Video Stories
രാജ്യ മനഃസാക്ഷി മുമ്പാകെ മുസ്ലിംലീഗ് പ്രമേയം
ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗം ഉന്നയിച്ച മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച സുപ്രധാന വിഷയങ്ങള്‍ രാജ്യത്തെ ഓരോ പൗരനും കണ്ണും കാതും കൂര്‍പ്പിച്ച് പഠിക്കേണ്ട ഒന്നാണ്. രാജ്യത്തെ ഇസ്ലാമിക പ്രബോധകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായും ന്യൂനപക്ഷങ്ങളുടെ മതാനുഷ്ഠായിയായ വ്യക്തിനിയമങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന വൈര നിര്യാതന ബുദ്ധ്യായുള്ള നടപടികളാണ് പാര്‍ട്ടി രാജ്യത്തെ ജനങ്ങളുടെ മുമ്പാകെ തുറന്നുകാട്ടിയിരിക്കുന്നത്.
ഏതൊരു സമൂഹത്തിന്റെയും നിയമപരമായും ധാര്‍മികമായുമുള്ള അടിസ്ഥാന മര്യാദകളുടെയും ചുമതലകളുടെയും ശ്രേണിയിലാണ് ന്യൂനപക്ഷ സുരക്ഷ ഉള്പെടുന്നത് എന്നിരിക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ എന്തുകൊണ്ടും വ്യാപകമായി അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. രാജ്യത്തെ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ മുസ്ലിം ലീഗ് രാജ്യത്തെ മുസ്ലിംകളാദി അധഃസ്ഥിത, പിന്നാക്ക സമുദായങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം വെക്കുന്നതെന്ന് അതിന്റെ ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
സ്വാതന്ത്ര്യ സമരത്തിലും അതിനുമുമ്പും ശേഷവും രാജ്യത്തിന്റെ ഉല്കര്ഷക്ക് വേണ്ടി അഹോരാത്രം പോരാടുകയും ജീവത്യാഗം ചെയ്തിട്ടുള്ളതുമായ വിഭാഗമാണ് ഇന്ത്യന്‍ മുസ്ലിംകള്. ഇന്ത്യയിലെ 14.2 ശതമാനം വരുന്ന രണ്ടാമത്തെ വലിയ മതാനുയായികളുടെ എണ്ണം 2011ലെ കാനേഷുമാരി പ്രകാരം 17.2 കോടിയാണ്. ഇന്തോനേഷ്യയും പാക്കിസ്താനും കഴിഞ്ഞാല്‍, ലോകത്തെ മൂന്നാമത്തെ വലിയ മുസ്ലിം ജന സംഖ്യ കൂടിയാണിത്. സ്വാതന്ത്ര്യം നേടി നീണ്ട ഏഴു പതിറ്റാണ്ടിനു ശേഷമാണ് ഭരണകൂടത്തിലെ ചിലര്‍ അവരുടെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്തുതുടങ്ങുന്നത്.
ഇവരുടെ ജീവിതാവസ്ഥ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം പട്ടിക വിഭാഗക്കാരുടെയും ആദിവാസികളുടെയും നിലവാരത്തിലാണ് എന്നാണ് ജസ്റ്റിസ്രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയും ജസ്റ്റിസ് മിശ്ര കമ്മീഷനും കണ്ടെത്തിയിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ 2104ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവരികയാണ്. മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസപരവും അനുഷ്ഠാനപരവുമായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന അവസ്ഥയാണ് നാട്ടിലാകെ നടമാടിക്കൊണ്ടിരിക്കുന്നത്.
സംഘ്പരിവാറിന്റെ ഘടകങ്ങളായ ആര്.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ ഒരു വശത്ത് ന്യൂനപക്ഷ ജനതക്കുനേരെ വിവരിക്കാനാവാത്ത രീതിയിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിനെല്ലാം എതിരു നിന്ന് മത ജാതി വര്‍ണ ഭേദമെന്യേ പൗരന്മാര്ക്ക് സംരക്ഷണം നല്‍കാനുത്തരവാദിത്തവുമുള്ള ഭരണകൂടം തന്നെ ഇവര്‍ക്കെതിരെ കള്ളക്കേസുകളും മറ്റുമായി മുന്നോട്ടു പോകുന്നത്. അതിലൊന്നാണ് ഭരണഘടനാപരമായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുള്ള ചട്ടുകമായി ഉപയോഗിക്കുന്നു എന്നത്.
വ്യവസ്ഥാപിതമായി രാജ്യത്തെ ജനങ്ങളുടെ ബൗദ്ധികവും വിജ്ഞാനീയവും സാമ്പത്തികവുമായ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും കേസെടുത്ത് പീഡിപ്പിക്കാന്‍ ഏതെങ്കിലുമൊരാളുടെ പരാതി എഴുതി വാങ്ങിയാല്‍ മതി എന്നായിരിക്കുന്നു ഇന്ന്.സി.ബി.ഐയെയും എന്‍.ഐ.എയെയും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വതന്ത്ര അന്വേഷണ ഏജന്‍സികളെന്ന നിലയിലാണ് നാമെല്ലാം കാണുന്നത്. എന്നാല്‍ പലപ്പോഴും അതിനെ ഭരണ കക്ഷിയുടെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് സുപ്രീം കോടതി തന്നെ ഒരിക്കല്‍ സി.ബി.ഐ കൂട്ടിലടക്കപ്പെട്ട തത്തയാണോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചത്.
മുംബൈ ആസ്ഥാനമായി രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. സാക്കിര്‍ നായിക്കിനെതിരായ കേസിന് ബംഗ്ലാദേശിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ തെളിവേയുള്ളൂ. അദ്ദേഹത്തിന്റെ ലോകോത്തര പ്രശസ്തിയുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ അഞ്ചു വര്‍ഷത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നിരോധിച്ചത്. ഡോ. നായിക്കിന്റെ ഓഫീസിലും ഐ.ആര്.എഫിന്റെ കാര്യാലയങ്ങളിലും എന്‍.ഐ.എ സംഘം റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വരികയാണിപ്പോള്‍. ഇതോടൊപ്പം തന്നെ കൊച്ചിയിലെ പീസ് ഫൗണ്ടേഷനു കീഴിലുള്ള പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് പൊലീസും എന്‍.ഐ.എയും നടത്തുന്ന നീക്കങ്ങള്‍.
സിലബസ് സംബന്ധിച്ചാണ് പീസ് സ്കൂളിനെതിരായ കേസ്. ഇവക്കെല്ലാം ഭീകര പ്രവര്‍ത്തന നിരോധന നിയമ പ്രകാരമുള്ള യു.എ.പി.എ വകുപ്പാണ് ചുമത്തുന്നത് എന്നതാണ് ഖേദകരമായ വസ്തുത. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ മഷിയിട്ട് നോക്കി രാജ്യദ്രോഹം കണ്ടെത്താനാവുമോ എന്ന ദുഷ്ടലാക്കാണ് എന്‍.ഐ.എ സംഘം കാട്ടുന്ന കോപ്രായങ്ങളിലൂടെ വ്യക്തമാകുന്നത്. ‘ലൗ ജിഹാദും’ മറ്റും ഉന്നം പിഴച്ച വെടിയായപ്പോഴാണിത്. ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളിലൊന്നുമാത്രമായ ഏക സിവില്‍ കോഡും ന്യൂനപക്ഷങ്ങളെ വിരട്ടാനായി കേന്ദ്രം പ്രയോജനപ്പെടുത്തുകയാണ്. സുപ്രീം കോടതിയിലെ ഒരു ഹര്‍ജിയില്‍ വാദം നടന്നുകൊണ്ടിരിക്കെ അലഹബാദ് ഹൈക്കോടതിയുടെ മുത്തലാഖിനെതിരായ വിധിയെ ആയുധമാക്കുകയാണിവര്‍.
സത്യത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന നാനാവിധ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടുകയാണ് ഇക്കൂട്ടരുടെ ഉദ്ദേശ്യം. വൈരുധ്യമെന്തെന്നാല്‍, ബാബരി മസ്ജിദ്, മലേഗാവ്, സംഝോധ എക്സ്പ്രസ്, ഗുജറാത്തിലെ നിരവധി ന്യൂനപക്ഷ ഹത്യകള്‍, വ്യാജ ഏറ്റുമുട്ടലുകള്‍ തുടങ്ങിയ അനേകം സംഭവങ്ങളും മന്ത്രിമാരും എം.പിമാരും സംഘ്പരിവാര്‍ നേതാക്കളും നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളുമൊക്കെ സര്‍ക്കാരിന് ‘ദേശീയത’യുടെ ഭാഗം മാത്രമാണ്.
ഈ ഭീകരത മറയ്ക്കാനാണ് ‘ഇസ്ലാമിക ഭീകര’തയെക്കുറിച്ച് പുലമ്പുന്നത്. മാനവ ഹൃദയം മരവിച്ചുപോകുംവിധം മ്യാന്മാറിലെ റോഹിംഗ്യ മുസ്ലിംകള് അനുഭവിക്കുന്ന കൊടും യാതനകളിലേക്കും രാജ്യത്ത് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട്, പാവങ്ങള്‍ക്കും സഹകരണ മേഖലക്കുമെതിരായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ദ്രോഹ നിലപാടുകളിലേക്കുമൊക്കെ മുസ്ലിം ലീഗ് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇനി എന്തു നിലപാടെടുക്കുന്നു എന്നത് സുപ്രധാനമായ ചോദ്യമാണ്. അതല്ലെങ്കില്‍ രാജ്യം നൂറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വര ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സമാന മനസ്കര്‍ കൈകോര്‍ക്കുന്ന പോരാട്ടമായിരിക്കും ഫലം.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala14 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം