്രമാണ് ബാക്കി. ഇത്തരം ദുഷ്‌ചെയ്തികള്‍ പ്രകടമാകുന്ന മനസ്സുകളെ നേര്‍വഴിക്കെത്തിക്കാനുള്ള ഒട്ടേറെ മാര്‍ഗങ്ങള്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ സിദ്ധിച്ച കൗണ്‍സലിങ്ങിലൂടെയും നന്മനിറഞ്ഞ മനസ്സുകളുമായുള്ള സഹകരണത്തിലൂടെയും കഴിയും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending