Connect with us

Video Stories

ദുരൂഹതയുണര്‍ത്തി വോട്ട് വിഹിതം; ഇവിഎം ബിജെപിയുടെ വിജയ യന്ത്രമോ

Published

on

ചിക്കു ഇര്‍ഷാദ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം വഹിക്കുന്ന എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തോടെ കുതിപ്പ് തുടരുമ്പോള്‍ വിജയം കൈവരിക്കുന്ന സ്ഥാനാര്‍ഥികള്‍ നേടിയ വോട്ട് വിഹിതം ദുരൂഹതയുയര്‍ത്തുന്നു. 2018ല്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഉജ്വല വിജയം നേടിയ കോണ്‍ഗ്രസിന്റെ പ്രകടനവും യുപിയിലേയും ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ബിജെപി വിരുദ്ധ സഖ്യകക്ഷികളുടെ പ്രകടവും മോദിയെ താഴെയിറക്കുമെന്ന വിലയിരുത്തലിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് എന്‍ഡിഎയുടെ വന്‍ കുതിപ്പുണ്ടായിരിക്കുന്നത്.

എന്നാല്‍ വിശാല സഖ്യങ്ങള്‍ മത്സരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടു വിഹതമാണ് ഇപ്പോള്‍ ദുരൂഹത ഉയര്‍ത്തുന്നത്. എസ്്പിയും ബിഎസ്പിയും ആര്‍ജെഡിയും ഒപ്പം നിന്ന് മത്സരിച്ച ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ 50 ശതമാനത്തിലേറെ വോട്ടുവിഹിതമാണ് നേടിയിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ടുവിഹിതത്തില്‍ മാത്രം അധികാരത്തിലേറിയ ബിജെപി, പ്രതിപക്ഷസഖ്യം ശക്തമായ മത്സരം ഉയര്‍ത്തിയിട്ടും മിക്ക മണ്ഡലങ്ങളിലും 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയത് സംശയമുയര്‍ത്തുന്നു.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കോണ്‍ഗ്രസും മഹാ സഖ്യവും കൂടിചേര്‍ന്നാലും വിജയിക്കാത രീതിയിലാണ് ബിജെപി സ്ഥാനാര്‍ഥി സ്വാമി സാക്ഷി മഹാരാജിന്റ വോട്ട് വിഹിതം

നോട്ട് നിരോധനം ജിഎസ്ടി കര്‍ഷക രോക്ഷം തുടങ്ങി രാജ്യത്ത് മോദി വിരുദ്ധ തരംഗം നിലനില്‍ക്കുമ്പോളാണ് 50 ശതമാനത്തിലേറെ വോട്ടുവിഹിതവുമായി ബിജെപിയുടെ അനായാസ ജയം. ഉത്തര്‍പ്രദേശില്‍ മോദി മത്സരിച്ച വാരാണസിയില്‍ ഇതുവരെ 63 ശതമാനം വോട്ട് വിഹിതമാണ് ബിജെപി നേടിയത്. എന്നാല്‍ ഫതേപൂര്‍ സിക്രിയില്‍ രാജ് കുമാര്‍ ചാഹര്‍ 62 ഉം ബുല്ലന്ത്ഷാ ഹൗറില്‍ ബോലാ സിങ് 60ഉം, ഉന്നാവോയില്‍ സ്വാമി സാക്ഷി മഹാരാജ് 57 ശതമാനവും വോട്ട് വിഹിതം നേടിയിട്ടുണ്ട്. കൂടാതെ ഷാജഹാന്‍ പൂര്‍ 58, സേലംപൂര്‍ 52, ആഗ്ര 53, അക്ബര്‍പൂര്‍ 57, അലിഗര്‍ 56, അലഹബാദ് 55, അമേതി 49, ഔല 51, ബഹ്‌റൈച്ച് 53, ബന്‍സ്ഗാവ് 56, ബറേലി 52 എന്നിങ്ങനെ മോദിയോളം തന്നെ പകുതിയിലേറെ വോട്ടുകള്‍ നേടിയാണ് വിജയം. എതിര്‍ കക്ഷികളെ അസ്ഥാനത്താക്കിയുള്ള ഈ സ്ഥാനാര്‍ഥികളുടെ വോട്ട് വിഹിതം ഇവിഎം ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷീനാണോ എന്ന ചോദ്യമുയര്‍ത്തുന്നതാണ്.

യുപിക്ക് പുറമെ വോട്ട് വിഹിതത്തില്‍ പകുതിയേലെറെ നേടി ജയിച്ച അനേകം സ്ഥാനാര്‍ത്ഥികള്‍ ഗുജറാത്തിലും, കര്‍ണാടകയിലും, ബിഹാറിലും, പശ്ചിമ ബംഗാളിലും ഉണ്ടെന്ന് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ് എഎപി സഖ്യ സാധ്യത നിലനിന്നിരുന്ന ഡല്‍ഹിയിലെ മുഴുവന്‍ സീറ്റിലും ബിജെപിയെ വോട്ടുനില 50 ശതമാനം കടന്നിട്ടുണ്ട്.

കോണ്‍ഗ്രസും എഎപിയും ഒറ്റക്ക് മത്സരിച്ച വടക്ക് പടിഞ്ഞാറ് ഡല്‍ഹിയില്‍ ബിജെപിയെ വോട്ടുശതമാനം 60 കടന്ന നിലയില്‍

ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് ഇടയിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ വോട്ടുവിഹിതത്തിലെ ഉയര്‍ത്ത ചോദ്യചിഹ്നമാവുന്നത്. ഇവി.എം മെഷീനുകളില്‍ കൃത്രിമം ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

അതേസമയം സുപ്രീം കോടതി ഉത്തരവ് പ്രകാരം വേട്ടെടുപ്പ് പൂര്‍ത്തിയാക്കിയ ഓരോ നിയോജക മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് മെഷീനുകളിലെ റസീതി എണ്ണല്‍ നടക്കാനുണ്ട്. വോട്ടിങ് യന്ത്രങ്ങളിലെ കൃത്യത ഉറപ്പാക്കാന്‍ വിവിപാറ്റുകള്‍ ആദ്യം എണ്ണണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന് കമ്മീഷന്‍ ഒരു കാരണവും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷിനാണോയെന്നുവരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കുന്നുവെന്നും മോദിക്കും, അമിത് ഷായ്ക്കും ഒരു നീതി സാധാരണക്കാര്‍ക്ക് മറ്റൊരു നീതി എന്ന നിലപാട് സ്വീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബിഹാറില്‍ ഇവിഎം യന്ത്രങ്ങള്‍ കുട്ടികള്‍ കടത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും വിമര്‍ശനം ഉന്നയിച്ചിരുന്നു. കുട്ടികളെ ഉപയോഗിച്ചാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമ വിരുദ്ധമായി രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളിലായി കൊണ്ടുപോയ ഇവിഎമ്മുകള്‍ പിന്നീട് ഹോട്ടല്‍ മുറിയിലെത്തിച്ചതായും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇത് ഹോട്ടലില്‍ നിന്നും കണ്ടെടുത്തതായും തേജസ്വിയുടെ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തലയിലേറ്റി പോകുന്ന ബാലന്‍മാരുടെ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെച്ചു കൊണ്ടായിരുന്നു തേജസ്വിയുടെ വിമര്‍ശം.

പ്രതിപക്ഷ ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിശ്വാസ്യത ഉറപ്പാക്കാന്‍ കമ്മീഷന്‍ ആവശ്യം അംഗീകരിക്കണമായിരുന്നുവെന്നും ആവശ്യം തള്ളിയതില്‍ പോലും കമ്മീഷനില്‍ ഭിന്നത ഉണ്ടോ എന്നറിയില്ലെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവിപാറ്റ് രസീതും മെഷീനിലെ വോട്ട് എണ്ണവും തമ്മില്‍ വൈരുദ്ധ്യം വന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനം എടുക്കും എന്നതിന് അനുസരിച്ചായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം. കൃത്രമം നടന്നതായി സൂചന ലഭിച്ചാല്‍ വേട്ടെണ്ണല്‍ സുപ്രീം കോടതി വരെ നീളാനാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending