More
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി പ്രതിപക്ഷം; ബി.ജെ.പിയിതര സര്‍ക്കാര്‍ വരും

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല തുടങ്ങിയവരാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും മെയ് 23ന് പുറത്തു വരികയെന്ന നിലപാടുമായി രംഗത്തെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നും അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്ന് സംശയിക്കുന്നതെന്നുമുള്ള ആരോപണങ്ങളും പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചു.
എക്‌സിറ്റ് പോളുകളെ ആശ്രയിച്ചല്ല ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതയെന്ന് ബി.എസ്.പി നേതാവ് മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി മഹാസഖ്യം നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ലക്‌നോവില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. മഹാസഖ്യത്തിന് യു.പി ജനതക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണെന്നും അതിന് എക്‌സിറ്റ് പോളുകളുടെ പിന്തുണ ആവശ്യമില്ലെന്നും മായാവതി പറഞ്ഞു.
ഇ.വി.എമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം ബി.ജെ.പിക്കും എന്‍.ഡി.എക്കുമെതിരാണ്. എന്നാല്‍ ഇ.വി.എം ക്രമക്കേട് സംബന്ധിച്ച ആശങ്ക ശക്തമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെതന്നെ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. വികസിത രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപേക്ഷിച്ച് പരമ്പരാഗത ബാലറ്റ് രീതിയിലേക്ക് മാറുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മര്‍ക്കട മുഷ്ടി സംശയാസ്പദമാണെന്നും കുമാരസ്വാമി ആരോപിച്ചു.
നേരത്തെ ഇതേ ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ആസൂത്രിതമായി കെട്ടിച്ചമച്ചെടുത്തതാണ് ഇത്തരം സര്‍വേകളെന്നും മമത പറഞ്ഞു. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കാനുള്ള സാധ്യത സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ തന്നെതെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ നടക്കുന്ന കൃത്രിമങ്ങള്‍ക്ക് മറപിടിക്കാനാണ് എക്‌സിറ്റ് പോള്‍ ഗോസിപ്പുകളെന്നും മമതാ ബാനര്‍ജിആരോപിച്ചു. പശ്ചിമബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന പ്രവചനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. പാര്‍ട്ടി ആഭ്യന്തര റിപ്പോര്‍ട്ട് പ്രകാരം മുഴുവന്‍ മണ്ഡലങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും മമത പറഞ്ഞു.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വാസമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യം തൂത്തുവാരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ്, ഇതിന്റെ വിശ്വാസ്യതയെ സ്റ്റാലിന്‍ ചോദ്യം ചെയ്യുന്നത്. ജനവിധിയില്‍ മാത്രമേ വിശ്വസിക്കാവൂ എന്നു കലൈഞ്ജര്‍ കരുണാനിധി പലതവണ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്നും അതു തന്നെയാണ് ഡി.എം.കെ നിലപാടെന്നും മെയ് 23ന് യഥാര്‍ത്ഥ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ജനങ്ങളുടെ ഹൃദയമിടിപ്പ് മനസ്സിലാക്കുന്നതില്‍ എക്‌സിറ്റ് പോളുകള്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടിരിക്കുന്നു. പല ഘട്ടങ്ങളിലും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാളിപ്പോയിട്ടുണ്ട്. ഇത്തവണയും അതുതന്നെ സംഭവിക്കും. ആന്ധ്രയില്‍ ടി.ഡി.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. കേന്ദ്രത്തില്‍ ബി.ജെ.പിയിതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും നായിഡു ട്വിറ്ററില്‍ കുറിച്ചു.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും തെറ്റുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ഇത്തരം പ്രവചനങ്ങള്‍ വിശ്വസിക്കരുത്. ടി.വി ഓഫ് ചെയ്ത്, സോഷ്യല്‍ മീഡിയില്‍നിന്ന് ലോഗ് ഔട്ട് ചെയ്ത് മെയ് 23ന് പുറത്തു വരുന്ന യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലത്തിനു വേണ്ടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റാണെന്ന് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ചായിരിക്കില്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കും. ശബരിമല വിഷയം ജനവിധിയെ സ്വാധീനിക്കില്ലെന്നും പിണറായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
എക്‌സിറ്റ് പോളുകള്‍ തന്നെ തെറ്റാണെന്നാണ് തന്റെ വിശ്വാസം. അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ 56 ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോളുകളാണ് ഒരുപോലെ തെറ്റിപ്പോയത്. വോട്ടുചെയ്തിറങ്ങുന്ന ജനങ്ങള്‍ ഒരിക്കലും സര്‍വേ നടത്തുന്നവരോട് സത്യം പറയണമെന്നില്ല. പല കാരണങ്ങളുമുണ്ടാകുമതിന്. എക്‌സിറ്റ് പോളുകള്‍ പരാജയമാണെന്ന് മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
gulf
സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്
പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും

സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.
ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.
സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
kerala
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.
അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.
kerala
കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
Film2 days ago
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു