Connect with us

Culture

ഇനി കോപ്പ നാളുകള്‍; ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ഇല്ല

Published

on

ക്ലബ് ഫുട്‌ബോളിന്റെ തിരക്കില്‍ നിന്നും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ താളത്തിലേക്ക് ലോക ഫുട്‌ബോള്‍ മനസ് ചേക്കേറുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ നിരാശയില്‍. നാളെ മുതല്‍ കോപ്പ നാളുകള്‍ തുടങ്ങാനിരിക്കെ ഇന്ത്യയില്‍ ഇത്തവണ ടിവി സ്ംപ്രേക്ഷണമില്ലെന്നതാണ് ആകാധകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. നാളെ പുലര്‍ച്ചെ 6 മണിക്ക് ആതിഥേയരായ ബ്രസീല്‍ ബൊളീവയയെ നേരിടുന്നതോടെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്് തുടക്കമാവുക. ക്രിക്കറ്റ് ലോകകപ്പ് ആവേശമാണ് ഇന്ത്യയില്‍ കോപ്പക്ക് തിരിച്ചടിയായിരിക്കുന്നത്. നേരത്തെ സ്റ്റാര്‍സ്‌പോര്‍ട്‌സിന് ആയിരുന്നു ഇന്ത്യയില്‍ കോപ്പയുടെ സംപ്രേക്ഷണ അവകാശം. എന്നാല്‍ ക്രിക്കറ്റ് ലോകകപ്പ് മുമ്പില്‍ നില്‍ക്കെ സംപ്രേക്ഷണത്തില്‍ നിന്നും പിന്‍വലിയുകയായിരുന്നു. എന്നാല്‍ സോണി നെറ്റ്‌വര്‍ക്ക് സംപ്രേക്ഷണത്തിനായി ശ്രമിച്ചെങ്കിലും ലഭിക്കാതയായുകയായിരുന്നു. അതേസമയം ഇന്റെര്‍നെറ്റിന്റെ പുതിയ കാലത്ത് ആപ്പുകള്‍ വഴി ലോക ചാനലുകളില്‍ നിന്നും മത്സരം നേരിട്ട് കാണാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.

https://twitter.com/CopaAmerica/status/1138443638487339008

നാളെ മുതല്‍ ലോക ഫുട്‌ബോള്‍ താരങ്ങള്‍ ദേശീയ ഫുട്‌ബോളിന്റെ മനോഹാരിതയിലേക്ക് വരുന്നു. മൂന്ന് ഗ്രൂപ്പുകളിലായി പന്ത്രണ്ട് ടീമുകളാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിന് വരുന്നതെങ്കിലും ഫുട്‌ബോള്‍ ലോകത്തിന്റെ നോട്ടപ്പുള്ളികള്‍ ആതിഥേയരായ ബ്രസീലും ലിയോ മെസിയുടെ അര്‍ജന്റീനയും തന്നെ. നിലവിലെ ചാമ്പ്യന്മാരായ ചിലിയും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വേയും കൊളംബിയയും വെല്ലുവിളി ഉയര്‍ത്തുമെങ്കിലും ബ്രസീല്‍-അര്‍ജന്റീന ഫൈനലാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്. ഇത്തവണ രണ്ട് ഏഷ്യന്‍ രാജ്യങ്ങളാണ് അതിഥികളായി പങ്കെടുക്കുന്നത്. ഈയിടെ യു.എ.ഇയില്‍ സമാപിച്ച ഏഷ്യന്‍ കപ്പില്‍ കിരീടം സ്വന്തമാക്കിയ ഖത്തറും ഫൈനലില്‍ പരാജിതരായ ജപ്പാനുമാണ് ലാറ്റിനമേരിക്കക്കാരുടെ അതിഥികള്‍.
ഗ്രൂപ്പ് എയിലാണ് ബ്രസീല്‍. ഒപ്പം ബൊളീവിയ, പെറു, വെനിസ്വേല എന്നിവരും. ആദ്യ മല്‍സരം നാളെ രാത്രി (ഇന്ത്യയില്‍ ഞായര്‍ രാവിലെ 6-00) ബ്രസീലും ബൊളീവിയയും തമ്മിലാണ്. ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. കൊളംബിയയും പരാഗ്വേയും പിന്നെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറുമാണ് ഗ്രൂപ്പ്് പ്രതിയോഗികള്‍. ഗ്രൂപ്പ് സിയില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിക്കൊപ്പം ഇക്വഡോറും ഉറുഗ്വേയും പിന്നെ ജപ്പാനും. സ്വന്തം നാട്ടില്‍ നാല് തവണ കോപ്പ ഫുട്‌ബോള്‍ നടന്നപ്പോഴും കിരീടമണിഞ്ഞവര്‍ ബ്രസീലാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല എന്ന വിശ്വാസത്തിലാണ് ബ്രസീലുകാര്‍. സൂപ്പര്‍ താരം നെയ്മര്‍ പരുക്കില്‍ കളിക്കുന്നില്ല എന്ന വേദനയിലും സ്വന്തം ടീം കപ്പില്‍ മുത്തമിടുന്നത് കാണാന്‍ കൊതിക്കാത്ത ബ്രസീലുകാരില്ല. സമീപകാല രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളെല്ലാം ബ്രസീലിന് കണ്ണീര്‍ക്കഥകളായിരുന്നു. 2014 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സെമിയില്‍ ജര്‍മനിയോട് ഏഴ് ഗോളുകള്‍ വാങ്ങി തോറ്റു. തുടര്‍ന്ന് കോപ്പ അമേരിക്കയിലും തോല്‍വി. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയെത്തി ബെല്‍ജിയത്തോട് തോറ്റ് പുറത്തായി. അതിനിടെ റിയോ ഒളിംപിക്‌സില്‍ നേടാനായ സ്വര്‍ണം മാത്രമായിരുന്നു ആശ്വാസം.
നെയ്മര്‍ ഇല്ലെങ്കിലും ബ്രസീല്‍ സംഘത്തില്‍ താര ക്ഷാമമില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസ്, ലിവര്‍പൂളിന്റെ മുന്‍നിരക്കാരന്‍ റോബര്‍ട്ടോ ഫിര്‍മിനോ തുടങ്ങിയവര്‍ പരുക്കില്‍ നിന്നും മുക്തരായി വരുകയാണ്. ഇവര്‍ക്കൊപ്പം യുവതാരങ്ങളുടെ സംഘമുണ്ട്. എവര്‍ട്ടണ് വേണ്ടി മിന്നിക്കളിച്ച റിച്ചാര്‍ലിസണിലാണ് കോച്ച് ടിറ്റേയുടെ പ്രതീക്ഷ. മധ്യനിരയായിരുന്നു റഷ്യന്‍ ലോകകപ്പില്‍ ടീമിന്റെ പ്രശ്‌നം. ഇത്തവണ അതിന് പരിഹാരമിടാന്‍ യുവതാരം ലുക്കാസ് പക്വേറ്റക്കൊപ്പം സീനിയര്‍ താരം കാസിമിറോ ഉള്‍പ്പെടെയുള്ളവരെ കോച്ച ചുമതലപ്പെടുത്തുമെന്നാണ് കരുതുന്നത്. വീനിഷ്യസ് ജൂനിയറിനെ പോലുളള യുവതാരങ്ങളെയും മാര്‍സിലോയെ പോലുളള അനുഭവസമ്പന്നരെയും ഉള്‍പ്പെടുത്താതെയാണ് ടിറ്റേ ടീമിനെ ഇറക്കുന്നത്. കനത്ത സമ്മര്‍ദത്തില്‍ കിരീടമില്ലാതെ വന്നാല്‍ കോച്ചിന്റെ സെലക്ഷന്‍ രീതികള്‍ തന്നെ ചോദ്യം ചെയ്യപ്പെടും. 2007 ലണ് അവസാനമായി ബ്രസീല്‍ കോപ്പ നേടിയത്. അന്ന് റോബിഞ്ഞോ നയിച്ച മഞ്ഞപ്പടയാണ് മെസി കളിച്ച അര്‍ജന്റീനയെ ഫൈനലില്‍ 3-0 ത്തിന് തകര്‍ത്തത്.
അര്‍ജന്റീനയെന്നാല്‍ അത് മെസിയാണ്. അടുത്ത കോപ്പ ചാമ്പ്യന്‍ഷിപ്പിന് കൊളംബിയക്കൊപ്പം ആതിഥേയത്വം വഹിക്കുന്നവര്‍ എന്ന നിലയില്‍ മാത്രമല്ല അര്‍ജന്റീനക്ക് കിരീടം അത്യാവശ്യ.ം- മെസിയുടെ പേരിലുള്ള കളങ്കം അവസാനിപ്പിക്കണം. രാജ്യത്തിന് ഒരു കിരീടവും സമ്മാനിക്കാത്ത സൂപ്പര്‍ താരം എന്ന കുപ്രസിദ്ധിക്ക് അന്ത്യമിടാന്‍ മെസി മാത്രമല്ല എല്ലാവരും കച്ച കെട്ടുമ്പോള്‍ മറഡോണയുടെ നാട്ടുകാരും പ്രതീക്ഷയില്‍ തന്നെ. പക്ഷേ ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബിയ എന്ന ശക്തരായ പ്രതിയോഗികളുണ്ട്. ജൂനിയര്‍ തലത്തില്‍ ധാരാളം കിരീടങ്ങള്‍ നേടിവരാണ് സമീപ വര്‍ഷങ്ങളില്‍ അര്‍ജന്റീന. 1995 നും 2007 നുമിടയില്‍ അഞ്ച് വട്ടം ടീം അണ്ടര്‍ 20 ലോകകപ്പില്‍ ജേതാക്കളായി. 2004 ലും 2008 ലും ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം നേടി. പക്ഷേ കഴിഞ്ഞ 26 വര്‍ഷമായി സീനിയര്‍ തലത്തില്‍ ഒന്നുമില്ല. 26 വര്‍ഷം മുമ്പ് നേടിയ കോപ്പ കിരീടമാണ് ഇപ്പോഴും ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനത്തെ അവസാന കിരീടം. 2014 ലെ ലോകകപ്പില്‍ ഫൈനല്‍ കളിച്ചതായിരുന്നു സമീപകാലത്തെ വലിയ നേട്ടം. കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ ഫ്രാന്‍സിനോട് തകര്‍ന്നു പുറത്തായി. ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിരുന്ന സപ്പോര്‍ട്ടിംഗ് സ്റ്റാഫായ ലയണല്‍ സ്‌കോലാനിയാണ് ഇപ്പോഴത്തെ ദേശീയ കോച്ച്. അദ്ദേഹത്തിന് കോപ്പ വരെയാണ് ഫെഡറേഷന്‍ സമയം അനുവദിച്ചിരിക്കുന്നത്. 1978 ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഡാനിയല്‍ പാസറേലയുടെ സംഘത്തില്‍ അംഗമായിരുന്ന സെസാര്‍ ലൂയിസ് മെനോട്ടിയാണ് പുതിയ ടെക്‌നിക്കല്‍ ഡയരക്ടര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ടീം സെലക്ഷന്‍. ദേശീയ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്കാണ് മെനോട്ടി പ്രാമുഖ്യം നല്‍കിയത്. സീനിയേഴ്‌സ് എന്ന നിലയില്‍ മെസിയും സെര്‍ജി അഗ്യൂറോയും പിന്നെ എയ്ഞ്ചലോ ഡി മരിയയും. ഉറുഗ്വേയും ശക്തര്‍ തന്നെ. പക്ഷേ ബാര്‍സിലോണക്കാരന്‍ ലൂയിസ് സുവരാസ് പരുക്കില്‍ നിന്നും മോചിതനായിട്ടില്ല. 72 കാരനായ പരിശീലകന്‍ ഓസ്‌ക്കാര്‍ ടബരസിന്റെ ആസുത്രണത്തിലെ പ്രധാന കണ്ണി സുവാരസാണ്. റോഡിഗ്രോ ബെമനാറ്റര്‍, മത്തിയാസ് വസീനോ, ലുക്കാസ് ടോറേറ എന്നിവരും ടീമിന്റെ കരുത്താണ്. കാര്‍ലോസ് ക്വിറസ് എന്ന പരിശീലകന് കീഴില്‍ കൊളംബിയ കളിക്കുന്ന ആദ്യ ചാമ്പ്യന്‍ഷിപ്പാണിത്. ഇത്രയും കാലം ഇറാനൊപ്പമായിരുന്നു ക്വിറസ്. തുടര്‍ച്ചയായി രണ്ട് വട്ടം കോപ്പയില്‍ മുത്തമിട്ട ചിലിക്ക്് കഴിഞ്ഞ തവണ ലോകകപ്പിന് പോലും യോഗ്യത നേടാനായിരുന്നില്ല. ചില മികച്ച താരങ്ങളുണ്ട് എന്നതാണ് ചാമ്പ്യന്മാരുടെ പ്രതീക്ഷ. ബൊളീവിയ, വെനിസ്വേല, പെറു എന്നിവരൊന്നും അട്ടിമറിക്ക് പ്രാപ്തരല്ല. ക്ഷണിതാക്കളില്‍ ഖത്തറും ജപ്പാനുമാണുള്ളത്. 2022 ലെ ലോകകപ്പിന് നേത്യത്വം വഹിക്കുന്നവരായ ഖത്തറിന് ലാറ്റിനമേരിക്കന്‍ സാഹചര്യങ്ങളില്‍ എത്ര മാത്രം കരുത്തരായി കളിക്കാമെന്നതാണ് പ്രധാനം. ഏവരെയും അല്‍ഭുതപ്പെടുത്തിയാണ് ടീം വന്‍കരാ കിരീടം സ്വന്തമാക്കിയത്. ജപ്പാന്‍ രാജ്യാന്തര ഫുട്‌ബോളില്‍ പരിചിതരാണ്. എന്തായാലും ജൂലൈ എട്ടിന് മരക്കാനയില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും കളിക്കുന്നത് കാണാനാണ് ഫുട്‌ബോള്‍ ലോകത്തിന് താല്‍പ്പര്യം. 2014 ലെ ലോകകപ്പ് ഫൈനലില്‍ മരക്കാനയില്‍ വെച്ചാണ് മെസി കരഞ്ഞത്. ജര്‍മനിയോട് ഒരു ഗോളിന് പരാജയപ്പെട്ടതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. പക്ഷേ അതേ വേദിയില്‍ കോപ്പ കിരീടം നേടാനായാല്‍ മെസിക്ക്് അത് വലിയ ആശ്വാസമാവും.

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Trending